/sathyam/media/media_files/2025/05/09/YhqrXBIr1BVBOT59htjp.jpg)
ഭാരതവും പാകിസ്താനും തമ്മിലുള്ള നാലു പ്രധാന യുദ്ധങ്ങളാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തിൽ കൊത്തിവെച്ചിരിക്കുന്നത്.
ഓരോ യുദ്ധത്തിലെയും ഇന്ത്യയുടെ കാത്തുസൂക്ഷിക്കപ്പെട്ട വിജയങ്ങള്‍ നീതിയുടെയും ത്യാഗത്തിന്റെയും കഥകളാണ്.
1947 - 48 യുദ്ധം (പ്രഥമ കാശ്മീർ യുദ്ധം) പാകിസ്താൻ പിന്തുണച്ച കബായിലികൾ കശ്മീരിൽ കയറിയുയർന്നപ്പോൾ, മഹാരാജ ഹരിസിങ് ഇന്ത്യയുമായി ചേർന്നതോടെയാണ് ആരംഭിച്ചത്.
ഇന്ത്യൻ സൈന്യം തൽക്ഷണമായി എയർലിഫ്റ്റ് ചെയ്ത് ശ്രീനഗറിൽ എത്തിച്ചു. ഇത് പൂർണ്ണമായും കശ്മീർ പിടിക്കാനുള്ള പാകിസ്താൻ ശ്രമം തടഞ്ഞു.
യു.എൻ ഇടപെടലിന് ശേഷമുള്ള പ്രതിഫലമായി ഇന്ത്യയ്ക്ക് ജമ്മു - കശ്മീരിന്റെ രണ്ട് മൂന്നിലധികം പ്രദേശങ്ങൾ നിലനിർത്താനായി, ശ്രീനഗറും ലേഹും ഉൾപ്പെടെ.
1965 അസൽ ഉത്തർ യുദ്ധം - ഒരു ടാങ്ക് വിജയഗാഥ ആയിരുന്നു. പാകിസ്താന്റെ അമേരിക്കൻ നിർമ്മിത പാറ്റൺ ടാങ്കുകൾ ഇന്ത്യ പകുതിയായി നശിപ്പിച്ചു അല്ലെങ്കിൽ പിടികൂടി. ഇതാണ് 'പാറ്റൺ നഗർ' എന്ന പ്രശസ്തമായ സ്ഥലത്തിന് പിന്നിലുള്ള കഥ.
അതുപോലെ പഞ്ചാബ് സംരക്ഷണം മറ്റൊരു വിജയമായിരുന്നു . പാകിസ്ഥാന്റെ ഗ്രാൻഡ് സ്ലാം ഓപ്പറേഷൻ ഇന്ത്യൻ സൈന്യം വിജയകരമായി തടഞ്ഞു. അമൃത്സർ പോലുള്ള പ്രധാന നഗരങ്ങൾ സംരക്ഷിച്ചു.
വിമാന പോരാട്ടത്തിൽ തുല്യ ശക്തി എന്ന് വീമ്പിളക്കിയിരുന്ന പാകിസ്താന്റെ അതിക്രമണശേഷിയുള്ള എയർഫോഴ്‌സിനെ ഇന്ത്യ വിജയകരമായി നേരിട്ടു.
1971 യുദ്ധം - ഇന്ത്യയുടെ ഏറ്റവും വലിയ വിജയവും ഇന്ദിരാഗാന്ധിയുടെ ചങ്കുറപ്പിന്മേൽ ഇന്ത്യക്ക് സമ്മാനിച്ചത് ബംഗ്ലാദേശിന്റെ രൂപീകരണവുമായിരുന്നു.
ഇന്ത്യയുടെ പിന്തുണയോടെ, മുസ്തി ബാഹിനിയും ഇന്ത്യൻ സൈന്യവും ചേർന്ന് പാകിസ്താന്റെ കിഴക്കൻ ഭാഗം കീഴടക്കി ബംഗ്ലാദേശ് രൂപീകരിച്ചു. 93,000 പാകിസ്താനികൾ അടിയന്തിര സമർപ്പണം നടത്തുകയും ചെയ്തു.
അത് ഇതിഹാസത്തിലെ ഏറ്റവും വലിയ സൈനിക സമർപ്പണമായിരുന്നു - ഡിസംബർ 16, 1971ന് ധാക്കയിൽ പാകിസ്താൻ ഇന്ത്യയ്ക്കുമുൻപിൽ കീഴടങ്ങി. കരയ്ക്കും കപ്പലുകൾക്കും നേരെ ആക്രമണം നടത്തിക്കൊണ്ട് ഇന്ത്യൻ നാവികസേനയുടെ ഓപ്പറേഷൻ ട്രൈഡന്റ്, ഓപ്പറേഷൻ പൈതൺ തുടങ്ങിയവകൊണ്ട് കറാച്ചി തുറമുഖം ചാരമാക്കി തീർത്തു.
പാരിസ്ഥിതിക തന്ത്രങ്ങളും, സ്വിഫ്റ്റ് അറ്റാക്ക് പോലെയുള്ള അടവുകളും നടത്തി പല വശങ്ങളിലായി അത്യന്തം വേഗത്തിൽ ആക്രമണം നടത്തിയാണ് ഇന്ത്യ കിഴക്കൻ പാകിസ്താനെ കീഴടക്കിയത്.
കാർഗിൽ പോരിൽ (1999) ലോകം മുഴുവൻ ഇന്ത്യയെ പിന്തുണച്ചു. പാകിസ്താന്റെ അതിക്രമമാണെന്നത് തെളിയിച്ചു. ഉയർന്ന പർവതങ്ങളിൽനിന്നുള്ള പാകിസ്താൻ അതിക്രമം ആരംഭിച്ചപ്പോൾ ഇന്ത്യൻ സൈന്യം കർഗിൽ മേഖലയിൽ പാകിസ്താന്റെ തീവ്രവാദികളെ (പാകിസ്താൻ സൈന്യമായി പരിണമിച്ചവരെ) പുറന്തള്ളി.
ഇന്ത്യൻ ജനതയുടെ ഒറ്റക്കെട്ടായ സമീപനവും, ജനങ്ങൾ സൈന്യത്തെ വിശ്വാസത്തോടെ പിന്തുണച്ചതും പട്ടാളക്കാരുടെ ആത്മവിശ്വാസം വർദ്ധിച്ചു. വിവാദത്തിൽ പെട്ട ബൊഫോഴ്‌സ് പീരങ്കികളാണ് ഇന്ത്യൻ സൈന്യത്തിന് സഹായകമായത്.
പാകിസ്ഥാൻ പട്ടാളക്കാർ മേലെ ഒളിച്ചിരുന്ന് ആക്രമിച്ചപ്പോൾ ബൊഫോഴ്‌സ് താഴെ നിന്നും മേലേക്ക് വെടിവെച്ചുകൊണ്ട് പാകിസ്താന്റെ പ്രതീക്ഷകളെ തകിടം മറിച്ചു.
ഇന്ത്യ യുദ്ധമിഷ്ടപെടുന്ന രാജ്യമല്ല എങ്കിലും ആര് തൊട്ടാലും തിരിച്ചു നന്നായി കൊത്തിപ്പറിക്കുവാൻ ഇന്ത്യക്ക് ആകുമെന്നുള്ളത് പല സമയത്തും തെളിയിച്ചിട്ടുള്ളതാണ്.
1971-ലെ ഇന്ത്യ-പാകിസ്താൻ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുമ്പോൾ അമേരിക്കയുടെ ഏഴാം നേവൽ ഫ്ലീറ്റ് (ഏഴാം കപ്പൽ പടയെ) ബംഗാൾ സമുദ്രത്തിലേക്ക് അയച്ചപ്പോൾ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി അമേരിക്കൻ പ്രസിഡന്റിനോട് നേരിട്ട് മുന്നറിയിപ്പ് നൽകി: “നിങ്ങളുടെ കപ്പലുകൾ തിരിച്ചുപോകുമ്പോൾ അവ കൃത്യമായ രീതിയിൽ തിരിച്ചുപോകുമോ എന്നുറപ്പില്ല.”
അതിന്റെ പിന്നിൽ ഒളിഞ്ഞിരുന്ന സന്ദേശം: "ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ ശ്രമിക്കരുത്. നമുക്ക് അതിന് തുല്യമായി പ്രതികരിക്കാൻ ശേഷിയുണ്ട്."
അമേരിക്കൻ പ്രസിഡന്റായ റിച്ചർഡ് നിക്‌സണും വിദേശകാര്യ സെക്രട്ടറി ഹെൻറി കിസ്സിൻജറും പാകിസ്താന്റെ അടുത്ത അനുയായികളായിരുന്നു. ഇന്ത്യ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിന് പിന്തുണ നല്‍കിയപ്പോള്‍ അമേരിക്ക പാകിസ്താനെ പിന്തുണച്ച് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമം നടത്തിനോക്കിയതായിരുന്നു.
ഇതിന്റെ ലക്ഷ്യം ഇന്ത്യയെ ഭീഷണിപ്പെടുത്തി സൈനിക നടപടികൾ അവസാനിപ്പിക്കാൻ സമ്മർദ്ദം ചെലുത്തുകയായിരുന്നു. ഇന്ത്യയുടെ പ്രധാന സേനാ-മിത്തുജനമായ സോവിയറ്റ് യൂണിയൻ (ഇന്ന് റഷ്യ) അതിവേഗം പ്രതികരിച്ചു.
സോവിയറ്റ് കപ്പലുകൾ ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് അയച്ച് അമേരിക്കൻ നേവൽ ഫ്ലീറ്റിനെ ബഹുദൂരം നിന്ന് തടഞ്ഞു. ഇന്ദിരാഗാന്ധിയുടെ ആ തന്റേടത്തിന്റെ ഫലമായി ഇന്ത്യയുടെ ധൈര്യവും നയതന്ത്രതന്ത്രവും പ്രശംസനീയമായി മാറി.
ബംഗ്ലാദേശ് സ്വതന്ത്രമായൊരു രാഷ്ട്രമായി രൂപം കൊടുത്തു. ഇന്ത്യയെ ഒരു പ്രാദേശിക സൈനിക ശക്തിയായി ലോകം തിരിച്ചറിഞ്ഞു.
ഇന്നിപ്പോൾ ഈ യുദ്ധത്തിൽ നമ്മുടെ പ്രതിരോധമന്ത്രിയുടെ ബുദ്ധിയുടെയും പ്രയത്നത്തിന്റെയും ഫലമായി പാകിസ്താന്റെ ഒരു പ്രവിശ്യയായ ബലൂചിസ്ഥാൻ, പാകിസ്ഥാനിൽ നിന്നും വേർപിരിയുന്ന അവസ്ഥ സംജാതമാകുവാനിടയുണ്ട്.
കാരണം ഇന്ത്യ വളരെയധികം അവരെ സഹായിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ അഫ്ഘാനിസ്ഥാനും പാകിസ്ഥാനുമായി അസ്വാരസ്യം ഉണ്ടാകുവാനുള്ള സാദ്ധ്യതകൾ തള്ളിക്കളയുവാനാകില്ല. അഫ്ഘാനിസ്ഥാൻ ഇന്ത്യയുമായി നല്ല ബന്ധമാണ് സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്.
എന്തായാലും ഈ യുദ്ധം താങ്ങുവാനുള്ള ശേഷി പാകിസ്ഥാന് ഉണ്ടെന്നു തോന്നുന്നില്ല. ഇനി ചൈനയൊക്കെ കയറി അനാവശ്യ ഇടപെടൽ നടത്താതിരുന്നാൽ മതിയായിരുന്നു. എന്തായാലും ''ഓപ്പറേഷൻ സിന്ദൂർ'' തകർത്തു തിമിർത്തു. ലോകം ഇന്ത്യക്കൊപ്പം !!!
നമ്മുടെ പട്ടാളക്കാർക്ക് അഭിവാദ്യങ്ങൾ അർപ്പിച്ചുകൊണ്ട് മേജർ ദാസനും കേണൽ സോഫിയ ഖുറേഷിക്കും വിങ് കമാണ്ടർ വ്യോമിക സിങ്ങിനും പിന്നിൽ നിലയുറപ്പിച്ചുകൊണ്ട് മേജർ വിജയനും