എമ്പുരാന്റെ രാഷ്ട്രീയം എന്നാൽ ചങ്കൂറ്റമാണ്. ഇവിടെ ഇന്ത്യാ ഭൂമിയിൽ അനവധി സിനിമകൾ ഭരണങ്ങൾക്കും ഭരണ കർത്താക്കൾക്കും എതിരായി പടച്ചു വിട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു.
ലീഡർ കെ കരുണാകരനും ആന്റണിയും ഇന്ദിരാഗാന്ധിയും ഉമ്മൻചാണ്ടിയും ഒക്കെ സിനിമയിലൂടെ ഒട്ടേറെ വിമർശനങ്ങൾ സഹിച്ചവരാണ്. അന്നൊക്കെ സിനിമക്കെതിരെ ആരെങ്കിലും ഒക്കെ മിണ്ടിയാൽ ആവിഷ്കാര സ്വാതന്ത്ര്യം എന്നൊക്കെ പറഞ്ഞുകൊണ്ട് ഉറഞ്ഞു തുള്ളിയവരും അവരുടെ കൂട്ടാളികളും ഇന്നിപ്പോൾ ഉറഞ്ഞു തുള്ളിക്കൊണ്ട് ആ സിനിമയെ വൻ വിജയമാക്കുന്ന തിരക്കിലാണ്.
/sathyam/media/media_files/2025/03/28/TRklH5fVrlKimAB2Mjwf.jpg)
ദി റിയൽ കേരളസ്റ്റോറി വന്നപ്പോൾ അത് തിരഞ്ഞെടുപ്പ് സമയത്ത് ദൂരദർശനിൽ പ്രചരിപ്പിച്ചവർ ഇന്നിപ്പോൾ സോഷ്യൽ മീഡിയയിൽ വിയർക്കുകയാണ്. ഈയിടെയായി അസഹിഷ്ണുത സംസ്കാരം ഉറഞ്ഞു തുള്ളുമ്പോൾ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റഡ് പോലെ ഒരു ഷോയിൽ അവസാനിപ്പിച്ച സിനിമയും ആവിഷ്കാര സ്വാതന്ത്ര്യത്തിനു പേരുകേട്ട കേരളത്തിൽ നാം കണ്ടു, ആരെയും പേടിക്കാത്ത ഏഷ്യാനെറ്റ് വരെ സിനിമാല ഇട്ടെറിഞ്ഞു ഓടി.
സിനിമയുടെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നത് തിരുവനന്തപുരത്തുകാർ സംഘപരിവാർ വേഷം അണിയിക്കുവാൻ ശ്രമിച്ചിരുന്ന നമ്മുടെ സ്വന്തം ലാലേട്ടൻ, മലയാളസിനിമയുടെ പൗരുഷത്തിനുടമയും കേരളത്തിന്റെ ചങ്കൂറ്റവുമായ പൃഥിരാജ്, ലാലേട്ടനെ പ്രതിസന്ധി ഘട്ടങ്ങളിൽ കരകയറ്റിയിരുന്ന ആന്റണിയും പഴശ്ശിരാജാ എന്ന ഒറ്റസിനിമയോടെ മലയാള സിനിമയുടെ വരദാനമായ ഗോകുലം ഗോപാലേട്ടനും ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സിനിമയിലൂടെ ടി ദാമോദരൻ ആയി മാറിയ മുരളി ഗോപിയും ചേർന്ന് ഉണ്ടാക്കിയ ഈ സിനിമയിൽ കഥാപാത്രങ്ങളുടെ പേരുകൾ മാത്രം നോക്കി വേണേൽ കൊഞ്ഞനം കുത്താം.
ഈ സിനിമയുടെ കഥയും മേക്കിങ് റിപ്പോർട്ടുകളും ലീക്ക് ആയപ്പോഴായിരിക്കും തലസ്ഥാനത്തെ ലോബിയുടെ വക്താവ് ആന്റണിക്കെതിരെ ആദ്യ വെടി പൊട്ടിച്ചത്. അങ്ങനെയെങ്കിലും ആന്റണിയെ ഒറ്റപ്പെടുത്തി മലയാള സിനിമയിലെ ഒരു ബ്രഹ്മാണ്ഡ ചിത്രത്തെ ഇല്ലാതാക്കുവാനുള്ള ഒരു കുതന്ത്രം.
/sathyam/media/media_files/2025/03/28/1haf0UA9ijwC0vJIuIpg.jpg)
പിന്നീട് ലൈക്ക എന്ന കമ്പനിയെ ഈ ഉദ്യമത്തിൽ നിന്നും പിൻവലിപ്പിക്കുവാനുള്ള കുത്സിത ശ്രമങ്ങൾ ചെന്നൈ സംവിധായകൻ വഴിയും ഇ.ഡി റെയ്ഡുകൾ മറ്റൊരു വഴിയും ഒക്കെ ശ്രമിച്ചു നോക്കി. എല്ലാം നനഞ്ഞ പടക്കംപോലെ ചീറ്റിയപ്പോൾ മലയാളി അവരുടെ ചങ്കൂറ്റം കാണിച്ചു കൊടുത്തു.
നാഴികക്ക് നാല്പതുവട്ടം അഭിപ്രായങ്ങളും നിലപാടുകളും മാറി മറിയുന്ന നടേശൻ മുതലാളിയുടെ മുഖ്യ എതിരാളി ഗോപാലേട്ടൻ തന്നെ അവസാന ലാപ്പിൽ ഗോളടിച്ചപ്പോൾ ഈ സിനിമക്ക് എതിരായി പ്രവർത്തിച്ചവരൊക്കെ ശശിമാരായി.
എന്തിനധികം പറയുന്നു കഴിഞ്ഞ ആഴ്ച അവരോധിതനായ രാജീവ് ചന്ദ്രശേഖർ വരെ സോഷ്യൽ മീഡിയയിൽ സിനിമക്ക് അനുകൂലമായി എഴുതിയപ്പോൾ ഞെട്ടിപ്പോയത് സിനിമാ കണ്ടിറങ്ങിയ ചില അനുകൂലികളാണ്. ഇത്രേം അധികം പാരകൾ പ്രതീക്ഷിച്ചിരുന്ന അണിയറക്കാർ പെരുന്നാളിന് തന്നെ സിനിമാ ഇറക്കിയപ്പോൾ അവർ വിജയിച്ചു കഴിഞ്ഞിരുന്നു:
/sathyam/media/media_files/2025/03/28/aUIol6lN2YCZrs1WxT2b.jpg)
ഇതൊക്കെയാണെങ്കിലും സിനിമയ്ക്ക് ചില ന്യൂനതകള്‍ ഉണ്ടെന്നത് പറയാതെ വയ്യ. വില്ലനായി ഒരു വലിയ പുലി വരുമെന്ന് പറഞ്ഞുണ്ടാക്കിയ ഹൈപ്പ് ആണ് എല്ലാവരും ആദ്യം കാണുന്ന ന്യുനത. പക്ഷെ യഥാർത്ഥ വില്ലൻ ആരാണെന്നു സിനിമ കണ്ടുകഴിഞ്ഞാലേ തലയിൽ കയറുകയുള്ളൂ. അപ്പോൾ അവിടെയും അവർ വിജയിച്ചിരിക്കുകയാണ്.
മലയാളിയുടെ മനസ്സ് അറിഞ്ഞെടുത്ത ഒരു പണംവാരി പടമായതുകൊണ്ട് യഥാർത്ഥ കളക്ഷൻ നോമ്പിന് ശേഷം ആയിരിക്കും എന്ന് അവർക്കറിയാം. ഇപ്പോൾ കിട്ടുന്നത് ഒക്കെ ബോണസ്. അടി, ഇടി, കുത്ത്, അരിയൽ, ഒക്കെ കൂട്ടിയത് 'നിര്‍മാതാവ്' ആന്റണിയുടെ നിർദേശപ്രകാരം ആയിരിക്കാം.
അതുപിന്നെ എന്ത് നല്ല കാര്യം ചെയ്താലും പുള്ളിക്കാരന്‍റെ ഒരു അഴകിയ രാവണന്‍ മോഡല്‍ കൈയ്യൊപ്പ് എവിടെങ്കിലും ഒപ്പിക്കും. പൃഥി തന്‍റെ ബുദ്ധിക്കുപ്പുറമുള്ള അഹങ്കാരി ആണെങ്കിലും അത്ര പൊട്ടനല്ല എന്നാണ് നാം കരുതേണ്ടത്.
/sathyam/media/media_files/2025/03/28/wt5WToEwKboCvWf3y9P5.jpg)
ശരിക്കും ഇതൊരു ലാലേട്ടൻ സിനിമയല്ല, ഇത് ഗോപാലേട്ടൻ സിനിമയാണ്. ലേശം തള്ളിമറികൾ നിയന്ത്രിച്ചിരുന്നു എങ്കിൽ അഖിൽ മാരാർ പറഞ്ഞതുപോലെ ഇത് മലയാള സിനിമയുടെ ചരിത്രം തിരുത്തിയേനെ !
കാണരുത് എന്ന് വാട്സ്ആപ് ഗ്രൂപ്പിൽ വന്നെങ്കിലും ഒളിച്ചു കാണുമെന്നു കാര്യവാഹ് ദാസനും ഒന്ന് കൂടി കണ്ടാലേ ഒറിജിനൽ വില്ലനെ മനസിലാകൂ എന്ന് വിജയനും