കോവിഡ്: ആരോഗ്യ പ്രവര്‍ത്തകരുടെ 50 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് പദ്ധതി കേന്ദ്രം പിന്‍വലിച്ചു

New Update

ഡല്‍ഹി: ഇന്ത്യയിലെ കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിനിടയില്‍, കോവിഡ് -19 ചുമതലയിലുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ ഇന്‍ഷുറന്‍സ് പദ്ധതി കേന്ദ്രം പിന്‍വലിച്ചു.

Advertisment

publive-image

50 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സാണ് കോവിഡ് -19 ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ലഭിച്ചിരുന്നത്. പ്രധാന്‍ മന്ത്രി ഗാരിബ് കല്യാണ്‍ പാക്കേജ് അവസാനിപ്പിക്കുകയാണെന്ന സൂചിപ്പിച്ച് കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങളെ അറിയിച്ചു.

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ചുമതലകള്‍ നിര്‍വ്വഹിക്കുന്നതിനിടെ എന്തെങ്കിലും അപകടമുണ്ടാവുന്ന സാഹചര്യമുണ്ടായാല്‍ അവരുടെ കുടുംബങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ആരോഗ്യ മന്ത്രാലയം കഴിഞ്ഞ മാസം അയച്ച സര്‍ക്കുലര്‍ പ്രകാരം ഇന്‍ഷുറന്‍സ് പദ്ധതി മാര്‍ച്ച് 24 ന് അവസാനിച്ചതായും ഇതുവരെ 287 ക്ലെയിമുകള്‍ മാത്രമാണ് പ്രോസസ്സ് ചെയ്തതെന്നും പറയുന്നു.

കോവിഡ് -19 നെതിരെ പോരാടുന്ന ആരോഗ്യ പരിപാലന തൊഴിലാളികള്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി 2020 മാര്‍ച്ച് 30 മുതല്‍ പ്രാബല്യത്തില്‍ വന്നു. തുടക്കത്തില്‍ 90 ദിവസത്തേക്ക് പകര്‍ച്ചവ്യാധിയോട് പോരാടുന്ന ആരോഗ്യ സംരക്ഷണ തൊഴിലാളികള്‍ക്ക് 50 ലക്ഷം രൂപ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതിന് ഇത് നടപ്പാക്കി.

തുടര്‍ന്ന് ഈ പദ്ധതി 2021 മാര്‍ച്ച് 24 വരെ നീട്ടി. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷന്റെ കത്തില്‍ പറയുന്നു.

covid 19 india
Advertisment