/sathyam/media/media_files/2025/04/29/B2jjzcllwv0PNp9o2Z2P.jpg)
വേടനെന്ന ഹിരൺദാസ് മുരളിയെ ക്കുറിച്ചുള്ള അറിവ് പകർന്നുതന്നതിന് കേരളാപോലീസിനും എക്സൈസ് വകുപ്പിനും ഇപ്പോൾ ഫോറെസ്റ്റ് വകുപ്പിനും നന്ദി.
കേരളത്തിലെ കൗമാരക്കാർക്കിടയിൽ വേടൻ വലിയ സംഭവമായിരുന്നുവെങ്കിലും 80 - 90 കിഡ്‌സിനിടയിൽ വലിയ സംഭവം ഒന്നുമായിരുന്നില്ല.
കേരളത്തിലെ കൗമാരക്കാരുടെ ഇഷ്ടങ്ങളെടുത്തു നോക്കിയാൽ ഒരു ഊള തൊപ്പിയെവരെ എടുത്തു തലയിൽ വെച്ചവരാണവർ.
ആയതിനാൽ അവരുടെ ഇഷ്ടങ്ങളുടെ മാനദണ്ഡം എന്താണെന്നു മനസ്സിലാകുന്നില്ല. പക്ഷെ അവർ ചോദിക്കുന്നത് ഒരു കാലത്ത് നിങ്ങൾ വിഡി രാജപ്പന്റെയൊക്കെ ആരാധകർ ആയിരുന്നല്ലോ എന്നാണ് ?
വേടന്റെ ജന്മമാണ് ഇതിലെ മുഖ്യ പ്രശ്നം. ജാഫ്‌നയിലെ അമ്മയും മുളംകുന്നത്തുകാവിലെ അച്ഛനും ചേർന്നുള്ള ആ ജന്മത്തിൽ അവനിൽ എന്തൊക്കെയോ കഴിവുകൾ കുമിഞ്ഞുകൂടി.
വലിയ വലിയ പ്രശ്നങ്ങളെ വളരെ നിസ്സാരമായി ജനങ്ങളിൽ എത്തിക്കുന്നതിൽ അവൻറെ ശൈലി
പഴയ തെരുവ് നാടകക്കാരെക്കാളും ഇടതുപക്ഷ പ്രസംഗികരേക്കാളും രസകരമായപ്പോൾ അവനെ അവനറിയാതെ ജനങ്ങൾ ഇഷ്ടപ്പെട്ടു തുടങ്ങി.
അധികം പാട്ടുകൾ അല്ലെങ്കിൽ കവിതകൾ ഒന്നും ഹിറ്റുകൾ അല്ലെങ്കിലും ഉള്ളത് വളരെ ഭംഗിയായി തനത് തൃശൂർ ശൈലിയിൽ അവതരിപ്പിച്ചപ്പോൾ കൊല്ലത്തുകാരും കണ്ണൂർക്കാരും അവന്റെ ആരാധകരുമായി മാറുകയായിരുന്നു.
വമ്പൻ സ്റ്റേജ് ഷോകൾക്കിടയിലെ കാണികളിൽ നിന്നും കള്ളിമുണ്ടും കീറ ഷർട്ടുമിട്ടുകൊണ്ട് ഒരുത്തൻ സ്റ്റേജിലേക്ക് കയറി വരികയും കാണികളിൽ ആദ്യം കൺഫ്യൂഷനും പിന്നീട് കൺവിൻസും ആയി മാറിയ കലാഭവൻ മണിയുടെ അഭാവത്തിൽ ആ വിടവ് നികത്തുവാൻ വേടന് സാധ്യമാകുന്നു എന്നതിൽ തൃശൂർക്കാർക്ക് സമാധാനിക്കാം.
മണിക്ക് ശേഷം കുറെയെണ്ണം സ്റ്റേജിൽ കിടന്നും ചാടിയും ഓടിയുമൊക്കെ പാട്ടുകൾ പാടുന്നുണ്ടെങ്കിലും അവർക്കൊന്നും സാധിക്കാത്തത് വേടന് ആകുന്നു എന്നുവേണം കരുതുവാൻ. അതാണ് ഭരണസംവിധാനങ്ങൾക്ക് പേടിയും തുടങ്ങിയിരിക്കുന്നത്.
വർണ്ണ വിവേചനങ്ങൾക്കെതിരെ, ജാതി വ്യവസ്ഥിതികൾക്കെതിരെ, ഭരിക്കുന്നവർക്കെതിരെ, ഇഡിക്കെതിരെ ഒരു ചെറുപ്പക്കാരൻ പാടിയും പറഞ്ഞും അവതരിപ്പിക്കുമ്പോൾ കാണികളിൽ നിന്നും വരുന്ന ആ കയ്യടിയാണ് അധികാരികളെ തളർത്തുന്നത്.
കേരളത്തിലെ മുഖ്യമന്ത്രി ഈയിടെ വടകരയിൽ ഒരു യോഗത്തിനു എത്തിയപ്പോൾ തൊണ്ണൂറു ശതമാനവും ആളൊഴിഞ്ഞ കസേരകൾ കണ്ട് അദ്ദേഹം സംഘാടകരെ തെറി വിളിച്ചപ്പോൾ ആ ദിവസം തന്നെ വേടന്റെ പരിപാടിക്ക് ആളുകൾ കൂടിയതുകൊണ്ട് പൊലീസിന് നിർത്തിവെപ്പിക്കേണ്ടിവന്ന അവസ്ഥ സംജാതമായപ്പോൾ ആരിലും തോന്നാവുന്ന ആ കണ്ണുകടി നമ്മൾ കണ്ടു.
വേടൻ, അതുപോലെ സോഷ്യൽ മീഡിയയിൽ ജ്വലിക്കുന്ന താരങ്ങൾ സിനിമാക്കാർ, സെലിബ്രിറ്റികൾ ഒക്കെ ചിന്തിക്കേണ്ടത് മറ്റൊന്നാണ്.
ഇവരൊക്കെ വിജയിച്ചു കയറുന്നത് കേരളത്തിലാണ്. ഇവിടെ ആർക്കും ആരെയും ഇഷ്ടമല്ല. അസൂയക്കാരുടെയുടെയും കുതികാൽ വെട്ടുകാരുടെയും സംസ്ഥാന സമ്മേളനമാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.
സ്വന്തം കൂട്ടുകാരിൽ നിന്നും അയൽവക്കക്കാരിൽനിന്നും വീട്ടുകാരിൽനിന്നും ബന്ധുക്കളിൽ നിന്നും പഴയ അലുംനി കൂട്ടുകാരിൽ നിന്നും പാരകൾ എപ്പ വന്നു എന്ന് ചോദിച്ചാൽ മതി.
ആയതിനാൽ നിങ്ങൾ വളരുന്നതിനനുസരിച്ചു ഇവരിൽ നിന്നൊക്കെ ലേശം മാറിനിന്നാൽ കുറെയൊക്കെ പാരകൾ അതിജീവിക്കാനാകും.
ഇത്രയും വൃത്തികെട്ട ഒരു സാമൂഹിക വ്യവസ്ഥിതിയിൽ നാം ജീവിക്കുമ്പോൾ പരമാവധി ജാഗ്രത, സൂക്ഷ്മത പുലർത്തിയാൽ കുറെ നാൾ കൂടി നിങ്ങൾക്ക് വിജയിച്ചു മുന്നോട്ട് കയറുവാനാകും.
നിങ്ങൾ ഒന്ന് പ്രശസ്തനായി വരുമ്പോൾ തന്നെ കുറെ വക്കു പൊട്ടിയ പെണ്ണുങ്ങൾ നിങ്ങളുടെ പിന്നാലെ കൂടും. നിങ്ങളുടെ കൂടെ കള്ള് കുടിക്കാനും യാത്രകൾ ചെയ്യാനും കഞ്ചാവ് പുകക്കാനും കൊക്കെയിൻ വെച്ച് നക്കുവാനും ഒക്കെ ഇവർ കൂടെയുണ്ടാകും.
ഇവർ വിചാരിച്ചത് പോലെ നിങ്ങൾ നീങ്ങിയില്ലെങ്കിൽ ചതികൾ ആയി, മിടു വായി, കേസായി, അങ്ങനെയങ്ങനെ പലതും. ബുദ്ധിയുള്ളവർ കാശ് കൊടുത്തു ഒതുക്കും അല്ലാത്തവർ വീട്ടിലിരിക്കേണ്ടിവരും.
നിങ്ങൾ പ്രശസ്തരാവുമ്പോൾ നിങ്ങൾ പറയുന്നത് ജനം കേൾക്കുമ്പോൾ അവരത് അനുസരിക്കുമ്പോൾ നിങ്ങളെ കാണുവാൻ അവർ ഉറക്കമിളച്ചു കാത്തിരിക്കുമ്പോൾ ആദ്യം പേടിക്കുക നിങ്ങളുടെ രാഷ്ട്രീയ നേതാക്കൾ തന്നെയാണ്.
അവരിപ്പോൾ നിങ്ങളിൽ നക്സലൈറ്റിനെ കാണുന്നു, നിങ്ങളിൽ മാവോയിസ്റ്റിനെ കാണുന്നു, നിങ്ങളിൽ തീവ്രവാദികളെ കാണുന്നു. അവർക്ക് പോലീസ് ജീപ്പുകൾ കത്തിക്കാം, സർക്കാർ ബസുകൾ അടിച്ചു പൊളിക്കാം, പ്രിൻസിപ്പാളിനെ ഘൊരാവോ ചെയാം എന്തിനധികം പറയുന്നു നിയമസഭയിലെ സ്പീക്കറുടെ കസേര വരെ പൊക്കിയെടുത്തുകൊണ്ടു കാവടിയാടാം.
അതൊക്കെ ചെയ്താൽ മാത്രമേ മന്ത്രിസ്ഥാനം ലഭിക്കുകയുള്ളൂ എന്നവർക്കറിയാം.
വേടനെ കഞ്ചാവിൽ പിടികൂടുന്നതിന് മുന്നേ രണ്ടു സംവിധായകരെയും ലേശം കഞ്ചാവിന്റെ പേരിൽ പോലീസും എക്സൈസും പിടികൂടിയിരുന്നു.
അതിന്റെ മുന്നേ പോലീസിനെ കണ്ടു മൂന്നാം നിലയിൽ നിന്നും ഇറങ്ങിയോടിയ ഒരുത്തൻ ഭരണാധികാരികളുടെ ആവശ്യപ്രകാരം കീഴടങ്ങി എങ്കിലും അധികാരികൾ ആ പെണ്ണിനെ കൊണ്ട് മാപ്പ് വാങ്ങികൊടുത്തതും കേരളത്തിൽ നടന്നത് തന്നെ.
ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് ആദ്യം മുപ്പതിനായിരം കോടിയുടെ സിന്തറ്റിക്ക് മയക്കുമരുന്ന് പിടിച്ചിട്ടും ഇപ്പോൾ പതിനായിരം കോടിയുടെ പിടിച്ചിട്ടും ഇവിടത്തെ മീഡിയ അതൊക്കെ സ്ക്രോൾ വർത്തകളാക്കി മാറ്റുന്നു.
അഞ്ചു ഗ്രാം കഞ്ചാവും ഒന്നര ഗ്രാം കഞ്ചാവുമൊക്കെ ഫ്ലാഷ് ന്യൂസും പിന്നെ ചർച്ചകളിൽ സ്ഥാനവും പിടിക്കുന്നു. ഈ വക വ്യവസ്ഥിതിക്കെതിരായാണ് പോരാടേണ്ടത്.
ഇപ്പോൾ കേരളത്തിൽ ഏറ്റവും വലിയ ഇടനിലക്കാർ പെണ്ണുങ്ങളാണ്. എല്ലാ കേസുകളിലും മുഖ്യപ്രതികൾ പെണ്ണുങ്ങളാണ്. അതിപ്പോൾ കഞ്ചാവ് സപ്ലൈ ആയാലും പെൺവാണിഭം ആയാലും പോക്സോ ആയാലും എല്ലാറ്റിലും ഒന്നാം പ്രതി പെണ്ണുങ്ങളാണ്.
എല്ലാ ഗഡുവ് കേസുകെട്ടുകളും ഇപ്പോൾ അടിഞ്ഞുകൂടുന്നത് കൊച്ചിയിലാണ്.
ഗൾഫിലെ വേദനിക്കുന്ന കോടീശ്വരന്മാരെ തിരഞ്ഞുപിടിച്ചുകൊണ്ട് ഹണി ട്രാപ്പിനായി ഒരു വിഭാഗം, ചെറിയ പെൺപിള്ളേരെ കൂട്ടിക്കൊടുത്തുകൊണ്ട് പോക്സോ കേസിൽ പെടുത്താൻ ഒരു വിഭാഗം, ഫ്ലാറ്റുകൾ വാടകക്കെടുത്തുകൊണ്ട് വീട്ടമ്മമാരെയും നല്ല കുടുംബക്കാരെയും മയക്കുമരുന്നിൽ കുളിപ്പിക്കുന്ന മറ്റൊരു വിഭാഗം, അങ്ങനെയങ്ങനെ പോകുന്നു കാര്യങ്ങളുടെ കിടപ്പ്.
എന്നുവെച്ചു പെണ്ണുങ്ങൾ ഒക്കെ പ്രശ്നക്കാർ ആണെന്നോ മോശക്കാർ ആണെന്നോ പറയുവാൻ ഉദ്ദേശിക്കുന്നില്ല . കൊച്ചി കണ്ടാൽ അച്ചി വേണ്ട !!!
ലോകം മുഴുവൻ ''കോൾഡ്പ്ളേ'' എന്ന സംഗീത വിദ്വാന്മാർ കീഴടക്കുമ്പോൾ, ടിക്കറ്റുകൾ മാസങ്ങൾക്ക് മുന്നേ വിറ്റു തീരുമ്പോൾ ഇവിടെ പുതിയ ഒരു സംസ്കാരം പിറവിയെടുക്കുന്നു.
എന്തുകൊണ്ട് കേരളത്തിലും ഒരു റാപ്പ് ബാൻഡ് തുടങ്ങിക്കൂടാ എന്നാർക്കെങ്കിലും തോന്നിയാൽ അതിൽ തെറ്റ് കാണുന്നില്ല. ഇന്ത്യയിൽ ആദ്യത്തെ റോക്ക് ബാൻഡ് കൊച്ചിയിൽ നിന്നാണ് ആരംഭിച്ചത്. 13 AD എന്ന പേരിൽ കൊച്ചിക്കാർ ആരംഭിച്ചപ്പോൾ ഒരു പാലക്കാട്ടുകാരി അതിന്നിടയിൽ കയറിച്ചെന്നാണ് അത് തവിട് പൊടിയാക്കിയത്.
പിന്നീട് അവിയലും സാമ്പാറും തൈക്കുടം ബ്രിഡ്ജും അങ്ങനെയങ്ങനെ കുറെ മുളച്ചുപൊന്തിയെങ്കിലും അതും കനകം മൂലവും കാമിനി മൂലവും ഇല്ലാതായിപോയിരിക്കുന്നു.
അപ്പോഴാണ് ഒരു വേടൻ രംഗത്തുവന്നതും സവർണ്ണ മേധാവിത്വത്തെ വേട്ടയാടാൻ തുടങ്ങിയതും. പക്ഷെ ജാഗ്രത പുലർത്തിയില്ല എന്ന് വേണം കരുതുവാൻ !!!
പുലിപല്ല് ആണിപ്പോൾ വിഷയം, കേരളത്തിൽ ആനക്കൊമ്പ് വിഷയം ഏതാണ്ട് തീർത്തു !!!
വേടൻ പറയുന്നത് ഒന്ന്, ചെയുന്നത് മറ്റൊന്ന് എന്ന കളികൾ നിർത്തിയാൽ ആളുകൾ ഇനിയും കൂടെ വരും എന്ന് ദാസനും കേരളത്തിൽ ജീവിക്കുമ്പോൾ ചതി എന്തെന്ന് മനസിലാക്കുക, കൂട്ടുകാരെ വരെ സംശയിക്കുക എന്ന ഉപദേശത്തിൽ വിജയനും