ജമ്മു: ജമ്മു കാഷ്മീരിലെ കത്വയില്‍ ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കാന് നിര്‍ദേശം. ജമ്മുവിലെ ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയാണു കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിലെ ആറ് ഉദ്യോഗസ്ഥര്‍ക്കെതിരേ കേസെടുത്ത് അന്വേഷിക്കാന് നിര്‍ദേശിച്ചിരിക്കുന്നത്.
/sathyam/media/post_attachments/V0saCd6Dp5qo01H3sGSJ.jpg)
സാക്ഷിപട്ടികയിലുള്ള മൂന്നുപേരുടെ പരാതിയിലാണ് ഇവർക്കെതിരെ കേസെടുത്തത്. ഇവരെ കസ്റ്റഡിയിൽ ക്രൂരമായി പീഡിപ്പിച്ചതായും വ്യാജ തെളിവുകൾ ഉണ്ടാക്കിയതായും പരാതിയിൽ പറയുന്നു.
അന്വേഷണ സംഘത്തിലെ ആറ് പേര്‍ക്കെതിരെയാണ് സാക്ഷികളെ ഭീഷണിപ്പെടുത്തിയതിനും തെറ്റായ മൊഴി രേഖപ്പെടുത്തുന്നതിന് സാക്ഷികളെ നിര്‍ബന്ധിക്കുകയും ചെയ്തെന്ന പരാതിയില്‍ ജമ്മു കശ്മീര്‍ കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. സാക്ഷികളായ സചിന് ശര്‍മ, നീരജ് ശര്‍മ, സഹീല്‍ ശര്‍മ എന്നിവരാണ് പരാതി നല്‍കിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us