/sathyam/media/media_files/2025/05/02/gmF9EbzoEYrH2mG6UTbs.jpg)
ലോകത്ത് ഏറ്റവും ഭാഗ്യമുള്ളവർ ആരാണെന്നു ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ , അത് കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയും അത് കച്ചവടമാക്കി കൊണ്ടുനടക്കുന്നവരും മാത്രമാണ്.
മറ്റുള്ളവർ എന്നാൽ മറ്റുള്ള രാജ്യക്കാർ, അല്ലെങ്കിൽ മറ്റുള്ള വിഭാഗങ്ങൾ, മറ്റുള്ള മതങ്ങൾ എല്ലാം നന്നായി മേലനങ്ങി അദ്ധ്വാനിച്ചിട്ടാണ് അവർക്ക് ദൈവം തമ്പുരാൻ അനുഗ്രഹങ്ങൾ നൽകുന്നതും നൽകിയിട്ടുള്ളതും.
പക്ഷെ കേരള കമ്മ്യുണിസ്റ്റുകളെ സംബന്ധിടത്തോളം ക്യാപ്റ്റൻ മുതൽ നോക്കുകൂലി വാങ്ങുന്ന തൊഴിലാളി വരെ മേലനങ്ങാതെ ലക്ഷ്മീദേവിയും കൂടെയുള്ള എല്ലാ ദൈവങ്ങളും അവരെ മാത്രം സഹായിക്കുമ്പോൾ അതിൽ എന്തെങ്കിലും ബ്ലാക്ക് മാജിക്കുകളോ, കുട്ടിച്ചാത്തന്മാരോ നരബലികളോ ഉണ്ടെന്നു ആരെങ്കിലും വിശ്വസിച്ചാൽ അവരെ കുറ്റപ്പെടുത്തുവാനാവില്ല .
ഏറ്റവും വലിയ ഭാഗ്യം ഇപ്പൊ നടന്ന വിഴിഞ്ഞം തുറമുഖ ഉദ്ഘാടനം തന്നെ. ആറായിരം കോടിയുടെ കടൽക്കൊള്ള എന്ന് ദേശാഭിമാനി വെണ്ടയ്ക്ക അക്ഷരത്തിലും കൈരളി ചാനൽ ഒരു മാസം ചർച്ചകളും നടത്തി ആ പാവപ്പെട്ട ഉമ്മൻചാണ്ടിയെ കൊള്ളത്തലവനാക്കി മാറ്റിയവർ.
പ്രത്യേകിച്ച് അന്നത്തെ പാർട്ടി സെക്രട്ടറി ആയിരുന്ന ഇന്നത്തെ മുഖ്യമന്ത്രി ഇപ്പോൾ വിഴിഞ്ഞത്തിന്റെ ക്യാപ്റ്റനാകുവാൻ തൊപ്പിവെച്ചു പോകുമ്പോൾ സ്വന്തം ഭാര്യ കമലമ്മയും, മകൾ വീണ റിയാസും, പേരക്കുട്ടിയും കൂടെ അവിടെ വട്ടമേശക്കരികെ ഇരുന്നതു നാമെല്ലാം കണ്ടു.
/sathyam/media/media_files/2025/05/02/ujyyHG38jlDvvjh2WLIm.jpg)
''എന്റെ നെഞ്ചത്തുകൂടിയേ കരുണാകരൻ നെടുമ്പാശ്ശേരിയിൽ വിമാനമിറക്കൂ'' എന്ന് വീമ്പിളക്കി റോഡുമുഴുവൻ തല്ലിപ്പൊളി ഉണ്ടാക്കിയ അന്നത്തെ ഡിഫിക്കുട്ടൻ എസ് ശർമ്മ, നായനാർ ഉത്‌ഘാടനം ചെയ്ത നെടുമ്പാശ്ശേരി എയർപോർട്ടിന്റെ നെറുകയിൽ കയറിയിരുന്നുകൊണ്ട് ഡയറക്ടർ ബോർഡ് മെമ്പർ ആയത് കേരളത്തിലുള്ളവർക്ക് എല്ലാം ഓർമയിലുണ്ട്.
എന്നാലും ഈ കമ്മ്യുണിസ്റ്റുകാർക്ക് ഇക്കാര്യങ്ങളിൽ നാണവും മാനവും ഇല്ലാത്തതുകൊണ്ട് ആരെന്തു പറഞ്ഞിട്ടും കാര്യമില്ല. അവരങ്ങനെയാണ്.
അവർ ഉൾക്കൊള്ളുന്ന സമൂഹവും വിഭാഗങ്ങളും അങ്ങനെയുള്ള ജന്മങ്ങളാണ്. പറയുന്നത് ഒന്ന് ചെയ്യുന്നത് മറ്റൊന്ന്. എന്തും എപ്പോഴും എവിടെ വേണേലും മാറ്റിപ്പറയാം. എന്നാലും വോട്ടു ചെയ്തു ജയിപ്പിക്കുവാൻ കുറെയധികം ഊളകൾ ഇന്നും ജീവിച്ചിരിക്കുന്നതുകൊണ്ട് പാർട്ടി നിലനിൽക്കുന്നു.
'' നിങ്ങളറിഞ്ഞോ നാട്ടാരെ, നമ്മുടെ വിദ്യാമന്ത്രി ജേക്കബ്, ചൈനയിൽ പോയതറിഞ്ഞില്ലേ, കാപ്പിരി സുന്ദരികളോത്തൊരുമിച്ചു റോക്ക് ൻ റോൾ കളിക്കുമ്പോൾ കേരളമക്കൾ കേഴുന്നു '', 1986 -1987 കാലഘട്ടങ്ങളിൽ കംപ്യുട്ടറിനെതിരെയും, സ്വകാര്യ പോളിടെക്നിക്കുകൾക്കെതിരെയും, പ്രീഡിഗ്രി ബോർഡിനെതിരെയും, നവോദയ വിദ്യാലയങ്ങൾക്കെതിരെയും നടന്ന സമരങ്ങളില്‍ മുഴങ്ങികേട്ട മുദ്രാവാക്യങ്ങള്‍ ഇതായിരുന്നു.
/sathyam/media/media_files/2025/05/02/fjN2MoNm2g6tQI4skDc5.jpg)
ഇങ്ങനെ മൂന്നു നാല് മാസങ്ങൾ കേരളം സ്‍തംഭിപ്പിച്ചപ്പോൾ നമ്മളറിഞ്ഞില്ല, ഈ സമരങ്ങൾ എംവി രാഘവനെ പാർട്ടി പുറത്താക്കാൻനേരം അങ്ങേരുണ്ടാക്കിയ ഡിവൈഎഫ്ഐ അണികൾ ചോർന്നു പോകാതിരിക്കുവാൻ സഖാവ് ഇഎംഎസും സഖാവ് നായനാരും കൂടിയുള്ള കുനുഷ്ടുബുദ്ധിയിൽ പിറവി എടുത്ത സമരങ്ങളായിരുന്നുവെന്നത്.
ആ എൺപതുകളുടെ അവസാനത്തിൽ നായനാരുടെ മകൾ ഉഷയും മകൻ കൃഷ്ണകുമാറും നല്ലവണ്ണം കംപ്യുട്ടർ സയൻസ് പഠിച്ചു പാസാവുകയും ചെയ്തു.
പിന്നെ നടന്ന ബ്രഹ്മാണ്ഡ സമരങ്ങളിൽ ഒന്നായിരുന്നു, സ്വാശ്രയ കോളേജ് സമരം. തമിഴ്നാട്ടിലെയും കർണ്ണാടകത്തിലെയും സ്വകാര്യ കോളേജുകളിൽ 70 ശതമാനത്തോളം കുട്ടികൾ കേരളത്തിൽ നിന്നായതുകൊണ്ട് കേരളത്തിൽ സ്വകാര്യ കോളജുകൾ വരാതിരിക്കുവാൻ അവിടത്തെ കോളേജ് ലോബി അന്ന് 90 കാലഘട്ടങ്ങളിൽ കമ്മ്യുണിസ്റ്റ് പാർട്ടികൾക്ക് ഓരോരോ സീസണിലും ചുമ്മാ സമരങ്ങൾ ഉണ്ടാക്കുവാൻ അമ്പതോളം കോടി കൈക്കൂലിയായി നൽകിയിരുന്നു.
കോളേജ് അഡ്മിഷൻ ആരംഭിച്ചു കഴിഞ്ഞാൽ അന്നാണ് സമരങ്ങൾക്കും തുടക്കം കുറിക്കുക. കൂടാതെ അക്കാലഘട്ടത്തിൽ ആണ് കമ്മ്യുണിസ്റ്റ് പാർട്ടിക്ക് ഗൗരിയമ്മയെ ചവുട്ടി പുറത്തേക്ക് പറഞ്ഞയക്കേണ്ടതായി വന്നത്. അതിന്റെ പേരിൽ കൂത്തുപറമ്പ് വെടിവെപ്പും പുഷ്പനെ അറിയാമോ എന്ന ഗാനവും ജനങ്ങളിൽ എത്തിച്ചു .
ബിഎംഡ്ബ്ള്യു കാർ കമ്പനി കേരളത്തിൽ സ്ഥലം നോക്കുവാൻ കൊച്ചിയിൽ വിമാനമിറങ്ങിയ അന്നുതന്നെ എഡിബിക്കാരുടെ മേലെ കരിഓയിൽ ഒഴിച്ചതും തമിഴ്നാട്ടിൽ നിന്നും പണം വാങ്ങിയാണെന്നാണ് കോണ്‍ഗ്രസില്‍ നിന്നും ആരോപണം ഉയര്‍ന്നത്.
പിന്നീട് ബിഎംഡബ്ള്യു ചെന്നൈക്ക് പോയി. രജനി എസ് ആനന്ദ് എന്ന എൻജിനീയറിങ് വിദ്യാർത്ഥി ആത്മഹത്യാ ചെയ്തതും കേരളം മറന്നിട്ടില്ല . അതിന്നിടക്ക് ക്യാപ്റ്റന്റെ മകളൊക്കെ കോയമ്പത്തൂർ അമൃതയിൽ പോയി കംപ്യുട്ടർ സയൻസ് പാസായി വരികയും ചെയ്തു .
/sathyam/media/media_files/2025/05/02/I3b2jbMOK10KxAXmP3WB.jpg)
രജനി എസ് ആനന്ദ് എന്ന എൻജിനീയറിങ് വിദ്യാർത്ഥി ആത്മഹത്യാ ചെയ്തതും കേരളം മറന്നിട്ടില്ല . അതിന്നിടക്ക് ക്യാപ്റ്റന്റെ മകളൊക്കെ കോയമ്പത്തൂർ അമൃതയിൽ പോയി കംപ്യുട്ടർ സയൻസ് പാസായി വരികയും ചെയ്തു .
ആ കാലഘട്ടത്തിലാണ് വിഎസും പിണറായിയും തമ്മിലുള്ള അങ്കവും വിഎസിനെ പുറത്താക്കുവാനുള്ള കാരണങ്ങൾ ഉണ്ടാക്കുവാൻ പിണറായി തലകുത്തി മറിഞ്ഞതുമൊക്കെ.
അപ്പോൾ വിഎസ് അച്യുതാനന്ദൻ കുഞ്ഞാലിക്കുട്ടിയുടെ സ്മാർട്ട് സിറ്റിയിൽ കയറിപ്പിടിച്ചുകൊണ്ട് ഉമ്മൻചാണ്ടിക്കും കെഎം മാണിക്കും കുഞ്ഞാലിക്കുട്ടിക്കും എതിരെ സമരം നയിച്ചു അവസാനം ആ 'ഭാഗ്യവാന്‍' തന്നെ അത് ഉത്‌ഘാടനം നിർവ്വഹിക്കുകയുമുണ്ടായി .
കുഞ്ഞൂഞ്ഞും കുഞ്ഞുമാണിയും കുഞ്ഞാലിക്കുട്ടിയും ചേർന്നുകൊണ്ട് കൊച്ചിയിൽ മെട്രോ പുളുത്തിക്കളയാമെന്ന് കരുതേണ്ട.
അതിനു ഞാൻ സമ്മതിക്കില്ലാ .. , സമ്മതിക്കില്ലാ ... എന്നും പറഞ്ഞുകൊണ്ട് വായിൽ തോന്നിയ തെറികളും പച്ചവർഗീയതയും ഇറക്കിവിട്ടുകൊണ്ട് കൊച്ചി മെട്രോക്ക് എതിരെ വിഎസ് ബഹളം വെച്ചെങ്കിലും അങ്ങേരുടെ ബദ്ധശത്രു പിണറായി വിജയന് അത് ഉത്‌ഘാടനം ചെയ്യുവാനുള്ള ഭാഗ്യവും ഉണ്ടായി.
/sathyam/media/media_files/2025/05/02/tVc55uUHmiLkWuMFoxdX.jpg)
അതിലേക്ക് ഉമ്മൻചാണ്ടിയെയും കുഞ്ഞാലിക്കുട്ടിയെയും ക്ഷണിച്ചോ ആവോ ? എന്തൊക്കെ എതിർത്തിട്ടുണ്ടോ, എന്തിനൊക്കെ എതിരെ സമരം നയിച്ചിട്ടുണ്ടോ, ആർക്കൊക്കെ എതിരെ അഴിമതിക്കെതിരെ കേസുകൾ നടത്തിയിട്ടുണ്ടോ എല്ലാറ്റിലും വടി പാമ്പായി മാറിക്കൊണ്ട് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ സകലമാന ആദർശങ്ങളും പണയം വെക്കേണ്ടി വന്ന ഒരു പാർട്ടി ഇപ്പോൾ വിഴിഞ്ഞതും ആ ചീഞ്ഞ കളികൾ തന്നെയാണ് കളിച്ചത് .
2018 പ്രളയവും അതുപോലെ 2020 കോവിഡും അനുഗ്രഹിച്ചതു കൊണ്ടുമാത്രം അധികാരത്തിൽ തുടരുന്ന ഈ കമ്മ്യുണിസ്റ്റ് പാർട്ടി ഇപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പിന് മൂമ്പായി എട്ടുവരി പാത എങ്ങനെയെങ്കിലും ഉത്‌ഘാടനം ചെയ്യുവാൻ ചാത്തന്മാരുടെ അമ്പലങ്ങളിൽ കയറി ഇറങ്ങുകയാണ്.
കേരളത്തിലെ ഇരുപത് ശതമാനം ആളുകൾക്കേ ആ റോഡിന്റെ നിജസ്ഥിതി അറിയുകയുള്ളൂ. നിതിൻഗഡ്കരി ഉണ്ടാക്കുന്ന റോഡാണ് അതെന്ന് ആർക്കറിയാൻ. ആ ധൈര്യമാണ് കമ്മ്യുണിസ്റ്റ് പാർട്ടിക്കാർക്ക്.
അത് ഏത് വിധേനയും അവരുടെതാക്കി മാറ്റുവാനുള്ള ആർജ്ജവം ആ പാർട്ടിക്കാർക്ക് ഉണ്ട്. അക്കാര്യം ക്യാപ്റ്റന് നന്നായി അറിയുകയും ചെയ്യാം. അതുകൊണ്ടാണ് പറഞ്ഞത് ഇത്രേം ഭാഗ്യം ചെയ്ത രാഷ്ട്രീയ പാർട്ടിയും അതിന്റെ നേതാക്കന്മാരും ലോകത്തു എവിടെയുമില്ല എന്നുള്ളത് !
ഉത്‌ഘാടനം ചെയ്തു കഴിയുമ്പോൾ എന്തെങ്കിലും ബാക്കി ഉമ്മൻചാണ്ടിക്ക് കൊടുക്കണം എന്നഭ്യർത്ഥനയുമായി ദാസനുംചുമ്മാ എങ്കിലും അങ്ങേരുടെ പേര് പറയണം എന്ന് ഉപദേശിച്ചുകൊണ്ട് സഖാവ് വിജയനും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us