ഷൈന്‍ ടോം ചാക്കോ റെയ്ഡിനിടെ ഇറങ്ങി ഓടിയത് വെറും കഞ്ചനായതുകൊണ്ടല്ലത്രെ ! ഒപ്പം മുറിയിലുണ്ടായിരുന്ന നടന്മാരെയും നടിമാരെയും രക്ഷിക്കുന്നതിനുള്ള തന്ത്രമായിരുന്നു അതെന്ന് സംശയമുണ്ട്. മുമ്പും ഒപ്പമുണ്ടായിരുന്നവരെ ഒറ്റുകൊടുക്കാത്തവനാണ് ഷൈന്‍. അതുകൊണ്ട് മെഗാ താരത്തിന്‍റെ ചിത്രങ്ങളില്‍ സ്ഥിരം സാന്നിധ്യമാകാനും കഴിഞ്ഞു - ദാസനും വിജയനും

ഷൈൻ ടോം ഇത്തവണയും ഊരി പോയിരിക്കുകയാണ്. കാരണം ഇടതുപക്ഷത്തെ പുകഴ്ത്തി അത്രമാത്രം കുറിപ്പുകൾ ഫേസ്‌ബുക്കിൽ പോസ്റ്റുകൾ ചെയ്തിട്ടുണ്ട്. ഉദ്ദിഷ്ട കാര്യത്തിന്റെ ഉപകാരസ്മരണകൾ.

New Update
shine tom chacko-5
Listen to this article
0.75x 1x 1.5x
00:00 / 00:00

ഇന്നത്തെ കേരളത്തിലെ ഒട്ടുമിക്ക യുവാക്കളും ഇഷ്ടപ്പെടുന്ന നടന്മാരാണ് ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി തുടങ്ങിയവർ. അവരുടെ കുസൃതികൾ മലയാളിക്ക് ഇഷ്ടമായതിനാലാണ് ഇങ്ങനെയൊക്കെ എഴുതേണ്ടി വന്നത്. 

Advertisment

അവരുടെ ചില സിനിമകളിലെ വേഷങ്ങൾ അവരുടെ ജീവിത രീതികൾ ഒക്കെ പാവം ചെറുപ്പക്കാർ കടമെടുത്തു തുടങ്ങിയപ്പോൾ മുതൽ കേരളത്തിന്റെ കഷ്ടകാലം ആരംഭിച്ചു കഴിഞ്ഞു. 


പോലീസ് അന്വേഷിച്ചു വരുമ്പോൾ മൂന്നാം നിലയിൽ നിന്നും ചാടി സ്വിമ്മിങ് പൂളിലൂടെ ചാടിയോടി റിസപ്‌ഷനിലൂടെ കടന്നുകളഞ്ഞുകൊണ്ട് ബൈക്കെടുത്ത് പൊള്ളാച്ചിയിൽ എത്തിയപ്പോൾ അത് കാണുന്ന ചെറുപ്പക്കാർക്ക് ഇഷ്ടം കൂടുകയല്ലാതെ കുറയുവാനുള്ള സാദ്ധ്യതകൾ ഏറെ കുറവ്.


കൊച്ചിയിലെ നർക്കോട്ടിക്സ് കൺട്രോൾ പൊലീസുകാരെ അപ്പാടെ മാറ്റിയാൽ അല്ലെങ്കിൽ അവിടത്തെ രാഷ്ട്രീയക്കാരെ മൊത്തമായി മാറ്റിയാൽ മാത്രമേ അവിടം ശുദ്ധീകരിക്കുവാൻ സാധ്യമാവുകയുള്ളൂ. 

ഇതിനുമുൻപ് ഇപ്പറഞ്ഞ ഷൈൻ ടോം ചാക്കോയെ മയക്കുമരുന്നുകളും പെണ്ണുങ്ങളും അടക്കം 2015 ജനുവരി അവസാനവാരം കൊച്ചിയിലെ അപ്പാർട്മെന്റിൽ വെച്ച് അറസ്റ്റ് ചെയ്തിരുന്നു. 

shine tom chacko111

അസിസ്റ്റന്റ് ഡയറക്ടർ ബ്ളസി, ബിസിനസ്സ് കാരി സ്നേഹ, മോഡലുകളായ ടിൻസി, രേഷ്മ എന്നിവരെയാണ് അന്ന് അറസ്റ്റ് ചെയ്തത്. മലയാളത്തിലെ മറ്റു രണ്ടു ചെറുപ്പം നടന്മാരും അവരുടെ കൂടെ ഉണ്ടായിരുന്നു എങ്കിലും ചില വമ്പന്മാർ അവരെ രക്ഷപ്പെടുത്തുകയായിരുന്നു. 


അതിൽ രാഷ്ട്രീയമുണ്ട് സിനിമയുണ്ട് സ്വാധീനമുണ്ട്. അന്ന് എല്ലാ കുറ്റവും ഏറ്റെടുത്തതുകൊണ്ടും മറ്റുള്ളവരെ സഹായിച്ചതുകൊണ്ടും ഷൈൻ ടോം ചാക്കോക്ക് പിന്നീട് സിനിമക്ക് യാതൊരു കുറവുകളും ഉണ്ടായിട്ടില്ല.


മറ്റൊന്ന് കേട്ടത് ഷൈൻ ടോം ചാക്കോയെ അന്ന് പോലീസ് പൊക്കിയത് ഒരു പ്രധാന ബീഡി കമ്പനിയുടെ ഒരു മുതലാളിയുടെ അപ്പാട്മെന്റിൽ നിന്നുമായിരുന്നു എന്നാണ്. 

അന്ന് അവിടെ മലയാളത്തിലെ പ്രമുഖ നടന്മാർക്ക് പാർട്ടി ഉണ്ടാകുമെന്നുള്ള വിവരം പൊലീസിന് ഒറ്റുകൊടുത്തതിൽ ശോഭ സിറ്റിയുടെ റെസിഡൻഷ്യൽ ടൗൺഷിപ്പിലെ സെക്യൂരിറ്റി ആയിരുന്ന ചന്ദ്രബോസിന് പങ്കുണ്ടായിരുന്നു എന്ന സംശയത്തിന്റെ പേരിലായിരുന്നോ അന്നത്തെ ആ കൊലപാതകമെന്ന ആരോപണവും ഉയര്‍ന്നിരുന്നു. 

shine tom chacko fluency.jpg

രണ്ടു ദിവസങ്ങളിലായി കൊച്ചിയിലെ  അപ്പാർട്മെന്റിൽ വെച്ച് നടന്നിരുന്ന മയക്കുമരുന്ന് പാർട്ടിയിൽ പങ്കെടുത്ത ശേഷം നിഷാം മടങ്ങിയ നേരത്തായിരുന്നു റെയ്ഡും പ്രശ്നങ്ങളും. എല്ലാം പോലീസ് അന്വേഷിച്ചു കണ്ടുപിടിച്ചു കാണുമെന്നു കരുതുന്നു.


ഇക്കഴിഞ്ഞ ആഴ്ച ഇപ്പറഞ്ഞ നിഷാം പരോളിൽ ഇറങ്ങിയിട്ടുള്ളതുകൊണ്ട് ഇപ്പോഴത്തെ ഷൈൻ ടോം ചാക്കോയുടെ കളികളിൽ വീണ്ടും സംശയം നിഴലിക്കുന്നു. ആ ഹോട്ടലിലെ മുറികളിൽ സിനിമ നടികളും നടന്മാരും ഉണ്ടായിരുന്നത്രെ. അവരെ പിടികൂടാതിരിക്കുവാൻ മാത്രമാണ് ഷൈൻ ടോം ഇറങ്ങിയോടി ഒളിച്ചത്. 


അന്നത്തെ ദിവസം നിഷാമും എവിടെ ആയിരുന്നു എന്നത് പോലീസ് അന്വേഷിക്കും എന്നതാണ് പോലീസിലുള്ള വിശ്വാസം. പണക്കാരുടെ കാര്യത്തിൽ അവരെപ്പോഴും ഒരു ശ്രദ്ധ ചെലുത്താറുണ്ട് എന്നതും ശ്രദ്ധേയമാണ്. 

ഷൈൻ ടോം ഇത്തവണയും ഊരി പോയിരിക്കുകയാണ്. കാരണം ഇടതുപക്ഷത്തെ പുകഴ്ത്തി അത്രമാത്രം കുറിപ്പുകൾ ഫേസ്‌ബുക്കിൽ പോസ്റ്റുകൾ ചെയ്തിട്ടുണ്ട്. ഉദ്ദിഷ്ട കാര്യത്തിന്റെ ഉപകാരസ്മരണകൾ.

shine tom chacko

ഇക്കഴിഞ്ഞ ദിവസങ്ങളിൽ ആലപ്പുഴയിലെ ഒരു മയക്കുമരുന്ന് വ്യപാരിണി പിടിക്കപ്പെട്ടപ്പോൾ പോലീസിൽ മൊഴി കൊടുത്ത പേരുകൾ ഇപ്പറഞ്ഞ രണ്ടുപേരുടേത് തന്നെയായിരുന്നു. ഷൈൻ ടോമും ശ്രീനാഥ്‌ ഭാസിയും. 


ആ മൊഴിയിലെ അറസ്റ്റിനു മുതിർന്നപ്പോഴാണ് ഈ ഓട്ടവും ചാട്ടവും ഒക്കെ മലയാളി കണ്ടത്. പക്ഷെ പിടികൊടുത്തു അപ്പോൾ തന്നെ ജാമ്യം ലഭിക്കുമ്പോൾ നാമെന്താണ് മനസ്സിലാക്കേണ്ടത്. 


ഉന്നതന്മാർ അവർക്ക് ഒത്താശ പാടുന്നു. ഇതൊക്കെ എപ്പോൾ അവസാനിപ്പിക്കുന്നുവോ അന്ന് മാത്രമേ ചെറുപ്പം ലഹരിയിൽ ആസക്തമാവാതിരിക്കുകയുള്ളൂ !!!

കൊച്ചി ലഹരി സിനിമ മാഫിയ യെ തളച്ചാൽ എല്ലാം ഭംഗിയാകും എന്ന വിശ്വാസത്തിൽ ദാസനും ജാമ്യവ്യവസ്ഥകൾ ലഘൂകരിക്കരുത് എന്ന അഭ്യർത്ഥനയിൽ വിജയനും