ജമ്മു കശ്മീർ എന്ന മനോഹരപ്രദേശത്തെ ഇങ്ങനെയൊരു ഗതിയിലേക്ക് വലിച്ചിട്ടതിൽ ആർക്കൊക്കെയോ മോശമല്ലാത്ത പങ്കുണ്ട്. കശ്മീർ ഇങ്ങനെയൊരു അരക്ഷിതാവസ്ഥയിൽ ആയിട്ടില്ലായിരുന്നെങ്കില്‍ ഗൾഫിൽ നിന്നും ഒരുത്തനും ലണ്ടനിലേക്കും സ്വിട്സർലാന്റിലേക്കും മറ്റു യൂറോപ്പ്യൻ രാജ്യങ്ങളിലേക്കും വിനോദ യാത്ര ചെയ്യിലായിരുന്നു.
യുഎഇയിൽ നിന്ന് മാത്രം ഒരു സീസണിൽ 70000 ത്തോളം ടൂറിസ്റ്റുകൾ ലണ്ടനിലേക്ക് മാത്രം വിനോദയാത്ര പോകുന്നുവെന്നത് നിസ്സാരമായി കണക്കാക്കുവാൻ ആകില്ല. 70000 ആളുകൾ കേവലം 10000 ഡോളർ (8.5 ലക്ഷം രൂപ) വെച്ച് ചിലവാക്കുകയാണെങ്കിൽ അത് എത്രയാണെന്നുള്ളത് കണക്കുകൂട്ടി നോക്കിയാൽ മതി. അത്രേം പണം ഇന്ത്യയിൽ വരേണ്ടതായിരുന്നു.
ടൂറിസ്റ്റ് യാത്രികരിൽ ആണുങ്ങളെ മാത്രം തിരഞ്ഞുകൊണ്ട് 27 പേരെ വെടിവെച്ചു കൊല്ലുമ്പോൾ അതിനുള്ളിലെ ചേതോവികാരം എന്താണെന്നു മനസ്സിലാകുന്നില്ല.
ഇന്ത്യ ഇപ്പോൾ ഗൾഫ് രാജ്യങ്ങളുമായി മുമ്പുള്ളതിനേക്കാൾ നല്ല ബന്ധം സ്ഥാപിച്ചുകൊണ്ടിരിക്കുമ്പോൾ അവരുമായുള്ള കച്ചവട ടൂറിസം ബന്ധങ്ങളും മെച്ചപ്പെടുത്തുമ്പോൾ അതിന് തടയിടുവാൻ ആരൊക്കെയോ പിന്നാമ്പുറ കളികൾ കളിക്കുന്നുണ്ട്.
ലോകത്ത് ആരും കൊതിക്കുന്ന പ്രകൃതി വിരുന്നാണ് കാശ്മീര്‍. അവിടേയ്ക്ക് ടൂറിസ്റ്റുകള്‍ ഒഴുകിക്കൊണ്ടിരിക്കുമ്പോഴായിരുന്നു ഈ ആക്രമണം.
അമേരിക്കൻ വൈസ് പ്രസിഡണ്ട് ജെഡി വാൻസും കുടുംബവും നാലഞ്ചുദിവസത്തെ ഇന്ത്യ സന്ദർശനത്തിൽ എത്തിയിരിക്കുന്ന ഈ വേളയിൽ ഇങ്ങനെയൊരു ആക്രമണം എവിടെ നിന്നും വന്നു എന്നതും കണ്ടെത്തേണ്ടിയിരിക്കുന്നു.
ഇന്ത്യയുമായി ഇപ്പോൾ ഏറെ അങ്കം വെട്ടിക്കൊണ്ടിരിക്കുന്നത് ചൈനയാണ്. അവർ ഏത് വിധേനയും ഇന്ത്യയിലെ കച്ചവടങ്ങളും ടൂറിസവും തകർക്കുവാൻ തക്കം പാർത്തുകൊണ്ടിരിക്കുകയാണ്.
ജമ്മു കാശ്മീരിനെ ലോക വിനോദ സഞ്ചാര മാപ്പിൽ നിന്നും എടുത്തു കളയുവാൻ ആരൊക്കെയോ കളിക്കുന്നതാകാം. ഇതിലെല്ലാം രാഷ്ട്രീയം കലർന്നിട്ടുള്ളതുകൊണ്ട് നാം അനുമാനിക്കുന്ന സംഭവം ആയിരിക്കില്ല യഥാർത്ഥത്തിൽ നടന്നിട്ടുള്ളതെന്നും സംശയിക്കാം.
ഇന്ത്യൻ പ്രധാനമന്ത്രി സൗദി അറേബിയയിൽ കാലുകുത്തിയപ്പോൾ തന്നെ നടന്ന ഒരു സംഭവത്തെ നാം എങ്ങനെ കാണണം ? പുൽവാമ പോലുള്ള സംഭവങ്ങൾ അരങ്ങേറിയത് തിരഞ്ഞെടുപ്പ് കാലഘട്ടങ്ങളിൽ ആയിരുന്നു.
സൗദി അറേബിയയെ കാര്യങ്ങൾ ഉദാഹരണ സഹിതം ബോധിപ്പിക്കുവാൻ അവസരം കിട്ടി എന്നതിൽ ആശ്വാസമുണ്ട് എങ്കിലും ആരായിരിക്കും ഇതിന്റെയൊക്കെ പിറകിൽ ?
നമ്മൾ കുറെയധികം സിനിമകളും സീരീസുകളും കണ്ടുകണ്ട് ആരെയും വിശ്വസിക്കാതായിരിക്കുന്നു, ഒന്നിനെയും കണ്ണടച്ചുകൊണ്ട് വിശ്വസിക്കാത്ത അവസ്ഥയിൽ കാര്യങ്ങൾ എത്തപ്പെട്ടു.
ഓരോരോ ആക്രമണങ്ങൾ അരങ്ങേറുമ്പോൾ സൈന്യവും സർക്കാരും അതിന്റെ പിന്നാലെ പോകുമ്പോൾ കടപ്പുറങ്ങളിൽ സ്വർണവും മയക്കുമരുന്നും ഒക്കെ ടൺ കണക്കിന് ഇറങ്ങുന്നുണ്ട് എന്നതും നഗ്ന സത്യങ്ങൾ തന്നെ.
ഹണിമൂണിന് കാശ്മീരിൽ എത്തിയ ആ ദമ്പതികളിൽ ആണിനെ മാത്രം അവർ വെടിവെച്ചിട്ടപ്പോൾ ആ സഹോദരി ആ ഭർത്താവിന്റെ അടുത്തിരിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.
എല്ലാ പത്രങ്ങളുടെയും മുഖചിത്രമായി അത് അച്ചടിച്ചു വരുമ്പോൾ കൊന്നവരുടെ ഉദ്ദേശ്യലക്ഷ്യം എന്താണെന്നുള്ളത് ഏകദേശം മനസ്സിലാകും.
ഇക്കാര്യത്തിൽ നഷ്ടം ഇന്ത്യക്ക് തന്നെയെങ്കിലും നേട്ടങ്ങൾ വരാനായിരിക്കുന്നതേയുള്ളൂ. എന്തായാലും ഒരു അറ്റത്ത് ലക്ഷദ്വീപിനെ വിനോദ സഞ്ചാരത്തിലേക്ക് വലിച്ചിഴക്കുമ്പോൾ മറ്റേ അറ്റത്ത് കാശ്മീരിലെ കനിവുകൾ കണ്ടില്ലെന്നു നടിക്കുകയുമരുത്.
എന്തായാലും ആരായാലും കുറ്റവാളികൾ ശിക്ഷിക്കപ്പെടണം എന്ന് വേദനയോടെ ദാസനും ആരായാലും വെറുതെ വിടരുത് എന്ന അഭ്യർത്ഥനയാൽ മേജർ വിജയനും