/sathyam/media/media_files/2025/01/02/FIUWA0W6a7bpOVLsJPim.jpg)
ഇക്കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ ബാരാമതിയിൽ നടന്ന വിമാനദുരന്തവും അജിത് പവാറിന്റെ ദുര്യോഗവും ജനം എത്ര പെട്ടെന്നാണ് മറന്നത്.
കഴിഞ്ഞ കാലഘട്ടങ്ങളിൽ സോഷ്യൽ മീഡിയയും ചാനലുകളും വാർത്ത മാധ്യമങ്ങളും ഇത്രേം ഇല്ലാതിരുന്നിട്ടും സൈലസ് മിസ്രിയുടെ അപകടവും, പ്രമോജ് മഹാജന്റെ അപകടവും , വൈഎസ്ആർ ന്റെ അപകടവും, രാജേഷ് പൈലറ്റിന്റെ അപകടവും, ഗോപിനാഥ് മുണ്ഡെയുടെ അപകടവും, മാധവറാവ് സിന്ധ്യയുടെ അപകടവും എല്ലാം കൂടി കെട്ടു പിണഞ്ഞു കിടക്കുന്നുണ്ടോ എന്നൊരു സംശയം ഇല്ലാതില്ല.
എല്ലാം അപ്രതീക്ഷിത അപകടങ്ങൾ ആയതുകൊണ്ടും ഹെലികോപ്റ്റർ - വിമാന ദുരന്തങ്ങളും, വാഹനാപകടങ്ങളും, എല്ലാറ്റിന്റെയും ഉറവിടം മുംബൈ ആയതുകൊണ്ടും മാത്രമാണ് നേരിയ സംശയങ്ങൾ നുരഞ്ഞു പൊന്തുന്നത്.
/sathyam/media/post_attachments/AjitPawarplanecarsh-1769573125711-57b67fb5-ba76-41b5-bcee-25225a4ee6c3-900x506-367773.webp)
ലോകത്തിലെ പഞ്ചസാരയുടെ വില നിശ്ചയിക്കുന്ന പവാർ കുടുംബം. 1990 നിയമസഭാ തിരഞ്ഞെടുപ്പിൽ ശരത്പവാറിന് ഭരിക്കുവാനുള്ള ഭൂരിപക്ഷത്തിന് 12 സീറ്റുകളുടെ കുറവ് നേരിട്ടപ്പോൾ പെട്ടെന്നുതന്നെ ഒരു സ്വകാര്യ വിമാനം ചാർട്ടർ ചെയ്തുകൊണ്ട് കേരളത്തിലേക്ക് അയച്ചു.
ലീഡർ കെ കരുണാകരനെ പൊക്കിയെടുത്ത് വിമാനം മുംബൈക്ക് പറന്നു. ഒരാഴ്ചയോളം മുംബയിൽ താമസിച്ച ലീഡർ 12 സ്വതന്ത്രന്മാരെ പവാറിന് വേണ്ടി ഒപ്പിച്ചു കൊടുത്തുകൊണ്ട് കേരളത്തിലേക്ക് തിരിച്ചു.
അപ്പോൾ ഇവിടത്തെ പത്രങ്ങൾ ലീഡറോട് ചോദിച്ചു ' ഹിന്ദിയും മറാത്തിയും വശമില്ലാത്ത ലീഡർ എങ്ങനെ ഇത്രേം എംഎൽഎ മാരുമായി ആശയവിനിമയം നടത്തിയെന്ന്. അപ്പോൾ ലീഡർ പറഞ്ഞു ' കുഴൽ മന്ദത്തെയും വാണിയംകുളത്തേയും കന്നുകാലി കച്ചവടക്കാരുടെ കൈവിരലുകൾ കൊണ്ടുള്ള ഭാഷ കൈവശം ഉണ്ടെന്ന് '. അന്നും പവാർ സ്വകാര്യ വിമാനങ്ങൾ വിട്ടുള്ള ഒരു കളിയും ഉണ്ടായിരുന്നില്ല.
/filters:format(webp)/sathyam/media/media_files/2025/12/23/k-karunakaran-2-2025-12-23-17-08-04.jpg)
കോൺഗ്രസ്സിൽ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യൻ പ്രധാനമന്ത്രി എന്നേ ആകേണ്ടിയിരുന്ന പവാർ, എന്തുകൊണ്ടോ പലയിടത്തും തഴയപ്പെട്ടിരുന്നു. നരസിംഹറാവുവിന് പകരമായി പ്രതീക്ഷിച്ചിരുന്നതും പവാറായിരുന്നു . എന്തായിരിക്കും അതിനൊക്കെ കാരണമായത്.
പവാർ അന്ന് മുന്നിലേക്ക് വന്നിരുന്നു എങ്കിൽ മോഡിയും അമിത്ഷായും ഗുജറാത്തിലെ രാജാക്കന്മാർ എന്ന നിലയിൽ ഒതുങ്ങി പോയിരുന്നേനെ. മോദിക്കും അമിത്ഷാക്കും ഈ ഭൂലോകത്ത് ആരോടെങ്കിലും ലേശം പേടിയുണ്ടെങ്കിൽ അത് ശരത് പവാറിനോട് മാത്രമായിരിക്കും.
/filters:format(webp)/sathyam/media/media_files/2026/02/09/sarath-power-2026-02-09-20-15-40.png)
വൈഎസ്ആറിന്റെ ദുരൂഹ അപകടത്തിൽ മുംബൈ ലോബിക്കും ജഗനും പങ്കുണ്ട് എന്നാണ് എല്ലാവരും വിശ്വസിക്കുന്നത്. ആ ഒരൊറ്റ കാരണത്താലാണ് ജഗനെ കാണുവാൻ സോണിയാഗാന്ധി ഇതുവരെ കൂട്ടാക്കാത്തത്.
അതുപോലെ ശരത് പവാറിനെ ഏറ്റവും കൂടുതൽ എതിർക്കുന്നതും സോണിയ ഗാന്ധി തന്നെയാണ്. പലതും അവർക്ക് അറിയാമായിരിക്കും.
നരസിംഹ റാവു സർക്കാരിൽ ഇന്ത്യൻ പ്രതിരോധമന്ത്രിയായി ശരത്പവാർ നിയോഗിക്കപ്പെട്ടപ്പെപ്പോൾ സ്വന്തം മനസ്സാക്ഷി സൂക്ഷിപ്പുകാരനായിരുന്ന സുധാകർ റാവു നായ്ക്കിനെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി അവരോധിച്ചു.
പക്ഷെ മഹാരാഷ്ട്ര രാഷ്ട്രീയം പോലെ തന്നെ സുധാകർറാവു നായിക്ക് ശരത്പവാറിന്റെ കയ്യിൽ നിന്നും പോയി അദ്ദേഹത്തിന്റെ ശത്രുപക്ഷത്ത് ചേർന്നു.
പപ്പു കാലാനിയെന്ന കൊടും ക്രിമിനലിനും ദാവൂദ് പോലെയുള്ള കള്ളക്കടത്തുകാരനും വേണ്ടി സുധാകർ റാവു നായിക്ക് നോ കോമ്പ്രമൈസ് പ്രഖ്യാപിച്ചപ്പോൾ ശരത് പവാർ സുധാകർ റാവ് നായിക്കിനെ എങ്ങനെയെങ്കിലും പുറത്താക്കുവാൻ തീരുമാനിച്ചു.
ആയിരത്തോളം ആളുകൾ കൊല്ലപ്പെട്ട മുംബൈ കലാപം നിയന്ത്രിക്കനായില്ല എന്ന പേരിൽ സുധാകര റാവു നായിക്കിനെ എടുത്തു പുറത്തിട്ടുകൊണ്ട് ശരത് പവാർ വീണ്ടും മഹാരാഷ്ട്ര മുഖ്യമന്ത്രിയായി. അതിനുശേഷം ഒരു മാസത്തിനുള്ളിൽ മുംബൈ സ്ഫോടന പരമ്പരയും അരങ്ങേറി.
/filters:format(webp)/sathyam/media/media_files/3bTvW9f0uZVkoyUWcvnU.jpg)
കോൺഗ്രസ്സിൽ നിന്നാൽ ജീവിതത്തിൽ ഇന്ത്യൻ പ്രധാനമന്തിയാകുവാൻ സാധിക്കില്ല എന്ന് മനസിലാക്കിയ ശരത് പവാർ കോൺഗ്രസ്സിനെ പിളർത്തിക്കൊണ്ട് എൻസിപി ഉണ്ടാക്കുമ്പോൾ ഒരു വിലപേശൽ തന്ത്രം തന്നെയാണ് ഉദ്ദേശിച്ചിരുന്നത്.
ദേവഗൗഡയും ചന്ദ്രശേഖറും ഗുജറാളും പ്രധാനമന്ത്രിക്കസേരയിൽ ഇരുന്നത് പോലെ ഒരു നാൾ എങ്കിലും ആ കസേരയിൽ ഇരിക്കാമെന്ന ആഗ്രഹവുമായി ജീവിക്കുന്നതിനിടക്ക് 1996 തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് തോറ്റമ്പിയപ്പോൾ പവാർ എൻസിപിക്ക് രൂപം കൊടുത്തു.
2004 തിരഞ്ഞെടുപ്പിൽ കേവലം ഒമ്പത് സീറ്റുകൾ മാത്രം നേടുവാനെ ശരത്പവാറിന് സാധിച്ചുള്ളൂ . മൻമോഹൻ സിംഗ് പ്രധാനമന്ത്രിയാകുമെന്നും പവാർ കരുതിക്കാണില്ല.
ശരിക്കും പറഞ്ഞാൽ കോൺഗ്രസ്സിന് വീണ്ടും ഇന്ത്യയിൽ ഭൂരിപക്ഷം കിട്ടുമെന്ന് പവാർ സ്വപ്നത്തിൽ പോലും കണക്കുകൂട്ടിയില്ല. 1999 ഇൽ തന്നെ പവാറിന്റെ വായയിൽ ക്യാൻസറും വന്നുപെട്ടു. 2004 ഇൽ ആദ്യത്തെ ഓപ്പറേഷനും നടത്തി.
/sathyam/media/post_attachments/wikipedia/commons/a/aa/Manmohan_Singh_in_conversation_with_the_Union_Minister_for_Agriculture,_Consumers_Affairs,_Food_&_Public_Distribution,_Shri_Sharad_Pawar_at_the_International_Rice_Congress-2006,_in_New_Delhi_on_October_09,_2006-173185.jpg)
ശിവസേനയെ പിളർത്തിക്കൊണ്ട് ബിജെപി മഹാരാഷ്ട്ര കീഴടക്കിയപ്പോൾ ശരിക്കും പറഞ്ഞാൽ ശരത്പവാർ ഞെട്ടിപ്പോയി. അജിത്പവാറുമായി ഒരു കളി കളിച്ചുകൊണ്ട് ബിജെപി പാളയത്തിലേക്ക് കടത്തിവിട്ടതും ശരത് പവാറിന്റെ കാഞ്ഞ ബുദ്ധിയായിരുന്നു.
2023 ജൂലായിൽ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ നടന്ന ഏറ്റവും നിർണായകമായ വഴിത്തിരിവായിരുന്നു അജിത് പവാറിന്റെ നേതൃത്വത്തിൽ എൻസിപിയിലെ പിളർപ്പ്.

പാർട്ടിയിലെ 54 എംഎൽഎമാരിൽ ഭൂരിപക്ഷത്തിന്റെ പിന്തുണ അവകാശപ്പെട്ടുകൊണ്ട് ബിജെപി–ഏകനാഥ് ഷിൻഡെ ശിവസേന സഖ്യമായ മഹായുതിയിലേക്ക് ചേർന്ന അജിത് പവാർ, വർഷങ്ങളായി പാർട്ടി നേതൃത്വത്തിൽ തന്നെ അവഗണിച്ചുവെന്ന അസന്തോഷവും,
ബിജെപിയുമായി സഖ്യം വേണമെന്ന ആവശ്യങ്ങൾ ശരദ് പവാർ തുടർച്ചയായി തള്ളിക്കളഞ്ഞതുമാണ് തന്റെ നീക്കത്തിന് പിന്നിലെ കാരണമെന്നുമാണ് വിശദീകരിച്ചത്. പ്രതിഫലമായി അദ്ദേഹം മഹായുതി സർക്കാരിൽ ഉപമുഖ്യമന്ത്രിപദം നേടി.
/filters:format(webp)/sathyam/media/media_files/2026/02/10/2olvcnu8_sharad-pawar_625x300_02_may_23-2026-02-10-15-41-32.webp)
ഈ പശ്ചാത്തലത്തിൽ ശരദ് പവാറിന്റെ നിലപാട് രാഷ്ട്രീയത്തിൽ ‘ഗ്രാൻഡ്മാസ്റ്റർ’ തന്ത്രമെന്ന സംശയങ്ങൾ വീണ്ടും ഉയർത്തി: പൊതുവേദികളിൽ ബിജെപി സഖ്യത്തെ ശക്തമായി എതിർക്കുകയും, അജിത് പവാറിനെ പൗരപ്രശ്നങ്ങൾ ഉപേക്ഷിച്ച് അധികാരലോഭത്തിലേക്ക് ശ്രദ്ധ തിരിച്ചതിന് വിമർശിക്കുകയും ചെയ്ത അദ്ദേഹം, സ്വകാര്യതലത്തിൽ കുടുംബബന്ധങ്ങളും സംഭാഷണങ്ങളും നിലനിർത്തിയതിലൂടെ ‘ബാക്ക്‌റൂം ഡീലുകൾ’ എന്ന ആരോപണങ്ങൾക്ക് വഴിയൊരുക്കി.
2019-ലെ പുലർച്ചെ സത്യപ്രതിജ്ഞ പോലുള്ള സംഭവങ്ങൾ ശരദ് പവാറിന്റെ അറിവോടെയാണെന്ന ‘ഡബിൾ ഗെയിം’ സിദ്ധാന്തം വിമർശകർ ഉയർത്തിയെങ്കിലും, അദ്ദേഹംയും സുപ്രിയ സുലെയും അത് നിഷേധിച്ചു.
പാർട്ടി ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷൻ അജിത് പവാറിന് അനുവദിച്ച നിയമപോരാട്ടത്തിനിടയിലും ഇരുവരും കുടുംബസമ്മേളനങ്ങളിലും രാഷ്ട്രീയ ചർച്ചകളിലും കൂടിക്കാഴ്ച തുടരുന്നത്, മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ അധികാരവും ബന്ധങ്ങളും തമ്മിലുള്ള സങ്കീർണ്ണമായ കൂട്ടിച്ചേരലിനെ കൂടുതൽ ആഴത്തിലാക്കുന്നതായാണ് വിലയിരുത്തപ്പെടുന്നത്.
/sathyam/media/post_attachments/view/acePublic/alias/contentid/1ot36kpdeoh6u77r0iq/0/ajit-pawar-jpg-243815.webp?f=3%3A2&q=0.75&w=900)
ബാരാമതിയിൽ നടന്ന വിമാനാപകടത്തിന് പിന്നാലെ സംഭവസ്ഥലത്തെത്തി പ്രദേശവാസികളുമായി സംസാരിച്ച ശരദ് പവാർ, ഇത് ഒരു “അപൂർവമായ ദൗർഭാഗ്യകരമായ അപകടം” മാത്രമാണെന്ന തന്റെ നിലപാട് വ്യക്തമായി പ്രഖ്യാപിച്ചു.
അപകടത്തെ ചുറ്റിപ്പറ്റി ഉയരുന്ന അനാവശ്യ അഭ്യൂഹങ്ങൾക്കും രാഷ്ട്രീയവൽക്കരണത്തിനും വിരാമമിടേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ അദ്ദേഹം, അന്വേഷണ ഏജൻസികൾ ശാസ്ത്രീയമായും സാങ്കേതികമായും സത്യാവസ്ഥ കണ്ടെത്തുമെന്നും, അതുവരെ ഉത്തരവാദിത്വബോധത്തോടെയുള്ള പ്രതികരണമാണ് സമൂഹം സ്വീകരിക്കേണ്ടതെന്നും പറഞ്ഞു.
/sathyam/media/post_attachments/web-news/2026/01/NDLH0037283/image/e.1769695734-965071.webp)
ദുഃഖത്തിന്റെ നിമിഷത്തിൽ വേദന പങ്കിടുക എന്നതോടൊപ്പം, പൊതു ശാന്തിയും സ്ഥാപനങ്ങളിലേക്കുള്ള വിശ്വാസവും നിലനിർത്തുക എന്നതാണ് തന്റെ മുൻഗണനയെന്ന സന്ദേശമാണ് പവാറിന്റെ വാക്കുകളിൽ നിന്നു വ്യക്തമായത്.
വ്യക്തിപരമായ നഷ്ടവും രാഷ്ട്രീയ പ്രാധാന്യവും ഒരുമിച്ച് ചേരുന്ന ഈ സാഹചര്യത്തിൽ, തെളിവുകളില്ലാത്ത സംശയങ്ങൾക്കുപകരം ഔദ്യോഗിക അന്വേഷണഫലങ്ങളെ മാനിക്കണമെന്ന അദ്ദേഹത്തിന്റെ നിലപാട്, മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ പവാർ സ്വീകരിക്കുന്ന പരിചിതമായ സൂക്ഷ്മവും നിയന്ത്രിതവുമായ സമീപനമായി വിലയിരുത്തപ്പെടുന്നു.
/sathyam/media/post_attachments/h-upload/2026/01/28/2783034-untitled-1-534315.webp)
വിമാനാപകടത്തെ കുറിച്ച് അത് ഒരു ദൗർഭാഗ്യകരമായ അപകടമാണെന്ന നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ ശരദ് പവാർ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയുമായി നടത്തിയ കൂടിക്കാഴ്ചയും രാഷ്ട്രീയമായി ശ്രദ്ധിക്കപ്പെട്ടു.
ദുരന്താനന്തര ഘട്ടത്തിൽ വ്യവസായ–രാഷ്ട്രീയ തലങ്ങളിലെ ആശയവിനിമയം സ്വാഭാവികമാണെന്ന വിശദീകരണമുണ്ടായിരുന്നെങ്കിലും, പൊതുജനജീവിതത്തിൽ സ്വാധീനമുള്ള വ്യക്തികളുമായുള്ള ഈ കൂടിക്കാഴ്ച പല തരത്തിലുള്ള വ്യാഖ്യാനങ്ങൾക്ക് വഴിയൊരുക്കി.
അടിസ്ഥാനസൗകര്യ വികസനം, നിക്ഷേപങ്ങൾ, മഹാരാഷ്ട്രയുടെ സാമ്പത്തിക ഭാവി തുടങ്ങിയ വിഷയങ്ങളാണ് ചർച്ചയായതെന്ന സൂചനകൾ പുറത്തുവന്നപ്പോൾ, അപകടവുമായി ബന്ധപ്പെട്ട അന്വേഷണങ്ങളെയും രാഷ്ട്രീയ നിലപാടുകളെയും വേർതിരിച്ചാണ് ഇത് കാണേണ്ടതെന്ന സന്ദേശം പവാർ നൽകാൻ ശ്രമിച്ചുവെന്ന വിലയിരുത്തലും ഉയർന്നു.
അതേസമയം, അധികാരവും മൂലധനവും തമ്മിലുള്ള അടുത്ത ബന്ധങ്ങൾ നിരന്തരം ചർച്ചയാകുന്ന ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തിൽ, ഈ കൂടിക്കാഴ്ചയും സുതാര്യതയും സമയബോധവും സംബന്ധിച്ച ചോദ്യങ്ങൾ വീണ്ടും ഉയർത്തിയതായി രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
/indian-express-malayalam/media/media_files/uploads/2023/10/sharad-pawar.jpg)
ശരദ് പവാർ ബിജെപി ക്യാമ്പിലേക്കോ എൻഡിഎയിലേക്കോ നീങ്ങുമെന്ന ചോദ്യമാണ് ഇപ്പോൾ രാഷ്ട്രീയ ചർച്ചകളിൽ ശക്തമായി ഉയരുന്നത്. എന്നാൽ ഇതുവരെ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നോ, എൻസിപി (ശരദ് പവാർ വിഭാഗം)യുടെ ഔദ്യോഗിക നിലപാടുകളിലൂടെയോ അത്തരമൊരു നീക്കത്തെ സൂചിപ്പിക്കുന്ന വ്യക്തമായ പ്രഖ്യാപനങ്ങളൊന്നും ഉണ്ടായിട്ടില്ല.
മതേതര രാഷ്ട്രീയമാണ് തന്റെ അടിസ്ഥാനമെന്നും, ബിജെപി നേതൃത്വത്തിലുള്ള സഖ്യങ്ങളോട് തനിക്ക് ആശയപരമായ അകലം നിലനിൽക്കുന്നുവെന്നും ശരദ് പവാർ പലവട്ടം പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്.
അജിത് പവാറിന്റെ വേർപാടും പിന്നീട് ഉണ്ടായ രാഷ്ട്രീയ അനിശ്ചിതത്വങ്ങളും ചില കൂടിക്കാഴ്ചകളും അഭ്യൂഹങ്ങൾക്ക് ഇടയാക്കിയെങ്കിലും, അവയെല്ലാം തന്നെ രാഷ്ട്രീയ വ്യാഖ്യാനങ്ങളായി മാത്രം തുടരുകയാണ്.
/sathyam/media/post_attachments/view/acePublic/alias/contentid/1lwg9zl0l5xjs3c0ril/0/amit-shah-sharad-pawar-228247.webp)
നിലവിലെ സാഹചര്യത്തിൽ, ശരദ് പവാർ ബിജെപിയിലേക്ക് മാറുമെന്നത് ഉറപ്പിക്കാവുന്ന രാഷ്ട്രീയ യാഥാർത്ഥ്യമല്ല; മറിച്ച്, മാറിവരുന്ന അധികാരസമവാക്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച്, തന്റെ സ്വതന്ത്ര രാഷ്ട്രീയ സ്ഥാനം നിലനിർത്താനുള്ള ശ്രമമാണ് അദ്ദേഹം തുടരുന്നതെന്ന വിലയിരുത്തലാണ് കൂടുതൽ ശക്തം.
പവാർ എന്തായാലും ഇന്ത്യൻ രാഷ്ട്രീയത്തിൽ അവഗണിക്കാനാവാത്ത ഒരു ശക്തിതന്നെയാണ് . പവർഫുൾ പവാർ !!!
തീയില്ലാതെ പുകയുണ്ടാകില്ല എന്ന ഉറപ്പിൽ മുംബൈ ദാസനും
വിമാന അപകടങ്ങൾ എങ്ങനെ സംഭവിക്കുന്നു എന്ന അന്വേഷണത്തിൽ പൈലറ്റ് വിജയനും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us