മലയാളി, സിനിമയിലെ രാഷ്ട്രീയത്തെ അപായ സൂചികയായി കാണാന്‍ തുടങ്ങിയതെന്ന് മുതലാണ് ? കരുണാകരനും ആന്റണിയും നായനാരും വിഎസും മനോരമ അച്ചായനും അമൃതാനന്ദമയിയും വെള്ളാപ്പള്ളിയും ബിഷപ്പുമാരുംവരെ സിനിമകളിലൂടെ നിശിതമായി വിമര്‍ശിക്കപ്പെട്ടവരാണ്. എമ്പുരാനില്‍ കണ്ട വിവാദം ഗുജറാത്ത് കലാപത്തേക്കാള്‍ വലിയ അപായ സൂചനയാണ് സമൂഹത്തിന് നല്‍കുന്നത്. ഇങ്ങനെ പോയാല്‍ എവിടെയെത്തും ? - ദാസനും വിജയനും

ഇവിടെയുള്ള സകലമാന രാഷ്ട്രീയ നേതാക്കളെയും മത സാമുദായിക നേതാക്കളെയും വലിച്ചുകീറി ഒട്ടിച്ച സിനിമകളനവധിയാണ്

New Update
empuraan dasanum vijayanum
Listen to this article
0.75x 1x 1.5x
00:00 / 00:00

അന്ന് ഐ.വി ശശി - ടി ദാമോദരൻ ടീമിന്റെ 'ഈനാട്' സിനിമ അന്നത്തെ രാഷ്ട്രീയ നേതൃത്വവും, ഭരണകർത്താക്കളും, അബ്കാരി കോൺട്രാക്ടറായ ചന്ദ്രസേനനും ചേർന്നുകൊണ്ട് വൈപ്പിനിൽ വിഷമദ്യദുരന്തം 'പടച്ചുവിട്ടതിന്റെ' പുനരാവിഷ്കരണമായിരുന്നു.

Advertisment

കേരളത്തിലെ ജനത ഒന്നടങ്കം സ്വീകരിച്ച ഒരു സിനിമയായിരുന്നു അത്. അതിനു മുൻപേ ഇറങ്ങിയ 'അങ്ങാടി'യും ഒരു സമകാലീന പ്രശ്നങ്ങൾ ഉൾക്കൊണ്ട സിനിമയായിരുന്നു.

ee nadu


അതിനുശേഷം കേരളത്തിലെ കരുണാകരൻ സർക്കാരിനെതിരെയായിരുന്നു 'ഇനിയെങ്കിലും', 'ഉണരൂ' എന്നീ സിനിമകൾ. എല്ലാ സിനിമകളിലും ലീഡർ കെ കരുണാകരനെയും കേരള കോൺഗ്രസ്സുകാരെയും ലീഗുകാരെയും കൊന്നു കൊലവിളിച്ചിട്ടുണ്ട്.


പിന്നീട് ഇറങ്ങിയ 'വാർത്ത' എന്ന സിനിമയേക്കുറിച്ചു ഐ.വി ശശിയുടെ വാക്കുകൾ -  "എന്റെ രാഷ്ട്രീയ സിനിമകൾക്ക് എപ്പോഴും ഒരു പരുക്കൻ വാണിജ്യ ചട്ടക്കൂടുണ്ട്, പിന്നെ ഞാൻ ചുറ്റും നോക്കുകയും നിലവിലെ രാഷ്ട്രീയ സംഭവങ്ങളെക്കുറിച്ച് ധാരാളം ആളുകളോട് സംസാരിക്കുകയും ചെയ്യും".

"ഇവ ശരിയായ അനുപാതത്തിൽ ചേർക്കുമ്പോൾ നിങ്ങൾക്ക് ഒരു തൽക്ഷണ വിജയം ലഭിക്കും." അന്നത്തെ രാഷ്ട്രീയ സംഭവങ്ങൾ ഒരു പത്ര റിപ്പോർട്ടറുടെ പേനയുടെ ബലത്തിൽ പിറന്ന സിനിമയാണ് വാർത്ത.

vartha

ലീഡർ കെ കരുണാകരനെ താഴെ ഇറക്കുവാൻ തൃശൂരിലെ മാനുവൽ ഗ്രൂപ്പ് പടച്ചുവിട്ട രാജൻകേസിനെ ആസ്പദമാക്കി മമ്മുട്ടി ഇൻസ്‌പെക്ടർ ബലറാം ആയി അഭിനയിച്ചു തകർത്ത സിനിമയായിരുന്നു ' ആവനാഴി '.

അബ്കാരി കോൺട്രാക്ടർമാരായ വാസുവും ചാക്കോയും തമിഴ്‌നാട്ടിൽ നിന്നും സ്പിരിറ്റ് കടത്തി കോടീശ്വരന്മാരായി കേരള രാഷ്ട്രീയം നിയന്ത്രിച്ചിരുന്ന കഥയായിരുന്നു 'അബ്കാരി' യുടേത്.


ആ സിനിമയിലും ഭരണകർത്താക്കളെ തന്നെയാണ് അറഞ്ചം പുറഞ്ചം അക്രമിച്ചിരുന്നത്. പിന്നീട് 'തലസ്ഥാനം' എന്ന സിനിമ വന്നപ്പോൾ അത് തലസ്ഥാനത്തെ യൂണിവേഴ്സിറ്റി കോളേജിനകത്ത് കമ്മ്യുണിസ്റ്റ് പാർട്ടികൾ കാണിച്ചു കൂട്ടുന്ന തെമ്മാടിത്തരങ്ങളും ഡൽഹിയിൽ മണ്ഡൽ കമ്മീഷൻ സമരത്തിനിടയിൽ അതിലൊരാളെ മണ്ണെണ്ണയൊഴിച്ചു കത്തിച്ചതൊക്കെ തന്നെയായിരുന്നു ഇതിവൃത്തം.


thalasthanam

ഇൻസ്‌പെക്ടർ ബൽറാമും, രാജാവിന്റെ മകനും, ഭൂമിയിലെ രാജാക്കന്മാരും അതത് കാലത്തെ രാഷ്ട്രീയ തേർ വാഴ്ച്ചകളെ തുറന്നു കാട്ടുന്ന ചിത്രങ്ങൾ ആയിരുന്നു.

സിപിഎമ്മുകാരും കോൺഗ്രസ്സുകാരും ഒരു മുഴം കയറിൽ തൂങ്ങി ചാവുകയോ, ഒറ്റപ്പാലത്ത് ട്രെയിനിന് മുന്നിൽ കയറി നിന്നുകൊണ്ട് ജീവിതം അവസാനിപ്പിക്കുകയോ ചെയ്യേണ്ടിയിരുന്ന ഒരു ചിത്രമായിരുന്നു 'സന്ദേശം'.

sandesham

സത്യൻ അന്തിക്കാടും ശ്രീനിവാസനും കൂടി ഈ രണ്ടു പാർട്ടിക്കാരെയും അണികളെയും ചവച്ചു തുപ്പിയ ഒരു സിനിമ. അന്ന് ബിജെപി കേരളത്തിൽ വേരുറപ്പിക്കാതിരുന്നതുകൊണ്ട് അവർ രക്ഷപ്പെട്ടു.


ഇന്നും മലയാളി വീണ്ടും വീണ്ടും കാണുവാൻ ആഗ്രഹിക്കുന്ന സിനിമ, ഏറ്റവും കൂടുതൽ ട്രോളുകാർ കൈകാര്യം ചെയ്ത സിനിമ, ടിവിയിൽ രാഷ്ട്രീയ കോമഡിക്കായി ഉപയോഗിക്കുന്ന സീനുകൾ.. ഇതാണ് സന്ദേശം, ലീഡർ കെ കരുണാകരൻ വരെ ചിരിച്ചു തള്ളിയ സന്ദേശം !


ഏകലവ്യൻ എന്ന സിനിമയിൽ അഭിനയിക്കുവാൻ അവർ ആദ്യം സമീപിച്ചിരുന്നത് മമ്മുട്ടിയെ ആയിരുന്നു. കഥ കേട്ടപ്പോൾ, അത് അമൃതാനന്ദമയി മഠത്തെ ബാധിക്കുന്ന വിഷയമായതുകൊണ്ട് മമ്മുട്ടി തന്നെയാണ് സുരേഷ്‌ഗോപിയെ നിർദ്ദേശിച്ചത്.

eklavyan

 എന്നിട്ടും സിനിമ ഇറങ്ങിയപ്പോൾ കൊല്ലത്തെ ഗ്രാൻഡ് സിനിമ ആക്രമിക്കപ്പെട്ടു. മഠത്തിൽ കൊല്ലപ്പെട്ട രണ്ടു പെൺകുട്ടികളെ ചുറ്റിപ്പറ്റിയായിരുന്നു സിനിമയുടെ ഇതിവൃത്തം. ആ ഒരൊറ്റ സിനിമയിൽ സുരേഷ്‌ഗോപി സൂപ്പർ താര പദവിയിലെത്തി.


ഐഎഎസുകാരനും, ലീഡറുടെ വലംകയ്യും, കൊല്ലത്തെ കോൺഗ്രസ്സ് എംപിയും, കേന്ദ്രമന്ത്രിയുമായിരുന്ന എസ് കൃഷ്ണകുമാറിനെയും ഭാര്യ ഉഷയെയും വെട്ടി വെയിലത്തു വെച്ച സിനിമയായിരുന്നു ' കമ്മീഷണർ '. ഒരു നേതാവിനെ പച്ചക്ക് വിമർശിച്ച ഒരു സിനിമ അന്നുവരെ ഉണ്ടായിട്ടില്ല. 


ന്യു ദൽഹി സിനിമയിൽ രാഷ്ട്രീയക്കാർ ആയി മാത്രമേ ജഗന്നാഥ വർമ്മയെയും ദേവനെയും കാണിച്ചിരുന്നുള്ളൂ. പക്ഷെ കമ്മീഷണറിൽ അതല്ലായിരുന്നു അവസ്ഥ. പിന്നീടിറങ്ങിയ മമ്മുട്ടിയുടെ 'കിങ്ങും' പച്ചക്ക് തന്നെയാണ് അന്നത്തെ രാഷ്ട്രീയ നേതാക്കളെ വലിച്ചു ഒട്ടിച്ചിരുന്നത്. 

the king

ജനവും, ലാൽസലാമും, രൗദ്രവും, ലേലവും, ഹൈവേയും അങ്ങനെയങ്ങനെ കുറെ സിനിമകൾ സുരേഷ്‌ഗോപിയുടെ വകയായും കലാഭവൻ മണിയുടെ വകയായും ദിലീപിന്റെ വകയായും ഒക്കെ മലയാളസിനിമയിൽ ഇറങ്ങിയിരുന്നു.


 'പത്രം' എന്ന സിനിമ യിലെ വിശ്വനാഥൻ മലയാളസിനിമയിലെ എക്കാലത്തെയും ഒന്നാമനായ വില്ലൻ ആയിരുന്നു. രാഷ്ട്രീയക്കാരെ മാത്രം കുറ്റം പറഞ്ഞു ശീലിച്ചിട്ടുള്ള നമ്മുക്കും നമ്മുടെ പത്രക്കാർക്കും കരണക്കുറ്റിക്ക് കിട്ടിയ അടിയായിരുന്നു പത്രം. 


ഒരേ സമയം കോട്ടയം പത്രമുതലാളിയെയും, കോഴിക്കോട്ടെ മുതലാളിയെയും ചുമരിൽ തേച്ചൊടിച്ച സിനിമ ആയിരുന്നു പത്രം. ആ സിനിമക്ക് ശേഷം പത്രമുതലാളിമാർ ആ സിനിമക്ക് കഥ തിരക്കഥ എഴുതിയ രഞ്ജി പണിക്കർക്ക് നന്നായി പണികൊടുത്തു. 

pathram

അതിന്റെ വാശിയിലാണ് അദ്ദേഹം 'മെട്രോ വാർത്ത' എന്ന പത്രം ഇറക്കിയതും വാശി തെളിയിച്ചതും. അതിന്നായി പണം ഇറക്കിയ 'വെറുക്കപ്പെട്ടവനായ' ഫാരിസ് അബൂബക്കറിനെതീരെ വീരേന്ദ്രകുമാർ തിരിഞ്ഞതും ഇക്കാരണത്താലാണ്.


വെള്ളിമൂങ്ങ, ഉണ്ട, പട, പടവെട്ട്,  നായാട്ട് അങ്ങനെയങ്ങനെ കുറെ സിനിമകൾ വന്നെങ്കിലും 'ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്' എന്ന സിനിമയും രാമലീലയും ആയിരുന്നു കെങ്കേമം. മുരളി ഗോപിയുടെ തിരക്കഥയിലെ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ആവിഷ്ക്കാരസ്വാതന്ത്ര്യ വക്താക്കളായ കമ്യുണിസ്റ്റുകൾ ഒരു ഷോ മാത്രമേ തിയറ്ററുകളിൽ കളിപ്പിച്ചുള്ളൂ. 


അത്രേം വലിയ പണി ഇന്നിപ്പോൾ സംഘ ശക്തികൾ കാണിച്ചിട്ടില്ല എന്നതും മുരളിഗോപിക്ക് ആശ്വസിക്കാം. 'രാമലീല' സിനിമ റിലീസാകാതെ പൂഴ്ത്താൻ വേണ്ടിയായിരുന്നു ദിലീപിന്റെ അറസ്റ്റ് നാടകങ്ങൾ. 

ramaleela

അതിന്റെ പിന്നിലും ആവിഷ്കാര സ്വാതന്ത്ര്യ വക്താക്കൾ തന്നെ. അയ്യപ്പനും കോശിയുടെയും സംവിധായകനായ 'സച്ചി ' ആയിരുന്നു രാമലീലയുടെ തിരക്കഥാകൃത്ത്. പിന്നീട് അദ്ദേഹം എങ്ങനെയൊക്കെയോ മരണപ്പെടുകയും ചെയ്തു !


പിന്നീട് അങ്ങോട്ട് ഇറങ്ങിയ സിനിമകൾ ഒക്കെ വെളുപ്പിക്കൽ സിനിമകൾ മാത്രമായിരുന്നു. സഖാവ്, ഒരു മെക്സിക്കൻ അപാരത, വൺ മുതലായ സിനിമകൾ പാർട്ടിയിൽ അണികളെ ആകര്‍ഷിപ്പിക്കുവാൻ മാത്രമായി പടച്ചു വിട്ടവ ആയിരുന്നു.


 'വൺ' എന്ന സിനിമ ഒരു പി.ആർ സിനിമ അല്ലാതെ വേറെ ഒരു കാര്യവുമില്ലായിരുന്നു. ലൂസിഫറും, അയ്യപ്പനും കോശിയും, ജനഗണമനയും ആൺകുട്ടികൾക്കായി ആൺകുട്ടികൾ പടച്ച സിനിമകൾ ആയിരുന്നു. 

ആ സിനിമകളെ കുറിച്ച് മറിച്ചൊന്നും പറയുവാനില്ല. എന്തിനും ഏതിനും പുകമറക്കായി ഉപയോഗിക്കുന്ന മാവോയിസ്റ്റുകളെ നന്നാക്കി ചിത്രീകരിച്ച അയ്യപ്പനും കോശിക്കും ശേഷം കേരളത്തിലെ സ്വർണ്ണക്കടത്തുകാരെ കുറിച്ചൊരു സിനിമക്കായി തയാറെടുക്കുന്ന സമയത്തായിരുന്നു സച്ചിയുടെ അകാലത്തിലെ വേർപാട്.


ജനഗണമന സിനിമയോടെ പൃഥ്വിരാജിന്റെ ആണത്തം ജനം തിരിച്ചറിഞ്ഞു. 'ചോദ്യം ചോദിക്കുക തന്നെ ചെയ്യും, ഉത്തരം തന്നേ പറ്റൂ, ഈ രാജ്യം ഒരുത്തന്റെയും തന്തയുടെ വകയല്ല ' എന്ന് ഒരു കൊടുങ്ങല്ലൂർക്കാരൻ എഴുതിക്കൊടുത്തപ്പോൾ അത് ഭംഗിയായി ജനങ്ങളിൽ എത്തിച്ച പൃഥ്വിരാജാണ് ഇന്നിപ്പോൾ മേജർരവി പോലുള്ള ഏഴാം കൂലികളുടെ വായിൽ നിന്നും ഓരോന്ന് കേട്ടുകൊണ്ടിരിക്കുന്നത്. 


janaganamana

അവർക്ക് ഇപ്പോൾ ലാലേട്ടനെ പാത്രം കൊട്ടുവാൻ തിരിച്ചുവേണം, അതിന്നായി ആ പാവത്തിനെ കൊണ്ട് മാപ്പ് പറയിപ്പിക്കുവാൻ നടക്കുന്നു. ലാലേട്ടനെ സംബന്ധിച്ച് മാപ്പ് ഒരു കോപ്പുമല്ല. കേരളം കണ്ടതിൽ വെച്ചേറ്റവും ബുദ്ധിമാന്മാരിൽ ഒരാളാണ് അദ്ദേഹം. അഭിനയത്തിന്റെ ആറാം തമ്പുരാന് ഒരു മാപ്പ് പറയുമ്പോൾ, മനസ്സിനുള്ളിൽ അതൊരു സിനിമയിലെ ഡയലോഗ് മാത്രം !

എല്ലാവർക്കും എല്ലാം അറിയാമായിരുന്നു, അതുകൊണ്ടാണ് ഈ സിനിമ ഇറക്കാതിരിക്കുവാൻ ആദ്യം തിയേറ്ററുകളെ തടയുവാൻ ശ്രമിച്ചു, പിന്നെ പണമിറക്കിയ ആളെ പിൻവലിപ്പിച്ചതൊക്കെ ഓരോ കളികളാണ്. 


ഗോഡ്ഫാദർ സിനിമയിൽ ആനപ്പാറയിലെ കല്യാണം മുടക്കുവാൻ മന്ത്രിസഭക്കുള്ള പിന്തുണ പിൻവലിക്കുവാൻ അഞ്ഞൂറാൻ കളിച്ചതുപോലെ. അതേ സിനിമയിൽ കല്യാണം നടത്തുവാൻ ആനപ്പാറ അച്ചാമ്മ അഞ്ഞൂറാനെ കാവൽ നിർത്തിയതുപോലെയാണ് പുതിയ ബിജെപി പ്രസിഡന്റിനെ കൊണ്ട് സിനിമ കാണണം എന്ന് പറയിപ്പിച്ചതും പിന്നീട് കാണരുത് എന്ന് പറയിപ്പിച്ചതും !


ഓരോ അരമണിക്കൂറിലും നെഗറ്റീവ് വീഡിയോ ഇട്ടുകൊണ്ട് സിനിമക്ക് ആളെക്കയറ്റിയ ആ പണ്ഡിതന് ആശംസകൾ നേർന്നുകൊണ്ട് സംവിധായകൻ ദാസപ്പനും പതിനേഴ് സെൻസർ കട്ടിങ്ങുകളിലൂടെ സിനിമയിലെ ബോറിങ് സ്ലോമോഷനുകൾ ഒഴിവാക്കുവാൻ ഉപദേശിച്ച ബിബിസി സുപ്രിയക്ക് ഭാവുകങ്ങൾ നേർന്നുകൊണ്ട് ഗോകുലന്‍ വിജയേട്ടനും