ഇതുപോലെ ഒരു ഗതികെട്ട സർക്കാർ കേരളം കണ്ടിട്ടുമില്ല, കാണാൻ പോകുന്നുമില്ല. അന്ന് ആ പാവം പ്രാവിനെ പറത്തിവിട്ടത് മുതൽ തുടങ്ങിയ ഗതികേട് വരിവരിയായി ആറുവരി പാതപോലെ വിടാതെ പിന്തുടരുമ്പോൾ മലയാളിക്ക് അങ്ങനെ തന്നെ വേണം.
മലയാളിയും മൊത്തത്തിൽ മാറുമ്പോൾ ദൈവം അതിനു പറ്റിയ ഭരണകർത്താക്കളെ നിയോഗിക്കുന്നു. അല്ലാതെ വേറെ ഒരു കാരണവും കാണുന്നില്ല. ഇല്ലാക്കഥകൾ പ്രചരിപ്പിച്ചുകൊണ്ട് അധികാരം പിടിച്ചടക്കിയപ്പോൾ ദൈവം കൊടുത്തുകൊണ്ടിരിക്കുന്ന ശിക്ഷ എന്നല്ലാതെ വേറൊന്നും പറയാനില്ല.
നാട്ടുകാർക്ക് ഒരു കാര്യവുമില്ലാതിരുന്ന സോളാറിന്റെ പേരിൽ നിരപരാധിയായ ജനകീയ മുഖ്യമന്ത്രിയെ വേദനിപ്പിച്ചപ്പോൾ സ്വപ്ന എന്ന പേരിൽ ദൈവം തിരിച്ചടി കൊടുക്കുവാനും മറന്നില്ല.
കള്ളക്കടത്തും സ്വർണ്ണക്കടത്തും ഡോളർ കടത്തും ബിരിയാണി ചെമ്പും കരിമണലും ഒക്കെയായി എന്നും ദൈവം ഓരോരോ പരീക്ഷണങ്ങൾ കൊടുത്തു. കൂടാതെ നിപ്പ, ഓഖി, പ്രളയം, കൊറോണ ഇത്യാദി പ്രഹരങ്ങൾ വേറെയും ഏൽപ്പിച്ചു. എന്നിട്ടും ജനങ്ങളെ പറ്റിച്ചുകൊണ്ടേയിരുന്ന ഒരു ഭരണകൂടത്തിന്മേൽ ഇപ്പോൾ കൊടുത്തിരിക്കുന്നത് അപ്രതീക്ഷിതമായ മറ്റൊരു പ്രഹരം.
കളമശ്ശേരി പാലത്തിന്റെ സിമന്റ് അടർന്നുപോയി എന്നതിന്റെ പേരിൽ അർബുദ രോഗിയായിരുന്ന ഒരു മന്ത്രിയെ ഒട്ടേറെ വേദനിപ്പിച്ചും അതുപോലെ കരയിപ്പിച്ചും ഒരു ഭരണം പിടിച്ചടക്കിയപ്പോൾ ദൈവം വീണ്ടും അതേ നാണയത്തിൽ തിരിച്ചും പണികൊടുത്തിരിക്കുകയാണ്.
/sathyam/media/media_files/2025/05/22/yeEQgoTqwwlq8kV51gzA.jpg)
നാഷണൽ ഹൈവേ 66 എന്ന ബ്രഹ്മാണ്ഡ പദ്ധതി ഇന്നിപ്പോൾ പാതാളത്തിലേക്ക് താഴ്ന്നുകൊണ്ടിരിക്കുകയാണ്. മെയ് മാസത്തിലെ ഒരു ചാറ്റൽ മഴയിൽ ഒരു ഹൈവേയിലെ അഞ്ചോളം സ്ഥലങ്ങളിൽ റോഡ് തകർന്നടിഞ്ഞപ്പോൾ ഇപ്പോൾ അവകാശവാദം ഉന്നയിക്കുവാൻ ഒരു മരുമക്കളെയും കാണ്മാനില്ല.
ഒട്ടേറെ കൊട്ടിഘോഷിച്ചുകൊണ്ട് നല്ലവനായ ഒരു വേടനെ വരെ മുന്നിൽ നിർത്തിക്കൊണ്ട് ഉണ്ടാക്കുവാൻ ശ്രമിച്ച നാലാം വാർഷിക ആഘോഷങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞിരിക്കുകയാണ്.
/sathyam/media/media_files/2025/05/23/6KC2iKB4kNu2ICx3FVPo.jpg)
മൂന്നാം വാർഷികത്തിൽ ഒരു ബസ്സ് നിറയെ മന്ത്രിമാരെ കുത്തി നിറച്ചുകൊണ്ട് കേരളത്തിൽ പിക്നിക്ക് നടത്തിയപ്പോൾ കിട്ടിയ ആവേശത്താൽ നാലാം വാർഷികത്തിൽ കേരളം ഒന്നടങ്കം കണ്ണിൽ പൊടിയിട്ട് കളയാമെന്നു കരുതിയവർ ഇന്നിപ്പോൾ തലയിൽ മുണ്ടിട്ട് നടക്കുകയാണ്.
അതും ആ വാർഷിക ദിനത്തിൽ തന്നെ റോഡുകൾ തകർന്നടിഞ്ഞപ്പോൾ ഇനിയെങ്കിലും ഈ വക തട്ടിപ്പുകൾ അവസാനിപ്പിക്കുവാൻ ഇടതു കക്ഷികൾ ആലോചിക്കേണ്ടിയിരിക്കുന്നു.
ഈ റോഡ് വിഷയം നടന്നത് ഇപ്പോൾ ഭരിക്കുന്നവർ പ്രതിപക്ഷത്തായിരുന്നു എങ്കിൽ കേരളം നിന്ന് കത്തിയേനെ. എത്രയോ ട്രാൻസ്‌പോർട്ട് ബസുകൾ, പോലീസ് ജീപ്പുകൾ അവർ അഗ്നിക്കിരയാക്കിയേനെ. ബന്ധപ്പെട്ട മന്ത്രിമാരെ വീട്ടിൽ കിടത്തി ഉറക്കില്ലായിരുന്നു.
/sathyam/media/media_files/9IwuVgBUTu1HYNlUzoFP.jpg)
ഇന്നിപ്പോൾ എല്ലാം കൂടി കേന്ദ്രത്തിൽ പഴിചാരുന്നുണ്ടെങ്കിലും അതിനു മുന്നോടിയായി ആ വീരവാദം മുഴക്കിക്കൊണ്ട് സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകൾ എങ്കിലും അഴിച്ചുവെച്ചിട്ട് ചെയ്യണമായിരുന്നു. അതുപോലെ കുറെയധികം ഇടതു അനുകൂല സോഷ്യൽ മീഡിയ കുളാണ്ടർമാർ പോസ്റ്റ് ചെയ്ത വീഡിയോകളും അവർ ഡിലീറ്റ് ചെയ്യണമായിരുന്നു.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ഒരു മാസം മുൻപായി ഉത്‌ഘാടനം ചെയ്തുകൊണ്ട് മൂന്നാം ഭരണത്തിനായി സ്വപ്നം കണ്ട പിണറായി വിജയൻ ഇനി എന്തിന് ആ കസേരയിൽ ഇരിക്കണം എന്ന് സ്വയം ആലോചിക്കേണ്ടിയിരിക്കുന്നു. അവർക്കറിയാം എല്ലാം മാറ്റിപ്പറയുവാൻ.
ഇതെല്ലാം നിതിൻ ഗഡ്കരിയുടെ നെഞ്ചത്തേക്കും അല്ലെങ്കിൽ ഉദ്യോഗസ്ഥന്മാരുടെയും കോൺട്രാക്ടർമാരുടെയും നെഞ്ചത്തേക്ക് എല്ലാം ചാർത്തുവാൻ പിണറായി വിജയനും മരുമകനും അധികം സമയം വേണ്ടിവരില്ല. എന്നാലും ചോദിക്കട്ടെ , നാണമില്ലേ നിങ്ങൾക്ക് ?
കൊടുത്താൽ കൊല്ലത്തും കിട്ടും എന്നത് സത്യമായിരിക്കുന്നു !
ആറുവരിപ്പാതയിലൂടെ പുതിയ എകെജി സെന്റർ പോയി കാണുവാൻ യോഗമില്ലാതെ സഖാവ് ദാസനും അയ്യയ്യേ ഇത് നാണക്കേട് എന്ന് മാത്രം പറഞ്ഞുകൊണ്ട് സഖാവ് വിജയനും