Advertisment

പിഎസ്‌സിയുടെ പോലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷാ ക്രമക്കേട്...റിമാന്റില്‍ കഴിയുന്ന ശിവരഞ്ജിത്, നസിം എന്നിവരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: പിഎസ്‌സിയുടെ പോലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷാ ക്രമക്കേടില്‍ റിമാന്റില്‍ കഴിയുന്ന എസ്‌എഫ്‌ഐ നേതാക്കളെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും.

Advertisment

publive-image

ശിവരഞ്ജിത്, നസിം എന്നിവരെ ജയിലിലെത്തിയാവും ചോദ്യം ചെയ്യുക. യൂണിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസില്‍ അറസ്റ്റിലായ ശേഷമാണ് ഇവര്‍ ഉള്‍പ്പെട്ട പരീക്ഷ ക്രമക്കേട് പുറത്തുവന്നത്.

അതേസമയം, കേസിലെ മുഖ്യപ്രതികളെ പിടികൂടാന്‍ കഴിയാതെ വന്നതോടെ ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടുന്നു. പിഎസ്‌സി പരീക്ഷാ പേപ്പര്‍ ചോര്‍ത്തി മുന്‍ എസ്‌എഫ്‌ഐ നേതാക്കള്‍ക്ക് എസ്‌എംഎസ് മുഖേന ഉത്തരമയച്ച പോലിസുകാരനുള്‍പ്പടെയുള്ള മുഖ്യപ്രതികളാണ് തെളിവുകളുമായി മുങ്ങിയിരിക്കുന്നത്. ഇതെത്തുടര്‍ന്ന് കേസെടുത്ത് 10 ദിവസം കഴിഞ്ഞിട്ടും അന്വേഷണം കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോവാന്‍ കഴിയാത്ത അവസ്ഥയിലാണ് ക്രൈംബ്രാഞ്ച് സംഘം.

ശിവരഞ്ജിത്ത്, പ്രണവ്, നസിം, സഫീര്‍, ഗോകുല്‍ എന്നിവരെ പ്രതിയാക്കി ഈമാസം എട്ടിനാണ് ക്രൈംബ്രാഞ്ച് കേസെടുക്കുന്നത്. യൂണിവേഴ്‌സിറ്റി കോളജില്‍നിന്ന് പോലിസ് കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയതെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.

ഗൂഢാലോചന, വഞ്ചന തുടങ്ങിയ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. ചോദ്യപേപ്പര്‍ ചോര്‍ത്തി എസ്‌എംഎസ്സുകള്‍ വഴി ഉത്തരമയച്ച്‌ പരീക്ഷ എഴുതിയെന്ന് തെളിഞ്ഞാല്‍ മാത്രമേ പ്രതികള്‍ക്കെതിരേ മറ്റ് വകുപ്പുകള്‍ ചുമത്താന്‍ കഴിയൂ. അതിന് മുഖ്യപ്രതികള്‍ പിടിയിലാവണം.

crimebranch
Advertisment