അഭിമുഖത്തിനായി വിളിച്ച ചാനല്‍ സുന്ദരിയോട് കിളിക്കൊഞ്ചല്‍ നടത്തിയ വാര്‍ദ്ധക്യപുരാണം മന്ത്രി, മീറ്റിംങ്ങിനിടെ ടേബിളിനടിയില്‍ കൂടി അപ്പുറത്തിരുന്ന വനിതാ ഓഫീസറുടെ ദേഹത്ത് പിടിച്ച മന്ത്രി, അപഥസഞ്ചാരത്തിന് കാമുകിയുടെ ഭര്‍ത്താവിന്‍റെ അടി വാങ്ങിയ മന്ത്രി, പിന്നെ പാര്‍ട്ടി ഓഫീസിലെ ഒളിക്യാമറകളില്‍ പതിഞ്ഞ ലീലകളും. അതിനിടയില്‍ ഒരു പൊട്ടന്‍ ഇപ്പുറത്തും പെട്ടു - ദാസനും വിജയനും

കൂടെ കൂടാൻ വന്നിരിക്കുന്നവർ സഖാത്തികൾ ആണെന്നറിഞ്ഞിട്ടുകൂടെ. ഓരോരോ പൊട്ടത്തരങ്ങളിൽ ചെന്ന് പെടുമ്പോൾ അവർ ഇല്ലാതാക്കുന്നത് അവരുടെ സ്വന്തം ഭാവിയും അവർ പ്രതിനിധാനം ചെയുന്ന പാർട്ടിയുടെ വിജയ പ്രതീക്ഷകളുമാണ്. 

New Update
phone chatting
Listen to this article
0.75x1x1.5x
00:00/ 00:00

1987 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, കെ കരുണാകരൻ എന്ന അജയ്യനായ നേതാവിനെ തളയ്ക്കുവാൻ സിപിഎം ബുദ്ധി കേന്ദ്രമായ സഖാവ് ഇഎംഎസും വിഎസും മറ്റ് സകലമാന കുത്തിത്തിരിപ്പുകളും ചേർന്ന് ഇറക്കി വിട്ട ഭൂതമായിരുന്നു തങ്കമണി.


Advertisment

ഇടുക്കി ജില്ലയിലെ തങ്കമണി എന്ന ഗ്രാമത്തിൽ കരുണാകരന്റെ പോലീസ് അതിക്രമം കാണിച്ചുവെന്നും അവിടത്തെ സുന്ദരികളായ പെണ്ണുങ്ങളെ ബലാൽസംഘം ചെയ്തു എന്നതായിരുന്നു സിപിഎം നാടുനീളെ പ്രചരിപ്പിച്ചത്. 


സഖാവ് എംവിആറിന്റെ കൊഴിഞ്ഞുപോക്കിൽ മനം നൊന്ത സിപിഎം തങ്കമണി പയറ്റി നോക്കിയപ്പോൾ എൺപത് സീറ്റുകൾ നേടിക്കൊണ്ട് അധികാരം പിടിച്ചെടുത്തു. പക്ഷെ തങ്കമണി സ്ഥിതി ചെയ്തിരുന്ന ഇടുക്കി സീറ്റിൽ കോൺഗ്രസ്സിലെ റോസമ്മ ചാക്കോ പുഷ്പം പോലെ വിജയിക്കുകയും ചെയ്തു.

antony Untiitled.jpg

1996 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എകെ ആന്റണി ചാരായം നിരോധിച്ചുകൊണ്ട് കേരളത്തിലെ പെണ്ണുങ്ങളുടെ മുഴുവൻ വോട്ടുകൾ സമാഹരിച്ചുകൊണ്ട് അധികാരം നിലനിർത്തും എന്ന് മനസിലാക്കിയ സിപിഎം കുനുഷ്ട് ലോബി ഇറക്കിവിട്ട മറ്റൊരു ഭൂതമായിരുന്നു സൂര്യനെല്ലി.


അന്നത്തെ കേന്ദ്രമന്ത്രി ആയിരുന്ന പിജെ കുര്യൻ ഇടുക്കിയിലെ സൂര്യനെല്ലിയിലെ പത്താം ക്‌ളാസിൽ പഠിച്ചിരുന്ന പെൺകുട്ടിയെ പീഡിപ്പിച്ചു എന്ന കെട്ടുകഥ കേരളത്തിലെ അമ്മമാരിൽ വേദനയുണ്ടാക്കുകയും അവർ അന്ന് സിപിഎമ്മിനെ അധികാരത്തിൽ എത്തിച്ചു കൊടുക്കുകയും ചെയ്തു. 


അന്ന് വിഎസിനെ ഇല്ലാതാക്കിക്കൊണ്ട് നായനാർ മുഖ്യമന്ത്രി ആയെങ്കിലും കേരളം ഭരിച്ചത് പി ശശി ആയിരുന്നു എന്നതാണ് നഗ്നസത്യം.

2006 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്നത്തെ റിപ്പോർട്ടർ ചാനലുകാർ കൈകാര്യം ചെയ്തിരുന്ന ഇന്ത്യാവിഷൻ എന്ന ചാനൽ പാതിരാത്രിക്ക് കോഴിക്കോടിന്റെ തെരുവീഥികളിൽ റെജീന എന്ന പെൺകുട്ടിയെ ഇറക്കിവിടുകയും കുഞ്ഞാലിക്കുട്ടി എന്ന അതികായനെ വേട്ടയാടുകയും ചെയ്തപ്പോൾ അതിന്റെ ചുക്കാൻ പിടിച്ചത് നേരത്തെ പറഞ്ഞ കണ്ണൂർ ലോബിയും നികേഷ് കുമാറും വീണ ജോർജ്ജും ഒക്കെയായിരുന്നു. 


അന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ കുറ്റിപ്പുറം മണ്ഡലത്തിൽ കുഞ്ഞാലിക്കുട്ടി എട്ടുനിലകളിൽ പൊട്ടുകയും കേരളത്തിൽ വിഎസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.


2016 നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ ജനപ്രീതിയിൽ കുച്ചിളകിയ സിപിഎം കണ്ണൂർ ലോബി ഇപ്പറഞ്ഞ നികേഷിനെയും ആ ചാനലിനെയും കൂട്ടുപിടിച്ചുകൊണ്ട് പിസി ജോർജ്ജ് - ഗണേഷ്‌കുമാർ - അച്ഛൻ പിള്ള എന്നിവരുടെ ചക്കളത്തിൽ പോരിനെ മുതലാക്കിക്കൊണ്ട് നെയ്തുകൂട്ടിയ ഓലപ്പാമ്പായിരുന്നു സോളാർ കേസ്. 

oommen chandy-6

അന്ന് ഉമ്മൻ‌ചാണ്ടി കേരളത്തിൽ നടത്തിവന്നിരുന്ന ജനസമ്പർക്ക പരിപാടിയുടെ ജനകീയത കണ്ടുകൊണ്ട് വീർപ്പുമുട്ടിയ കമ്മ്യുണിസ്റ്റുകൾ ആ പാവം മനുഷ്യനെ
പച്ചക്ക് പിച്ചി ചീന്തിയപ്പോൾ ലോക രാഷ്ട്രീയത്തിൽ ജ്യുതന്മാർ വരെ ചെയ്യാത്ത ഒരു ചെറ്റത്തരമായി അതിപ്പോഴും അവശേഷിക്കുന്നു.


അന്ന് കോൺഗ്രസ്സിലെ തന്നെ ഒരു ഉന്നത നേതാവ് റിപ്പോർട്ടർ ചാനലിലൂടെ കളിച്ച കളികളും എല്ലാം ചേർന്ന് ഉമ്മൻചാണ്ടിയുടെ ഭരണത്തിന് അവസാനമായി.


2026 നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തു വന്നുകൊണ്ടിരിക്കുമ്പോൾ മേൽപ്പറഞ്ഞ പല കക്ഷികളും മലയാളിയുടെ മനസ്സിന്റെ വീക്നെസ് മനസ്സിലാക്കിക്കൊണ്ട് ഇന്നത്തെ പ്രതിപക്ഷ നേതാവിനെ ഇല്ലാതാക്കുവാനായി അദ്ദേഹത്തിന്റെ ഓരോരോ കയ്യും കാലും വെട്ടി അരിയുവാൻ തീരുമാനമെടുത്തിരിക്കുന്നു.

അതിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വേണ്ടപ്പെട്ട അനുയായികളെ ഹണി ട്രാപ്പുകളിൽ പെടുത്തിക്കൊണ്ടുള്ള കളികൾ അണിയറയിൽ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. 

vd satheesan


അവരുടെ ലക്‌ഷ്യം പലതാണ്. എന്ത് വില കൊടുത്തും വിഡി സതീശൻ കേരളത്തിലെ മുഖ്യമന്ത്രി ആവാതിരിക്കുവാൻ പഴയ പല നേതാക്കളും അതേ ചാനൽ കിങ്കരന്മാരും പൊളിറ്റിക്കൽ സെക്രട്ടറിമാരും കുറെ ആസ്ഥാന അഭിസാരികകളും ഒരുമിച്ചിരിക്കയാണ്. അതിനിടയിൽ ഒരു യുവനേതാവ് വലയിൽ കുടുങ്ങി.


യുവനേതാവ്, എന്നാൽ മാങ്കൂട്ടത്തിൽ ജീവിക്കുന്നത് കേരളത്തിൽ തന്നെ അല്ലേ എന്ന് തോന്നിക്കും വിധമാണ് ഓരോരോ കേസ് കെട്ടുകളിൽ ആ മനുഷ്യൻ തലവെച്ചു കൊടുത്തിരിക്കുന്നത്. 

കൂടെ കൂടാൻ വന്നിരിക്കുന്നവർ സഖാത്തികൾ ആണെന്നറിഞ്ഞിട്ടുകൂടെ. ഓരോരോ പൊട്ടത്തരങ്ങളിൽ ചെന്ന് പെടുമ്പോൾ അവർ ഇല്ലാതാക്കുന്നത് അവരുടെ സ്വന്തം ഭാവിയും അവർ പ്രതിനിധാനം ചെയുന്ന പാർട്ടിയുടെ വിജയ പ്രതീക്ഷകളുമാണ്. 


അവർക്ക് അങ്ങനെ വീർപ്പുമുട്ടുമ്പോൾ ശ്രീലങ്കയിലേക്കോ തായ്‌ലാന്റിലേക്കോ പോയി അത്യാവശ്യം ഹാപ്പി എൻഡിങ് മസ്സാജ് ഒക്കെ നടത്തി കുട്ടപ്പനായി തിരിച്ചുവരാമെന്നിരിക്കെ എന്തിനാണ് കേരളത്തിലെ ഈ സുന്ദരിമാർക്ക് രാത്രികാല മെസ്സേജുകൾ അയച്ചു സംതൃപ്തി അടയുന്നത്.


ഈ കൊച്ചുകേരളത്തിൽ ''തെറ്റുചെയ്യാത്തവരായി ആരുമില്ല ഗോപൂ'' എന്ന് പറഞ്ഞതുപോലെയാണ് കാര്യങ്ങളുടെ കിടപ്പ്. 

അവർ പ്രതിനിധാനം ചെയ്യുന്ന പാലക്കാട്ടെ ഒരു നേതാവിന്റെ ഭാര്യയെ അവരുടെ പാർട്ടിയിലെ തന്നെ തലമുതിർന്ന നേതാവ് രാത്രി ഫോൺ വിളിച്ചു ശല്യപ്പെടുത്താൻ ശ്രമിച്ചപ്പോൾ കേന്ദ്രനേതാക്കൾ വരെ ഇടപെട്ട ചരിത്രം പാലക്കാട്ടുകാർക്ക് അറിയാം.

അതുപോലെ ഒരു ചാനൽ തീപ്പൊരി സ്ഥിരമായി എറണാകുളം ജില്ലയിലെ സഖാവിനെ കാണുവാൻ രാത്രിസഞ്ചാരം നടത്തിയിരുന്നതും സോഷ്യൽ മീഡിയയിൽ കണ്ടുമറന്ന കഥകളാണ്.

സഹായം തേടിവന്ന സ്വന്തം നേതാവിന്റെ മകളെ വേട്ടയാടിയ നേതാക്കന്മാർ വരെയുണ്ടിവിടെ.

പാർട്ടി ഓഫീസിൽ ഒളികാമറ വെച്ചുകൊണ്ട് മൂത്ത സഖാവിന്റെ വായനാശീലം കണ്ടെത്തിയ സഖാക്കളുടെ നാടാണ് കൊച്ചി.


സ്വന്തം അമ്മായി അപ്പനെ കൊന്ന കുറ്റത്തിന് ജീവപര്യന്തം ജയിലിലായ ചെങ്ങന്നൂർ സുന്ദരിയെ ജയിൽമോചിതയാക്കി കൂടെ കറങ്ങാൻ കൊണ്ടുനടക്കുന്ന ഭരണക്കാരുള്ള നാടാണ് ഈ കേരളം.


ചാനൽ സുന്ദരിയെ പൂച്ചക്കുട്ടീ എന്ന് വിളിച്ചുകൊണ്ട് രാത്രി അപഥ സഞ്ചാരം നടത്തിയ മറ്റൊരു മന്ത്രി കിങ്കരൻ. 

സിവിൽ സർവീസ് ഉദ്യോഗസ്ഥയുടെ ചന്തിയുടെ അളവ് നോക്കിയ മറ്റൊരു മന്ത്രി വാണിരുന്ന കേരളം.

ഇന്നിപ്പോൾ എല്ലാവരും ഒളിവിലെ ഓർമ്മകൾ മറന്നുകൊണ്ട് ടെലഗ്രാമിലൂടെയാണ് എല്ലാ ഓർമ്മകളും അയവിറക്കുന്നത് !!!

കേരളത്തിലേക്ക് പെണ്ണുങ്ങളുടെ കളിപ്പാവകൾ ഇറക്കുമതി ചെയുവാൻ അനുവാദം ചോദിച്ചുകൊണ്ട് ദാസൻ മുതലാളിയും സിയാലിസിസ് കേരളത്തിലേക്ക് ഇറക്കുമതി ചെയുവാൻ വിജയൻ മുതലാളിയും

Advertisment