വിവാഹ ദിനത്തില്‍ സുന്ദരിയായി ഒരുങ്ങണമെന്നത് ഏതൊരു പെണ്‍കുട്ടിയുടെയും ആഗ്രഹമായിരിക്കും.2014 ഡിസംബര്‍ 29-നായിരുന്നു അനീഷിന്റേയും രജിതയുടേയും വിവാഹം. വിവാഹ സമയത്ത് സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു അനീഷ്. രജിത എംകോം വിദ്യാര്‍ഥിനിയായിരുന്നു. പ്രണയ വിവാഹം ആയിരുന്നതിനാല്‍ തന്നെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ഒളിച്ചോടാന്‍ ഇരുവരും തയ്യാറായിരുന്നുമില്ല. ഒടുവില്‍ അനീഷിന്റെ വീട്ടുകാര്‍ രജിതയുടെ വീട്ടില്‍ വിവാഹാലോചനയുമായെത്തി. വിവാഹം നടത്തിത്തരില്ലെന്നും വേണമെങ്കില്‍ വന്ന് കൂട്ടിക്കൊണ്ട് പൊയ്ക്കോളാനുമായിരുന്നു രജിതയുടെ വീട്ടുകാരുടെ നിര്‍ദ്ദേശം. ഇതോടെ അടുത്ത ദിവസം തന്നെ അനീഷ് വീട്ടുകാരുമായെത്ത് രജിതയെ കൊണ്ടുപോയി, ഏതാനും ബന്ധുക്കളുടെ സാന്നിദ്ധ്യത്തില്‍ വിവാഹവും നടത്തി. എന്നാല്‍ സ്വന്തം വിവാഹത്തില്‍ വീട്ടുകാര്‍ പോലും പങ്കെടുക്കാത്തതിന്റെ സങ്കടത്തിലായിരുന്നു രജിത. ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്ബോഴെല്ലാം കരഞ്ഞു കലങ്ങിയ കണ്ണുകളുമായാണ് നിന്നത്. വിവാഹ ആല്‍ബത്തിലെ എല്ലാ ചിത്രങ്ങളിലും ഇതു കാണാം.
തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ദിവസം ഏറ്റവുമധികം ആഘോഷമാക്കാനാണ് എല്ലാവരും ശ്രമിക്കുക. എന്നാല്‍ അതൊന്നുമില്ലാതെ വിവാഹം കഴിക്കേണ്ടി വന്നാല്‍ എന്തായിരിക്കും അവസ്ഥ. അത് എന്നും മനസ്സില്‍ ഒരു സങ്കടമായി തന്നെ തുടരും. അത്തരത്തില്‍ ഭാര്യയുടെ സങ്കടം തിരിച്ചറിഞ്ഞ് പുതിയ രീതിയില്‍ വിവാഹ ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് തിരുവനന്തപുരം വെഞ്ഞാറമ്മൂട്ടിലെ ദമ്ബതികള്‍. അനീഷ്-രജിത ദമ്ബതികളാണ് എട്ട് വര്‍ഷത്തിന് ശേഷം വീണ്ടും വിവാഹ ദിവസത്തില്‍ നടത്തുന്ന ഫോട്ടോഷൂട്ട് ആഘോഷിച്ചത്. ഇതിന് സാക്ഷിയായി ഇവരുടെ ഏഴു വയസുകാരിയായ മകള്‍ അമ്മുവുമുണ്ടായിരുന്നു. ഭാര്യയ്ക്ക് സര്‍പ്രൈസ് നല്‍കിക്കൊണ്ടാണ് ഭര്‍ത്താവ് വിവാഹ ആല്‍ബവും വീഡിയോയും പുനരാവിഷ്കരിച്ചത്.
ജീവിതത്തില്‍ പല തരത്തിലുള്ള മാറ്റങ്ങള്‍ വന്നെങ്കിലും അന്നത്തെ വിവാഹ ആല്‍ബം എന്നും ഒരു സങ്കടമായി തുടര്‍ന്നു. ഏത് കല്യാണത്തിന് പോകുമ്ബോഴും രജിതയുടെ മുഖത്ത് ആ വിഷമം ഉണ്ടായിരുന്നു. ഇത് കണ്ട് അനീഷിനും സങ്കടമായതോടെയാണ് എട്ടാം വിവാഹ വാര്‍ഷികത്തില്‍ ഒരു സര്‍പ്രൈസ് പ്ലാന്‍ ചെയ്തത്. മറ്റൊന്നുമല്ല, ഒരു സര്‍പ്രൈസ് വിവാഹ ഫോട്ടോഷൂട്ട് തന്നെ. വിവാഹസാരിയുടുത്ത് സുഹൃത്ത് മീരയുടെ അടുത്ത് മേക്കപ്പിന് എത്തുമ്ബോഴും ക്യാമറയും വീഡിയോഗ്രാഫറും റെഡിയായി നില്‍ക്കുകയാണെന്ന് രജിതയ്ക്ക് അറിയില്ലായിരുന്നു. മേക്കപ്പ് എല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് രജിത ഇത് തിരിച്ചറിഞ്ഞത്. ഇത് കണ്ട് രജിതയുടെ കണ്ണ് നിറഞ്ഞുവെന്ന് അനീഷ് പറയുന്നു. ഈ വിവാഹ ഫോട്ടോഷൂട്ട് നിമിഷ നേരം കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
തിരുവനന്തപുരം: കല്ലമ്പലത്ത് ഒരു വീട്ടിലെ അഞ്ചുപേരെ മരിച്ചനിലയിൽ കണ്ടെത്തി. ചാത്തമ്പാറ കടയിൽ വീട്ടിൽ മണിക്കുട്ടൻ, ഭാര്യ സന്ധ്യ, മക്കളായ അമേയ, അജീഷ്, മാതൃസഹോദരി ദേവകി എന്നിവരാണ് മരിച്ചത്. മണിക്കുട്ടൻ തൂങ്ങിമരിച്ച നിലയിലും മറ്റുള്ളവർ വിഷം കഴിച്ച നിലയിലുമാണ്. മണിക്കുട്ടന്റെ തട്ടുകടയ്ക്കെതിരെ പഞ്ചായത്ത് ആരോഗ്യ വിഭാഗം നടപടിയെടുത്തിരുന്നു. രണ്ടു ദിവസമായി കടതുറന്നിരുന്നില്ല, കടബാധ്യത ഉണ്ടായിരുന്നതായി നാട്ടുകാർ.
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണക്കെതിരെ ആരോപണം ഉന്നയിച്ച മാത്യു കുഴല്നാടന് എം എല്‍ എക്കെതിരെ പരിഹാസവുമായി മന്ത്രി സജി ചെറിയാന്. മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ ആരോപണം മര്യാദകേടാണെന്നും മാത്യു കുഴല്‍നാടനല്ല, കുഴല്‍മന്ദനാണെന്നും മന്ത്രി പരിഹസിച്ചു. ആലപ്പുഴയില്‍ എല്‍ ഡി എഫ് റാലിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി സജി ചെറിയാന്. സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ നടത്തിയ ആരോപണങ്ങളെയും മന്ത്രി വിമര്‍ശിച്ചു. ഒരു സ്ത്രീ പറഞ്ഞാല്‍ തകരുന്നതാണോ പിണറായി വിജയന് എന്നും എവിടുന്ന് കിട്ടി ഈ സാധനത്തെയെന്നും മന്ത്രി ചോദിച്ചു. […]
തിരുവനന്തപുരം : ഇന്നുമുതൽ പാൻകാർഡും ആധാർ കാർഡും ബന്ധിപ്പിക്കണമെങ്കിൽ പിഴ 1000 രൂപ . ഏപ്രിൽ 1 മു തൽ 500 രൂപയായിരുന്ന പിഴയെങ്കിൽ ഇനി ഇരട്ടിയാവും. 2023 ഏപ്രിൽ ഒന്നിനകം ബന്ധിപ്പിച്ചില്ലെങ്കിൽ പാൻ നിർജീവമാകും. ലിങ്ക് ചെയ്തോയെന്ന് അറിയാൻ www.incometax.gov.in എന്ന വെബ്സൈറ്റിൽ ‘ Link Aadhaar Status ‘ ക്ലിക് ചെയ്ത് പാൻ , ആധാർ നമ്പറുകൾ നൽകുക . ഇതിനകം ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ ‘ Your PAN is already linked to given […]
തിരുവനന്തപുരം: സിഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ 24 മണിക്കൂർ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനായില്ല. അന്വേഷണത്തിന് അസിസ്റ്റന്റ് കമ്മിഷണർ ഡി.കെ.ദിനിലിന്റെ നേതൃത്വത്തിലുള്ള 14 അംഗ സംഘത്തെ നിയോഗിച്ചത്. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി വിജയ് സാഖറെയ്ക്കാണ് നേരിട്ടുള്ള മേൽനോട്ടം. പ്രധാന റോഡിൽനിന്നു കുന്നുകുഴി ഭാഗത്തേക്കു പോകുന്ന വഴിയിലുള്ള എകെജി സെന്റർ ഗേറ്റിന്റെ കോൺക്രീറ്റ് തൂണിന്മേലാണു സ്ഫോടക വസ്തു വീണു പൊട്ടിത്തെറിച്ചത്. ഈ ഗേറ്റിൽ വച്ചിരുന്നതും പ്രതി സ്കൂട്ടറിൽ തിരികെ പോയ വഴിയിൽ […]
വയനാട്ടിലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഓഫീസ് അടിച്ചു തകര്‍ത്തതില്‍ പ്രതികരിച്ച രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ പിന്തുണച്ച് ജോയ് മാത്യു. ‘പൊറുക്കുക എന്ന വാക്ക് മലയാളിയെ ഓർമിപ്പിച്ച രാഹുൽ ഗാന്ധിക്ക് 100/100’ എന്നായിരുന്നു ജോയ് മാത്യു ഫേസ്ബുക്കിൽ കുറിച്ചത്. കല്‍പ്പറ്റയിലെ തകര്‍ക്കപ്പെട്ട തന്റെ ഓഫീസ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയും ഓഫീസ് അക്രമിച്ചവരോട് ഒരു ദേഷ്യവുമില്ലെന്നു പറയുകയും ചെയ്തിരുന്നു. സ്വന്തം ഓഫീസ് തകർത്ത സംഭവത്തെ തുടർന്ന് വയനാട് എംപി ഓഫീസിൽ സന്ദർശനത്തിനിടെ രാഹുൽ ഗാന്ധി നടത്തിയ പ്രതികരണത്തെ കുറിച്ചുള്ള നടൻ […]
കൊച്ചി: ദേശീയ അന്വേഷണ ഏജൻസി സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത സ്വർണാഭരണങ്ങളും ഡോളറും തിരികെയാവശ്യപ്പെട്ട് സ്വപ്ന സുരേഷ് നൽകിയ ഹർജി ഇന്ന് പരിഗണിക്കും. ഹർജി നൽകിയിരിക്കുന്നത് കൊച്ചിയിലെ എൻ ഐഎ കോടതിയിലാണ് . എന്നാൽ, കേസിന്റെ ഭാഗമായുളള റെയ്ഡിൽ പിടിച്ചെടുത്ത സ്വർണവും ഡോളറും കണ്ടുകെട്ടാൻ അനുമതി തേടി എൻഐഐയും ഇതേ കോടതിയെ സമീപിച്ചിട്ടുണ്ട്. തന്റെ ലോക്കറിൽ നിന്ന് പിടിച്ചെടുത്ത ആഭരണങ്ങൾ കുടുംബ സ്വത്തായി ലഭിച്ച ഉപഹാരമാണെന്നും ഇതിന് സ്വർണക്കള്ളക്കടത്തുമായി ബന്ധമില്ലെന്നുമാണ് സ്വപ്നയുടെ വാദം. ഇതിനിടെ, ഗൂഢാലോചനാ കേസ് […]
ആലപ്പുഴ: ബിവറേജ് ഷോപ്പിന് അവധിയായ ഒന്നാം തീയതി അനധികൃത മദ്യവില്പന നടത്തിയ ബിവറേജ് ജീവനക്കാരന് അറസ്റ്റില്‍. ബിവറേജ് ജീവനക്കാരന് കുന്നപ്പള്ളി തച്ചം വീട്ടില്‍ ഉദയകുമാര്‍ (50) ആണ് അറസ്റ്റിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന്, എക്സൈസ് ഇന്‍സ്പക്ടര്‍ എസ് സതീഷും സംഘവും ചേര്‍ന്ന് മണ്ണഞ്ചേരി കുന്നപ്പള്ളി ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാള്‍ അറസ്റ്റിലായത്. മദ്യശാലകള്‍ അവധിയായതിനാല്‍ അമിത ലാഭത്തില്‍ വില്പനയ്ക്കായി സൂക്ഷിച്ച 22 കുപ്പി മദ്യം ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തു. ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപമുള്ള കണ്‍സ്യൂമര്‍ഫെഡ് […]
സിപിഐഎം സംസ്ഥാന കമ്മിറ്റി ഓഫിസായ എകെജി സെന്ററിനു നേരെ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ 24 മണിക്കൂർ കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനായില്ല. പ്രധാന റോഡിൽനിന്നു കുന്നുകുഴി ഭാഗത്തേക്കു പോകുന്ന വഴിയിലുള്ള എകെജി സെന്റർ ഗേറ്റിന്റെ കോൺക്രീറ്റ് തൂണിന്മേലാണു സ്ഫോടക വസ്തു വീണു പൊട്ടിത്തെറിച്ചത്. ഈ ഗേറ്റിൽ വച്ചിരുന്നതും പ്രതി സ്കൂട്ടറിൽ തിരികെ പോയ വഴിയിൽ നിന്നുള്ളതുമായ 30 സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും ഒന്നും വ്യക്തമല്ല. അടുത്ത ജംക്ഷനിൽനിന്നു ഗവ.ലോ കോളജിലേക്കു പോകുന്ന റോഡിലെ ക്യാമറയിലും പ്രതി കടന്നുപോകുന്ന […]
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസിൽ ഇന്ന് പ്രത്യേക പൊലീസ് സംഘം മുൻ എംഎൽഎ പി സി ജോർജിനെ ചോദ്യം ചെയ്യും. 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് ജോർജിന് നോട്ടീസ് നൽകിയിരുന്നു. ഇന്ന് ഹാജരാകാമെന്നാണ് പിസി അറിയിച്ചിരിക്കുന്നത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ വ്യാജ വെളിപ്പെടുത്തലുകള്‍ നടത്തി കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. ഗൂഢാലോചന നടത്തി വെളിപ്പെടുത്തൽ നടത്താൻ പി സി ജോർജ് തന്നെ പ്രേരിപ്പിച്ചുവെന്ന് കേസിലെ സാക്ഷിയായ സരിത എസ് നായർ രഹസ്യമൊഴി നൽകിയിരുന്നു. രഹസ്യമൊഴി പരിശോധിച്ച ശേഷമാണ് അന്വേഷണ […]