പാവം അൻവർ, പൊട്ടനാണ് എങ്കിലും നല്ലവനാണ്; പക്ഷെ ഉറങ്ങുമ്പോൾ മാത്രം. ജപ്പാനിലേക്ക് മഴ കൊണ്ടുപോയ നാൾ മുതൽ അദ്ദേഹത്തെ നിരീക്ഷണത്തിൽ വെച്ചിരുന്നുവെങ്കിലും പൊന്നാനി പിടിക്കാൻ പിണറായി ഏൽപ്പിച്ചപ്പോൾ നമ്മൾ കാണാത്ത അല്ലെങ്കിൽ അറിയാത്ത എന്തോ അദ്ദേഹത്തിൽ ഉണ്ടെന്നു തോന്നിയിരുന്നു.
പിന്നീട് പൊന്നാനിയിന്മേൽ കാണിച്ച ആത്മവിശ്വാസത്തിൽ കരുതിയത് ഘാനയിലെ സ്വർണ്ണം മൊത്തമായും പൊന്നാനിക്കാർക്ക് പണയം വെച്ചോ എന്നായിരുന്നു. പൊന്നാനി പെട്ടി തുറന്നപ്പോൾ ഘാനയുമില്ല, സ്വർണ്ണവുമില്ല, പിണറായിയുമില്ല.
വാളെടുത്തവൻ വാളാൽ എന്നതുപോലെ, വാള് കൊടുത്തവനും വാളാൽ എന്ന കണ്ടീഷനിലാണ് ഇന്നിപ്പോൾ അൻവറിന്റെയും വിശിഷ്യാ പിണറായിയുടെയും ഗതി.
പിണറായി വിജയനെ സംബന്ധിച്ചിടത്തോളം കേവലം ഒരു കുഗ്രാമത്തിൽ പാവപ്പെട്ട കുടുംബത്തിൽ ജനിച്ചു വളർന്നു കേരളം പോലത്തെ ജ്യുതന്മാരെക്കാൾ കുനുഷ്ട് ബുദ്ധിയുള്ള ഒരു ഭൂപ്രദേശത്തിന്റെ രാജാവാകാൻ രണ്ടുതവണ യോഗം ലഭിച്ചതിൽതന്നെ ഭാഗ്യം എന്ന് വേണം കരുതുവാൻ.
/sathyam/media/media_files/2025/05/31/OKHHASs4ufuOnNHQEVDl.jpg)
പക്ഷെ അൻവറിനെ പോലെ ഒരു മരപ്പൊട്ടനെ കൂടെ കൂട്ടിക്കൊണ്ട് നടന്ന് മറ്റുള്ളവരെ തെറി വിളിപ്പിക്കുമ്പോൾ ഇങ്ങനെ ഒരു കുരിശാകും എന്ന് സ്വപ്നത്തിൽ നിരീച്ചതില്ല.
ശരിക്കും ഇക്കഴിഞ്ഞ മൂന്നു നാലു ദിവസത്തെ അൻവറിനെ ഓർക്കുമ്പോൾ ആണായിപിറന്ന ഓരോരുത്തനും നാണക്കേട് തോന്നിപ്പോകുന്നു. ഒരു മനുഷ്യൻ എത്രത്തോളം അധഃപതിക്കാം എന്നത് അൻവർ പത്രക്കാരുടെ മുന്നിലും ജനങ്ങളുടെ മുന്നിലും കാണിച്ചു കൊടുത്തപ്പോൾ എന്തിനാണ് ആ കഞ്ഞിതേച്ച ഖദറുമിട്ട് ഒരു കഞ്ഞിയായി കേരളത്തിൽ തുടരുന്നു എന്ന് വീട്ടുകാർക്ക് വരെ തോന്നിപ്പോകുന്നു.
ആളുടെ സ്വഭാവം പോലെത്തന്നെ ഇനി മാറി മാറി മുങ്ങിക്കളിക്കാം. അല്ലെങ്കിൽ ഈ തിരഞ്ഞെടുപ്പിന് മുൻപായി ഘാനയിൽ പോയി അവിടത്തെ ഏതെങ്കിലും കുരിശുമായി ജീവിതം തള്ളിനീക്കുന്നതാണ് നല്ലത്.
കേരളത്തിൽ ആദ്യമായി, വോട്ടു ചെയ്ത് ജയിപ്പിച്ച ജനത്തിൽ നിന്നും കൂവലും തെറിയും കേട്ടുകൊണ്ട് ചുക്കിനും ചുണ്ണാമ്പിനും കൊള്ളാതെ ജീവിച്ചുപോകുന്ന പൂഞ്ഞാറുകാരൻ ജോർജ്ജേട്ടനെയും ഒപ്പം കെവി തോമസിനേയും, പിസി ചാക്കോയുടെയും കൂടെ കൂട്ടിയാൽ നിങ്ങൾക്ക് ഘാനയിൽ ഉപ്പുകണ്ടം ബ്രദേഴ്‌സ് പോലെ മറുകണ്ടം ബ്രദേഴ്‌സ് എന്ന ഒരു ഗ്രൂപ്പ് ഉണ്ടാക്കി ചുമന്ന ഒരു ജീപ്പും വാങ്ങി സ്വർണ്ണഖനികൾ തേടി അവിടെയുള്ളവരെ അടിമപ്പണി ചെയ്യിപ്പിച്ചുകൊണ്ട് വിലാസാമായിരുന്നു. ഇനി ഇവിടെ കേരളത്തിൽ നിന്നാൽ ചാനൽ അന്തി ചർച്ചക്കാർ വരെ നിങ്ങളെ വിളിക്കാതാകും !
/sathyam/media/media_files/2025/05/31/jlWclyTpPuF9fcmFruVI.jpg)
ഈ പൊട്ടൻ അൻവറിനെയും, അൽപ്പനായ ജലീലിനെയും, അബ്ദുറഹ്‌മാനെയും, കാരാട്ട് റസാഖിനെയും, മുകേഷിനെയും ഗണേഷിനെയും അതുപോലെയുള്ളവരെയും തിരഞ്ഞെടുപ്പ് വരുമ്പോൾ കൂടെ കൂട്ടി ജയിക്കുവാനുള്ള സമവാക്യങ്ങൾ സൃഷ്ടിക്കുമ്പോൾ ഇവിടെ നഷ്ടപ്പടുന്നത് ഒരു നല്ല രാഷ്ട്രീയ സാംസ്‌കാരിക മുന്നേറ്റമാണ്.
പണ്ടൊക്കെ ഇടതുപക്ഷം എന്നാൽ അത്യവശ്യം വായിക്കുന്നവരും ലോക പരിചയം ഉള്ളവരും ജനങ്ങളുമായി അടുത്തിടപഴകുന്നവരും ഒക്കെ ആയിരുന്നു. ഇന്നിപ്പോൾ ഈ വക മര ഊളകൾ കേരളരാഷ്ട്രീയം നിയന്ത്രിക്കുമ്പോൾ ഇതുപോലെയുള്ള ഗതികെട്ട തീരുമാനങ്ങൾ കാണേണ്ടി വരും. വെറും അനാവശ്യമായ ഒരു തിരഞ്ഞെടുപ്പല്ലേ അൻവർ ഉണ്ടാക്കി വെച്ചത്.
ഇവിടെ നിലമ്പൂരിൽ ഇപ്പോൾ ഗോൾ അടിച്ചിരിക്കുന്നത് പ്രതിപക്ഷ നേതാവ് വിഡി സതീശനാണ്. പിണറായിക്ക് പോലും പറ്റിയ അബദ്ധം സതീശന് പറ്റിയില്ല.
അന്ന് വെള്ളാപ്പള്ളി നടേശന്റെ വോട്ട് വേണ്ട എന്നദ്ദേഹം പണ്ട് പറവൂർ കവലയിൽ വിളിച്ചു പറഞ്ഞപ്പോൾ കേരളത്തിലെ കുറെ കോൺഗ്രസ്സ് /കമ്മ്യുണിസ്റ്റ് കുളാണ്ടർമാർ പ്രവചിച്ചു സതീശന്‍ എട്ടുനിലയിൽ പൊട്ടുമെന്ന്.
/sathyam/media/media_files/2024/11/01/Gnr9s6Agk72uTXoAWY7o.jpg)
എന്നിട്ടോ ഇരട്ടിയിൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചുകയറി കേരളത്തിലെ ജനങ്ങൾക്ക് കാണിച്ചുകൊടുത്തു, ഒരാളുടെയും തിണ്ണ നിരങ്ങിക്കൊണ്ടുള്ള വോട്ടുകൾ ഇല്ലെങ്കിലും ജയിക്കുവാനാകും എന്ന്.
ബ്രണ്ണൻ കോളജിലെ വാളിന്റെ ഇടയിലൂടെ നടന്നു വളർന്ന പിണറായി വിജയൻ വരെ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ അബ്ദുൽ നാസർ മദനിയുടെ കാൽചുവട്ടിലും കെജി മാരാരുടെ അടുക്കള പുറത്തും സുകുമാരൻ നായരുടെ പട്ടിക്കൂടിനു മുന്നിലും വെള്ളാപ്പള്ളിയുടെ തീറ്റമേശയിലും ബിഷപ്പുമാരുടെ മുന്തിരി തോട്ടങ്ങളിലും പരതി നടന്നിട്ടുണ്ട്.
കേരളത്തിൽ വേണ്ടത് ബുദ്ധിയും പക്വതയുമുള്ള നല്ല രാഷ്ട്രീയ നേതാക്കളെയാണ്. പാർട്ടിക്കും ജനങ്ങൾക്കും വേണ്ടി ജീവിക്കുന്ന അഹങ്കാരികൾ അല്ലാത്ത നല്ല നേതാക്കൾ.
ശശി തരൂരിനെപോലെ അവസരവാദിയും അൻവർ പോലെ അനവസരവാദിയും അല്ലാത്ത മലയാളത്തിന്റെ മണമുള്ള ഇകെ നായനാരെപോലെ, കെ കരുണാകരനെപോലെ, സിഎച് മുഹമ്മദ് കോയയെപോലെ, സി അച്യുതമേനോനെപോലെ, ഉമ്മൻചാണ്ടിയെപോലെ ഒരു നല്ല മലയാളി നേതാവിനെയാണ് ഇന്നിന്റെ ആവശ്യം ! ഇനി സതീശനിലാണ് ആ പ്രതീക്ഷ..
അൻവറിന്റെ കാര്യമോർത്ത്തല പൊട്ടിക്കുവാൻ തോന്നിക്കൊണ്ട് സഖാവ് ദാസനും മറുകണ്ടം ബ്രദേഴ്സിന് ആശംസകൾ നേർന്നുകൊണ്ട് വിജയനും