'എമ്പുരാൻ' എന്നത് ഗൂഗിൾ മലയാളത്തിൽ ടൈപ്പ് ചെയ്യുമ്പോൾ 'ഈമ്പുരാ'ൻ എന്നാണ് വരുന്നത്. യഥാർത്ഥത്തിൽ ലാലേട്ടനും പൃഥ്വിരാജേട്ടനും ആന്റണിച്ചായനും ചേർന്ന് മലയാളി ആരാധകരെ ചെറുതായിട്ടൊന്നു പറ്റിച്ചത് ഒഴിച്ചാൽ പടം ലൂസിഫറിന്റെ ഏഴയൽവക്കത്ത് വരില്ലെങ്കിലും ബറോസിനെക്കാളും മരിക്കാറിനേക്കാളും മലയ്‌ക്കോട്ടെ വാലിബനെക്കാളും ഏറെ മുന്നിലാണ്.
ഒരു ഗംഭീര നടൻ ഈ സിനിമയിൽ വില്ലനായി വരുമെന്ന് പറഞ്ഞു ജനങ്ങളിൽ ഉദ്യോഗം നിലനിർത്തി ഒരു മംഗോളിയക്കാരനെ കൊണ്ടുവന്നു കോട്ടയം കുഞ്ഞച്ചനിൽ കൃഷ്ണൻകുട്ടി നായർ വന്നതുപോലെയാക്കി.
ആഗോള ലഹരിമാഫിയക്കെതിരെ പോരാടുന്ന ഖുറേഷിയായിട്ടാണ് ലാലേട്ടന്റെ വേഷം എങ്കിലും കുറച്ചു സീനുകളിൽ കൂടി ലാലേട്ടനെ പ്രതീക്ഷിച്ചിരുന്നു. ലൂസിഫറിന്ടെ പേര് കളഞ്ഞുകുളിച്ചതായി കപ്പലണ്ടി കച്ചവടക്കാരൻ വരെ പിറുപിറുക്കുന്നുണ്ടായിരുന്നു.
/sathyam/media/media_files/2025/03/27/hvxrZipPGXg4RkI5xod7.jpg)
അനേക രാജ്യങ്ങളിൽ ഷൂട്ടിംഗ് നടത്തിയത് നന്നായിട്ടുണ്ട് എങ്കിലും കേരളത്തിലെ ബംഗാളികളെ പ്രീതിപ്പെടുത്താനാണോ ഹിന്ദി ഭാഷയുടെ ആധിക്യം കൂട്ടിയത് എന്ന് തോന്നിപ്പോകുന്നു.
വെറുതെയല്ല ലൈക്ക ഇട്ടെറിഞ്ഞു പോയത് എന്ന് ചിലർ പറയുന്നുണ്ടായിരുന്നു. പൃഥ്വിരാജിന്റെ അഹങ്കാരമാണ് ഈ സിനിമയിൽ കൂടുതൽ കാണുവാനായത്. എങ്കിലും ലഹരി മാഫിയക്കെതിരെ പറയുവാൻ ഈ കാണിച്ച ചങ്കൂറ്റത്തിൽ പൃഥ്വിരാജിന് അഭിമാനിക്കാം.
ലാലേട്ടന്റെ ഈ സിനിമ എങ്ങനെയും വിജയിപ്പിക്കേണ്ടത് ഏതൊരു മലയാളിയുടെയും ആവശ്യകത ആണ്. സിനിമാക്കാർ തമ്മിലുള്ള ഈ അസൂയ തർക്കങ്ങൾ നിറഞ്ഞ കാലഘട്ടത്തിൽ ഈ സിനിമ വിജയിക്കുവാൻ ഒട്ടുമിക്കവരും ഉള്ളിന്റെ ഉള്ളിൽ ആഗ്രഹിക്കുന്നില്ല.
വെട്ടും കുത്തും അരിഞ്ഞു വീഴ്ത്തലും ഇന്നത്തെ കേരളത്തിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു പോകുവാൻ സഹായകം ആകുന്ന വിധത്തിലുള്ള മേക്കിങ്ങിൽ മാർകോയുടെ സംവിധായകന് ലേശം ആശ്വസിക്കാം.
വെട്ടി വെട്ടി മാർക്കോയെ കടത്തി വെട്ടി എന്നാണ് അണിയറ സംസാരം. മേക്കിങ്ങിൽ അമൽ നീരദ് ആകുവാൻ ഒരു ശ്രമം നടത്തിയെങ്കിലും സ്ലോമോഷൻ വിചാരിച്ചത് പോലെയാകാതെ അതിന്റെ പരിസരത്തു എത്താനാകാതെ സ്വപ്നത്തിൽ പട്ടി ഓടിക്കുന്നത് പോലെയായി അവസ്ഥകൾ.
/sathyam/media/media_files/2025/03/27/pYfWLh6YubAtL8Na0eaA.jpg)
ഇനിയൊരു മൂന്നാം ഭാഗവുമായി എന്റെ അടുത്തേക്ക് വന്നുപോകരുത് രാജപ്പാ എന്ന് ഗോപാലേട്ടൻ ഉള്ളിന്റെ ഉള്ളിൽ പറയുന്നുണ്ടാകും. വിതരണത്തിന് എടുത്ത സിനിമക്കാർക്ക് പണം കൊടുക്കാത്തതിന്റെ ശാപമാണ് ആന്റണിക്ക് കിട്ടിയ അടിയെന്നു തിരുവനന്തപുരം സിനിമാക്കാർ.
ലാലേട്ടൻ ആയതുകൊണ്ടാണ് ഈ സിനിമയെയും സിനിമക്കാരെയും തെറി വിളിക്കാത്തത് എന്ന് മമ്മുട്ടി ഫാൻസുകാർ. ആന്റണിയുടെ കുബുദ്ധിയിൽ വിരിഞ്ഞ ശബരിമല വഴിപാട് ഏശിയെന്നു വേണം കരുതുവാൻ.
ലാലേട്ടന്റെ മകൻ ലോകമൊക്കെ കറങ്ങി നടന്നുകൊണ്ട് പണിയെടുത്ത് ജീവിക്കുകയാണ്. അവനെ സിനിമയിലേക്ക് തിരിച്ചുകൊണ്ടുവന്ന് സിനിമയിൽ കുടുക്കി ഇടരുത് എന്നഭ്യർത്ഥിക്കുന്നു.
മൂന്നാം ഭാഗത്തിനായി വഴിപാട് നടത്തിക്കൊണ്ട് ദാസനും അഹങ്കാരം കേരളത്തിൽ ഏൽക്കില്ല എന്ന അറിയിപ്പോടെ വിജയനും