ഒന്ന് രണ്ട് വൻതകർച്ചകൾ കണ്ടുകൊണ്ടാണ് ഇക്കഴിഞ്ഞ നാളുകൾ കഴിഞ്ഞുപോയത്. അരവിന്ദ് കേജരിവാള്‍ എന്ന ഒറ്റയാൻ കാലിടറി വീണു. ഇനിയൊരു ഉയർച്ച ഇല്ലാത്തവിധത്തിലാണ് അദ്ദേഹത്തിന്റെ വൻവീഴ്ച്ച ഡൽഹിക്കാർ കണ്ടത്. കൂണുപോലെ മുളച്ചുകൊണ്ട് കൂണുപോലെ തന്നെ നശിച്ചുപോകുന്ന അവസ്ഥ.
അല്ലെങ്കിലും ആരാണീ കെജ്‌രിവാൾ ? ഇന്ത്യപോലുള്ള ഒരു മഹാരാജ്യത്ത് കമ്മ്യുണിസ്റ്റ് സോഷ്യലിസ്റ്റ് കക്ഷികൾ വരെ തകർന്നടിഞ്ഞുകൊണ്ടിക്കുന്ന ഈ കാലഘട്ടത്തിൽ പെട്ടെന്ന് ഒരു സൂര്യോദയം പോലെ ചൂലുമായി ആം ആദ്മി പാർട്ടി എവിടെ നിന്നും വന്നു ?
2009 ലോക്സഭാ തിരഞ്ഞെടുപ്പിലെ വൻ തകർച്ചയിൽ നിന്നും ബിജെപിയെ രക്ഷിക്കുവാൻ നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തുനിന്നും കെട്ടിയിറക്കിയ നിതിൻ ഗഡ്കരി, അണ്ണാ ഹസാരെയെ കൂട്ടുപിടിച്ചുകൊണ്ട് ഡൽഹിയിൽ മുല്ലപ്പൂ വിപ്ലവം ആരംഭിച്ചപ്പോൾ അന്നത്തെ ഐപിഎസുകാരി കിരൺബേദി അണ്ണാ ഹസാരെയുടെ കൂടെ ഒട്ടിച്ചേർന്നു.
/sathyam/media/media_files/2025/02/24/yGKVNkG8YqaWZb2UB8Hw.jpg)
പ്രശാന്ത് ഭൂഷണും അരുൺഷൂരിയും മനീഷ് സിസോദിയയും യോഗേന്ദ്ര യാദവും അരവിന്ദ് സുബ്രമഹ്ണ്യനും ഒക്കെ ചേർന്നുകൊണ്ട് കെജ്‌രിവാളിനെ അണ്ണാഹസാരെയുടെ അടുത്തേക്ക് എത്തിച്ചു.
ഈ പ്രക്ഷോഭങ്ങൾക്ക് കുട പിടിക്കുവാൻ അദ്ദേഹം വന്നിറങ്ങുമ്പോൾ അവർക്ക് അമേരിക്കൻ ഫോർഡ് ഫൗണ്ടേഷന്റെയും അതുപോലെയുള്ള ഒന്നുരണ്ടു വിദേശ കരങ്ങളുടെയും ഒത്താശ ഉണ്ടായിരുന്നു എന്നായിരുന്നു അന്നത്തെ ആരോപണം.
ഇന്ത്യയിലെ രാഷ്ട്രീയ സമവാക്യങ്ങൾ തകർക്കുവാനും വിദേശ ഏജൻസികൾക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ കടന്നു കയറുവാനുമുള്ള ഒരു നീക്കമായി വേണേൽ ഇതിനെ കണക്കാക്കാം.
എന്തായാലും അവരുടെ നറുക്ക് അരവിന്ദ് കേജ്രിവാളിന് ലഭിക്കുകയും വൻതോതിൽ വിദേശ പണം എൻജിഒ കബീർ എന്ന പേരിലുള്ള സംഘടനയിലേക്ക് ഒഴുകുകയും ചെയ്തു.
പിന്നീട് അങ്ങോട്ടുള്ള അദ്ദേഹത്തിന്റെ പ്രയാണം ഏവരെയും ഞെട്ടിക്കുന്ന വിധത്തിലായിരുന്നു. 2012 ൽ ആം ആദ്മി പാർട്ടി രൂപീകരിക്കുകയും 2013 ൽ ദൽഹി ഭരിക്കുകയും ചെയ്യുക സാധാരണ ഒരു ഐആർഎസ് ഓഫീസർ മാത്രം വിചാരിച്ചാൽ നടക്കാവുന്ന കാര്യങ്ങളല്ല. ദൽഹി കിട്ടിയാൽ ഇന്ത്യ കിട്ടി എന്നാണ് ചൊല്ല്.
/sathyam/media/media_files/JEot11A58LCrr1e6lOpq.jpg)
പിന്നീട് 2014 തിരഞ്ഞെടുപ്പിൽ എഎപി എന്ന പാർട്ടി കോൺഗ്രസ്സ് ഭരിക്കുന്ന സംസ്ഥാനങ്ങളിലോ അല്ലെങ്കിൽ കോൺഗ്രസ്സിന് വോട്ടുകൾ ഉള്ള സംസ്ഥാനങ്ങളിലെ ലോക്സഭാ സീറ്റുകളിൽ മാത്രം മത്സരിക്കാന്‍ തീരുമാനിക്കുന്നു.
അങ്ങനെ ദൽഹി - പഞ്ചാബ് - ഗുജറാത്ത് - ഹരിയാന - ഗോവ - കേരളം - മഹാരാഷ്ട്ര- കർണ്ണാടക - രാജസ്ഥാൻ എന്നിവിടങ്ങിൽ മാത്രം മത്സരിച്ചുകൊണ്ട് കോൺഗ്രസ്സ് ജയിക്കേണ്ടതായ 140 മണ്ഡലങ്ങളിൽ ആ സീറ്റുകൾ കളയുവാൻ കാരണക്കാരായി.
ഉദാഹരണമായി അന്ന് ചാലക്കുടിയിൽ എഎപി 35,189 വോട്ട് പിടിച്ചപ്പോൾ കോൺഗ്രസ്സിലെ പിസി ചാക്കോ തോറ്റത് വെറും 13884 വോട്ടുകൾക്കാണ്. തൃശൂരിൽ സാറ ജോസഫ് 44638 വോട്ടുകൾ പിടിച്ചപ്പോൾ കോൺഗ്രസ്സ് തോറ്റത് 38227 വോട്ടുകൾക്കാണ്.
ഛത്തീസ്ഗഡിലെ മഹാസമുണ്ടിൽ കോൺഗ്രസ്സിലെ അജിത് ജോഗി ആയിരത്തിൽ താഴെ വോട്ടിന് തോറ്റപ്പോൾ അവിടെ ആപ്പ് അയ്യായിരത്തിൽ പരം വോട്ടുകൾ പിടിച്ചു. ഇതാണ് ഇന്ത്യ ഒട്ടുക്ക് സംഭവിച്ചത്.
അങ്ങനെ ബ്രിട്ടീഷുകാരന്റെ വിഘടിപ്പിച്ചു ഭരിക്കൽ എന്നതന്ത്രം എതിരാളികള്‍ വളരെ ഭംഗിയായി നിർവഹിച്ചപ്പോൾ അതിന്നായി ചുമതലപ്പെടുത്തിയത് അവരുടെതന്നെ ബി ടീമായി പറയപ്പെടുന്ന അരവിന്ദ് കെജ്രിവാളിനെ തന്നെയായിരുന്നു.
പിന്നെ പിന്നെ പുള്ളിയെ കൈപ്പിടിയിൽ ഒതുക്കുവാൻ കഴിയാതെ വന്നപ്പോൾ മദ്യനയമായി, അറസ്റ്റായി, കള്ളക്കേസുകളായി. ആർക്കറിയാം അങ്ങേരു ജയിലിൽ തന്നെയാണ് കിടന്നത് എന്ന്.
/sathyam/media/media_files/2025/02/24/boWVUyTaVsfF1FGsfXBu.jpg)
ജയിലിൽ ആയിരുന്നു കിടന്നെതെങ്കിൽ അവിടത്തെ വിഷമങ്ങൾ സഹിച്ചിരുന്നുവെങ്കിൽ തീർച്ചയായും ഹരിയാനയിൽ കോൺഗ്രസുമായി കൂട്ടുകൂടുമായിരുന്നു. അതേ കൂട്ടായ്മ ഡൽഹിയിലും പയറ്റുമായിരുന്നു. അതുകൊണ്ടാണ് അരവിന്ദ് കെജ്രിവാളിനെ കോൺഗ്രസുകാർ ഒരിക്കലും വിശ്വസിക്കാത്തതും.
ഒടുവില്‍ കോണ്‍ഗ്രസ് തക്ക സമയതുതന്നെ അതേ രീതിയില്‍ തിരിച്ചു പണികൊടുത്ത് വീട്ടില്‍ കയറ്റി. കോണ്‍ഗ്രസ് വോട്ടുകള്‍ ഇല്ലെങ്കില്‍ ഒരു അസംബ്ലി സീറ്റില്‍പോലും ജയിക്കാനുള്ള ശേഷി കേജരിവാളിന് ഇല്ലെന്ന് മനസിലാക്കി കൊടുത്തു.
അതുപോലെ ഇക്കാലയളവിൽ രാഷ്ട്രീയത്തിൽ വെറും കീറത്തുണിയായി മാറിയ ഒരു വ്യക്തിത്വമാണ് പിസി ചാക്കോയെന്ന പാവപ്പെട്ടവൻ. ഡൽഹിയിലും മുംബൈയിലും അത്യുന്നതങ്ങളിൽ പിടിപാടുമായി വിജയിച്ചു.. വിജയിച്ചു വെന്നിക്കൊടി പാറിച്ചുവന്നിരുന്ന ചാക്കോയെ ആദ്യം തിരിച്ചറിഞ്ഞത് തൃശൂർക്കാരും പിന്നെ ചാലക്കുടിക്കാരുമാണ്.
/sathyam/media/media_files/D8g2Z4pWzMMZMJFVh5JC.jpg)
പിസിയുടെ മഹത്വം പിസിക്കാർ എല്ലാം ഒന്നൊന്നായി മനസിലാക്കി തുടങ്ങിയിരിക്കുന്നു. ആ മനുഷ്യനെ കുറിച്ച് കൂടുതൽ ഒന്നും എഴുതി അങ്ങേരെ വാർത്തകളിൽ ഉൾക്കൊള്ളിക്കുന്നില്ല .
എന്തായാലും ഈ രണ്ടെണ്ണത്തിന്റെയും വെടി തീർന്നിരിക്കുന്നു !
കേജ്രിവാളിന് പിന്നാലെ ഒവൈസിയും ഇല്ലാതാകുമെന്ന പ്രതീക്ഷയിൽ കോൺഗ്രസുകാരന്‍ ദാസനും കെജ്രിവാൾ ഏതോ കുത്തക സാമ്രാജ്യത്തിന്റെ ചാരൻ ആണെന്ന സംശയത്തിൽ സഖാവ് വിജയനും