കൊറോണ: ഏഷ്യക്ക് പുറത്തെ ആദ്യ മരണം ഫ്രാന്‍സില്‍

New Update

പാരിസ്: കൊറോണ വൈറസ് ബാധിച്ച് ഏഷ്യക്ക് പുറത്ത് ആദ്യ മരണം ഫ്രാന്‍സില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചൈനയ്ക്ക് പുറത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ മരണമാണിത്.

Advertisment

publive-image

ചൈനയില്‍നിന്നെത്തിയ ടൂറിസ്റ്റാണ് മരിച്ചത്. ഹൂബയ് പ്രവശ്യയില്‍നിന്ന് എത്തിയ 80 കാരനാണ് മരിച്ചത് എന്ന് ഫ്രഞ്ച് ആരോഗ്യ മന്ത്രി ആഗ്‌നസ് ബുസിയന്‍ പറഞ്ഞു. ശ്വാസകോശത്തിന് വൈറസ് ബാധിച്ച ഇയാള്‍ പാരീസിലെ ഒരു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.

ഇയാളുടെ നില പെട്ടന്ന് മോശമാകുകയുമായിരുന്നുവെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. മരിച്ചയാളുടെ മകള്‍ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരും ചികിത്സയില്‍ കഴിയുകയാണ്.

ജനുവരി 16-നാണ് ഫ്രാന്‍സിലേക്ക് ഇയാള്‍ എത്തിയത്. തുടര്‍ന്ന്, വൈറസ് സംശയത്തെ തുടര്‍ന്ന് 25-ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൈനയ്ക്ക് പുറമെ ഫിലിപ്പന്‍സ്, ജപ്പാന്‍, ഹോങ്കോങ്ങ് എന്നീ രാജ്യങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.

ജനുവരിയിലാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ ആദ്യമായി വൈറസ് ബാധ കണ്ടെത്തിയത്. ഫ്രാന്‍സില്‍ തന്നെയായിരുന്നു അത്. തുടര്‍ന്ന്, 11 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

france corona death
Advertisment