ആകെ പോസിറ്റിവ് രോഗികൾ-1,56,533 ! ആകെ മരണം- 5835 ! മരണ നിരക്കില്‍ ചൈന, ഇറ്റലി, ഇറാന്‍ മുന്നില്‍ - ഞായറാഴ്ച രാവിലെ 8 മണിവരെ ലോകമാകെ കൊറോണയുടെ സ്ഥിതി ഇങ്ങനെ !

New Update

publive-image

Advertisment

കോവിഡ് 19 - മാര്‍ച്ച് 15 /2020 at 8 AM

ലോകമാകെ കൊറോണ വൈറസ് പോസിറ്റിവ് രോഗികൾ - 1,56,533 പേർ

ആകെ മരണം - 5835

ചൈനകഴിഞ്ഞാൽ കോവിഡ് 19 ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടത് ഇറ്റലിയിൽ ( മരണം 1441). മൂന്നാമത് ഇറാൻ ( മരണം 611). ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്തത് 102 കേസുകൾ മരണം 2.

ഇന്ത്യയിൽ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ വൈറസ് ബാധിതർ (31). രണ്ടാമത് കേരളം (22). മൂന്നാമത് ഹരിയാന (14).

ഇന്ത്യയിലെ 13 സംസ്ഥാനങ്ങളിൽ കൊറോണ ബാധ സിഥിരീകരിച്ചിരിക്കുന്നു. രാജ്യം ഇപ്പോൾ കൊറോണ വൈറസ് ബാധയിൽ സ്റ്റേജ് II വിലാണ്. 30 ദിവസം കൊണ്ട് ഇത് നിയന്ത്രണവിധയമായില്ലെങ്കിൽ സ്റ്റേജ് III ലേക്ക് മാറപ്പെടും.

സ്‌പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചെസിൻ്റെ ഭാര്യ ഡോണയ്ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.

ഫ്രാൻസ് മന്ത്രി ബ്രൂൺ പായേഴ്സൺ COVID 19 ബാധിതയാണ്.

ഇപ്പോൾ സ്പെയിനിലാണ് ഏറ്റവും അപകടകരമായ നിലയിൽ വൈറസ് പടരുന്നത്.ഇന്നലെ ഒരു ദിവസം റിപ്പോർട്ട് ചെയ്തത് 1500 കേസുകൾ.

ബ്രിട്ടീഷ് പത്രം The Sun റിപ്പോർട്ട് പ്രകാരം കഴിഞ്ഞദിവസം പ്രസവം നടന്ന ഒരു സ്ത്രീക്കും ജനിച്ചുവീണ കുഞ്ഞിനും കൊറോണവൈറസ് ബാധിച്ചത് ഡോക്ടർമാരെപ്പോലും അമ്പരപ്പിച്ചിരിക്കുകയാണ്.

കുഞ്ഞിന് ഗർഭാവസ്ഥയിലാണോ രോഗം ബാധിച്ചതെന്നാണ് ഇപ്പോൾ പരിശോധിക്കുന്നത്. കൊറോണ ബാധിച്ച ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി ആ കുഞ്ഞു മാറിയിരിക്കുന്നു. കുഞ്ഞിനേയും അമ്മയെയും വെവ്വേറെ ആശുപത്രികളിലെ ഐസുലേഷൻ വാർഡുകളിൽ പ്രവേശിപ്പിച്ചിരിക്കുന്നു.

corona case
Read the Next Article

വഹിച്ച സ്ഥാനങ്ങൾ കൊണ്ട് അളക്കാൻ കഴിയാത്ത നിലയിൽ ഉയർന്ന വ്യക്തിത്വങ്ങളുണ്ട്. അവർക്കിടയിലാണ് ജനനേതാവായിരുന്ന ഉമ്മൻചാണ്ടിയുടെ സ്ഥാനം; ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് മന്ത്രിസഭാ യോഗം

New Update
umman chandi

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ മന്ത്രിസഭാ യോഗം അനുശോചിച്ചു. ഉമ്മന്‍ ചാണ്ടി കേരളത്തിന് നല്‍കിയ സംഭാവനകളെ ആദരവോടെ ഈ ഘട്ടത്തില്‍ സ്മരിക്കുക്കുന്നതായി മന്ത്രിസഭ പാസാക്കിയ അനുശോചന പ്രമേയത്തില്‍ പറയുന്നു. 

Advertisment

umman chandi

അനുശോചന പ്രമേയത്തിന്റെ പൂര്‍ണരൂപം:

''മുന്‍ മുഖ്യമന്ത്രിയും നിലവില്‍ പുതുപ്പള്ളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എല്‍.എയുമായിരുന്ന ശ്രീ ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ മന്ത്രിസഭ യോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന് പ്രിയപ്പെട്ടവരെയാകെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

ഉമ്മന്‍ ചാണ്ടി കേരളത്തിന് നല്‍കിയ സംഭാവനകളെ ആദരവോടെ ഈ ഘട്ടത്തില്‍ ഈ മന്ത്രിസഭായോഗം സ്മരിക്കുന്നു. വഹിച്ച സ്ഥാനങ്ങള്‍ കൊണ്ട് അളക്കാന്‍ കഴിയാത്ത നിലയില്‍ ഉയര്‍ന്ന വ്യക്തിത്വങ്ങളുണ്ട്. അവര്‍ക്കിടയിലാണ് ജനനേതാവായിരുന്ന ഉമ്മന്‍ചാണ്ടിയുടെ സ്ഥാനം. കെ.എസ്.യുവിലൂടെ കോണ്‍ഗ്രസിലെത്തി ആ പാര്‍ട്ടിയുടെ നേതൃത്വത്തിലും ഗവണ്‍മെന്റിലും പ്രതിപക്ഷത്തും ഒക്കെ പ്രവര്‍ത്തിച്ച ഉമ്മന്‍ചാണ്ടി ജനാധിപത്യ പ്രക്രിയയെ മുമ്പോട്ട് കൊണ്ടുപോകുന്നതില്‍ വലിയ പങ്കുവഹിച്ചു.

ജനക്ഷേമത്തിലും സംസ്ഥാന വികസനത്തിലും ശ്രദ്ധയൂന്നുന്ന ഭരണാധിപന്‍ എന്നനിലക്കും ജനകീയ പ്രശ്‌നങ്ങള്‍ സമര്‍ഥമായി ഉന്നയിക്കുന്ന പ്രതിപക്ഷ നേതൃത്വത്തിലെ പ്രമുഖന്‍ എന്ന നിലക്കുമൊക്കെ ശ്രദ്ധേയനായി. 1970ല്‍ പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തിയ ശ്രീ ഉമ്മന്‍ചാണ്ടി പിന്നീടിങ്ങോട്ടെക്കാലവും അതേ മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നു.

53 വര്‍ഷങ്ങള്‍ തുടര്‍ച്ചയായി എം.എല്‍.എ ആയിരിക്കുക, അതും ഒരേ മണ്ഡലത്തില്‍ നിന്നുതന്നെ തെരഞ്ഞെടുക്കപ്പെടുക, ഒരിക്കലും തോല്‍വി അറിയാതിരിക്കുക എന്നിവയൊക്കെ ഉമ്മന്‍ചാണ്ടിയുടെ റെക്കോഡാണ്. പന്ത്രണ്ട് തവണയാണ് അദ്ദേഹം തുടര്‍ച്ചയായി വിജയിച്ചത്. ധനം, ആഭ്യന്തരം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ മന്ത്രിയെന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നല്‍കിയ സംഭാവനകള്‍ അവിസ്മരണീയമാണ്. യു.ഡി.എഫ് കണ്‍വീനര്‍ എന്ന നിലയില്‍ നടത്തിയ രാഷ്ട്രീയപ്രവര്‍ത്തനവും സ്മരണീയമാണ്'.

Advertisment