മലയാള സിനിമയുടെ ബ്രാൻഡ് അംബാസിഡറാകാൻ കുപ്പായം തയ്പിച്ചിരിക്കുന്ന പൃഥ്വിരാജിന് എമ്പുരാനിൽ എത്തിയപ്പോൾ എവിടെയോ പതറിയോന്നൊരു സംശയം ? തമിഴിലെ വമ്പന്മാരായ ലൈക്കയുടെ പിന്മാറ്റം ശുഭസൂചനയല്ല. പൊളിഞ്ഞാൽ ആന്റണി പെരുമ്പാവൂരിന്‍റെ കാര്യം തീരുമാനമാവും. ഇനിയൊരു ബറോസുകൂടി ഉണ്ടായാൽ മോഹൻലാലിനും പെട്ടി മടക്കേണ്ടിവരും. ആരൊക്കെയോ കളി തുടങ്ങിയിട്ടുണ്ട് - ദാസനും വിജയനും

മോഹൻലാലിനെ സംബന്ധിച്ചിടത്തോളം ഈ സിനിമ ഒരു കച്ചിത്തുരുമ്പാണ്. ഇനിയൊരു കുഞ്ഞാലിമരക്കാരും മലൈക്കോട്ടൈ വാലിഭനും അലമ്പാക്കിയ ബറോസും പോലത്തെ അനുഭവം ഉണ്ടായാൽ പെട്ടി മടക്കേണ്ടി വരുമെന്നത് ഫാൻസിനും നന്നായറിയാം.

New Update
dasanum vijayanum empuran
Listen to this article
0.75x 1x 1.5x
00:00 / 00:00

എമ്പുരാൻ - മലയാളികൾ ഒന്നടങ്കം ആകാംഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം. പടം വിജയമായാൽ മലയാള സിനിമ ലോകത്തിന്റെ നെറുകയിൽ എത്തുമെന്നതിൽ സംശയമില്ല. പടം എങ്ങാനും പൊളിഞ്ഞാൽ ആന്റണി പെരുമ്പാവൂർ എന്ന നിർമ്മാതാവ് ഏതാണ്ടൊക്കെ തീരുമാനമാവും എന്നാണ് തലസ്ഥാനത്തെ സിനിമക്കാരിലെ അടുക്കള വർത്തമാനങ്ങൾ. 

Advertisment

മോഹൻലാലിനെ സംബന്ധിച്ചിടത്തോളം ഈ സിനിമ ഒരു കച്ചിത്തുരുമ്പാണ്. ഇനിയൊരു കുഞ്ഞാലിമരക്കാരും മലൈക്കോട്ടൈ വാലിഭനും അലമ്പാക്കിയ ബറോസും പോലത്തെ അനുഭവം ഉണ്ടായാൽ പെട്ടി മടക്കേണ്ടി വരുമെന്നത് ഫാൻസിനും നന്നായറിയാം.


തമിഴിലെ ഒന്നാംകിട കമ്പനിയായിരുന്ന ലൈക്ക പ്രൊഡക്ഷൻസ് പിന്മാറിയതിനാലാണ് എല്ലാവരിലും സംശയം ഉയർന്നത്. സിനിമ വിചാരിച്ചത് പോലെ ആയിട്ടില്ല എന്നാണ് ലൈക്കയുടെ ഭാഗത്തിനിന്നുമുള്ള സംസാരം.


ആന്റണിയുടെ ഭാഗ്യത്തിന് ഗോകുലം ഗോപാലൻ 75 കോടി ഉടനടി കൊടുത്തുകൊണ്ട് ലൈക്കയെ ഒഴിവാക്കുവാൻ സാധിച്ചെങ്കിലും സിനിമക്ക് എന്തെങ്കിലും സംഭവിച്ചാൽ ആന്റണി പണം തിരികെ കൊടുക്കേണ്ടി വരും. 

empuraan-2


മലയാളസിനിമ ഭരിച്ചിരുന്ന ഒട്ടുമിക്കവരുടെയും ഉള്ളിന്റെ ഉള്ളിലെ പ്രാർത്ഥന ഈ സിനിമ എട്ടുനിലയിൽ പൊട്ടണമെന്നു മാത്രം. അത് ലാലേട്ടനോടുള്ള വിരോധമല്ല, മറിച്ചു ആന്റണി പെരുമ്പാവൂരിനെ എന്നെന്നേക്കുമായി സിനിമയില്‍നിന്നും ഇല്ലായ്മ ചെയ്യാൻ മാത്രം.


20 / 20 എന്ന സിനിമക്ക് ശേഷം ദിലീപ് കേരളത്തിലെ സിനിമാലോകം അടക്കി വാണപ്പോൾ, കേരളത്തിലെ തിയറ്ററുകൾ വാങ്ങി കൂട്ടിയപ്പോൾ മുതൽ മലയാള സിനിമയിലെ തിരുവനന്തപുരം ലോബി നോട്ടം വെച്ചിരിക്കുകയായിരുന്നു. 

ഏറ്റവുമധികം ഇൻകം ടാക്സ് വെട്ടിക്കുവാൻ ഉപയോഗിക്കാവുന്ന 'അമ്മ' എന്ന സംഘടന ദിലീപ് കൈവശം വെച്ചിരുന്നതും തലസ്ഥാനത്തെ ചാർട്ടേർഡ് അക്കൗണ്ടന്റ് കം സിനിമ ഉപദേശകൻമാരിൽ ഒരാൾക്ക് കടുത്ത വിദ്വേഷമായിരുന്നു. 

dileep

അവർ തമ്മിലുള്ള ശീതയുദ്ധമായിരുന്നു ഇൻകം ടാക്സ് റെയ്ഡുകളും ആനക്കൊമ്പ് വേട്ടയുമൊക്കെ. 'രാമലീല' എന്ന സിനിമയിൽ ദിലീപ് കൈവെച്ചപ്പോൾ ആ സിനിമയിലെ വില്ലനായി കാണിച്ചിരിക്കുന്നത് കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയാണെന്ന് മനസ്സിലാക്കി കൊടുക്കുകയും നടിയെ ആക്രമിച്ച കേസ് വന്നപ്പോൾ അതിലിട്ട് ദിലീപിനെ ഇല്ലാതാക്കുകയും ചെയ്തവർ തന്നെയാണ് ഇന്നിപ്പോൾ ആന്റണി പെരുമ്പാവൂരിനെതിരെയും കളിക്കുന്നത്.

മലയാള സിനിമയുടെ ബ്രാൻഡ് അംബാസിഡർ ആകുവാൻ കുപ്പായം തൈപ്പിച്ചു വെച്ചിരിക്കുന്ന ഇംഗ്ലീഷ് പറയുന്ന പൃഥ്വിരാജ്, തന്റെ ആദ്യ സിനിമ 'ലൂസിഫർ' മലയാള സിനിമയെ ഞെട്ടിച്ചു കളഞ്ഞെങ്കിലും എമ്പുരാനിൽ എത്തിയപ്പോൾ എവിടെയോ പതറിയെന്നാണ് കൊച്ചി ലോബികൾ പറയുന്നത്.

തടി കുറച്ചതിനു ശേഷം  ലാലേട്ടൻറെ ഫ്ളെക്സിബിലിറ്റി ഇല്ലാത്ത അഭിനയവും മുഖഭാവങ്ങളുമാണ് എന്തെങ്കിലും നെഗറ്റീവ് സിനിമക്ക് വരുന്നുണ്ടെങ്കിൽ കാരണമാകുന്നത് എന്നതും പറയാതെ പറഞ്ഞുകഴിഞ്ഞു.


ബാരോസ് സിനിമയിൽ ലാലേട്ടനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ആ സിനിമ എഡിറ്റ് ചെയ്തവനെ കാണുകയാണെങ്കിൽ മുറിയിൽ അടച്ചിട്ട് ആ സിനിമ തന്നെ മൂന്നോ നാലോ തവണ കാണിച്ചുകൊണ്ട് അവനെ കടുത്ത രീതിയില്‍ ശിക്ഷിക്കുകയാണ് വേണ്ടത്.


ഇന്നിപ്പോൾ കാണിച്ചുകൂട്ടുന്നത് അനാവശ്യമായ പ്രീ പബ്ലിസിറ്റിയാണ്. അത് ലേശം നിയന്ത്രിച്ചുകൊണ്ട് പരമാവധി സ്ഥലങ്ങളിൽ സിനിമയെത്തിച്ചുകൊണ്ട് പരമാവധി പണം സ്വരൂപിക്കുവാനായാൽ ആന്റണിക്ക് ഗോപാലേട്ടന്റെ പണം തിരികെ നൽകാം. 

അല്ലെങ്കിൽ പലിശക്കാരനായ ഗോപാലേട്ടന് അതെങ്ങനെ വസൂലാക്കാം എന്ന് ആരും പഠിപ്പിച്ചു കൊടുക്കേണ്ട കാര്യമില്ല. ഡ്രൈവറായി വന്ന് ഇവിടെ നിന്ന് നേടിയതെല്ലാം ഇവിടെതന്നെ തിരിച്ചെത്തിയേക്കാം. 


മമ്മുട്ടി ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്ന ആരോഗ്യപ്രശ്നങ്ങളും ലാലേട്ടന്റെ ശബരിമല വഴിപാടും ഒക്കെ കൂടിയാകുമ്പോൾ ആ ഫാൻസ്‌ ഈ സിനിമയെ ഡീഗ്രേഡ് ചെയ്യുമെന്ന് ആരും കരുതുന്നില്ല.


ഡീഗ്രേഡിങ് സംഭവിക്കുകയാണെങ്കിൽ അത് തിരുവനന്തപുരത്തെ ആ കുനുഷ്ഠന്മാരിൽ നിന്ന് വേണം സംഭവിക്കാൻ. ലാലേട്ടനോട് കേരളത്തിൽ അങ്ങനെ ആർക്കും വിരോധമൊന്നുമില്ല. കോവിഡ് കാലത്ത് പാത്രം കൊട്ടുവാൻ പറഞ്ഞപ്പോഴും ലാലേട്ടനെ എല്ലാവർക്കും ഇഷ്ടം തന്നെയായിരുന്നു.

ആയതിനാൽ ഒരു നല്ല എമ്പുരാനെ നമ്മുക്ക് കാത്തിരിക്കാം, എല്ലാ നന്മകളും !

ബറോസ് കണ്ട സ്ഥിതിക്ക് എമ്പുരാനെ ജനം ഏറ്റെടുക്കും എന്ന വിശ്വാസത്തിൽ ഫാൻ ദാസനും ബറോസിന്റെ രണ്ടാം ഭാഗം വരുമോ എന്ന് ചോദിച്ചതിൽ ലാലേട്ടനോട് മാപ്പ് ചോദിച്ചുകൊണ്ട് റിപ്പോർട്ടർ വിജയനും