കേന്ദ്ര സർക്കാരിനെതിരായ സമരം; അഭിഷേക് ബാനർജിയെ കസ്റ്റഡിയിലെടുത്തു; പ്രതിഷേധവുമായി തൃണമൂൽ കോൺഗ്രസ്

സമാധാനപരമായി പ്രതിഷേധം നടത്തുകയായിരുന്ന ഞങ്ങളുടെ നേതാക്കളെ പോലീസ് കൈയേറ്റം ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു

New Update
abhishek banerjee arrest

ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയെ കസ്റ്റഡിയിലെടുത്തതിൽ പ്രതിഷേധവുമായി തൃണമൂൽ കോൺഗ്രസ്. ഡൽഹിയിലെ കേന്ദ്ര ഗ്രാമവികസന മന്ത്രാലയ ഓഫീസിൽ കുത്തിയിരിപ്പ് സമരം നടത്തിയതിനെ തുടർന്നാണ് അഭിഷേക് ബാനർജിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിൽ പ്രതിഷേധിച്ച് തൃണമൂൽ ബംഗാളിൽ പ്രതിഷേധ പ്രകടനം നടത്തും.

Advertisment

നേതാക്കളെ കസ്റ്റഡിയിലെടുതിനെതിനെ തുടർന്ന് ഒക്‌ടോബർ രണ്ട്, മൂന്ന് തീയതികളിൽ തൃണമൂൽ കോൺഗ്രസ് ദേശീയ തലസ്ഥാനത്ത് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.എം‌ജി‌എൻ‌ആർ‌ഇ‌ജി‌എയ്‌ക്കും മറ്റ് പദ്ധതികൾക്കും ഫണ്ട് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രവും പശ്ചിമ ബംഗാൾ സർക്കാരും തമ്മിൽ ഭിന്നത തുടരെയാണ് ഈ സംഭവം. 

"സമാധാനപരമായി പ്രതിഷേധം നടത്തുകയായിരുന്ന ഞങ്ങളുടെ നേതാക്കളെ പോലീസ് കൈയേറ്റം ചെയ്യുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗ്രാമവികസന മന്ത്രി ഗിരിരാജ് സിംഗ് എന്നിവരുടെ കോലം സംസ്ഥാനത്തിന്റെ എല്ലാ ബ്ലോക്കുകളിലും കത്തിക്കും."- പാർട്ടി പറഞ്ഞു.

വ്യാഴാഴ്ച ടിഎംസി രാജ്ഭവനിലേക്ക് മാർച്ച് സംഘടിപ്പിക്കും, എം‌ജി‌എൻ‌ആർ‌ഇ‌ജി‌എ കാർഡ് ഉടമകളിൽ നിന്നുള്ള 50 ലക്ഷം കത്തുകൾ സമർപ്പിക്കും, ഈ കത്തുകൾ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന് സമർപ്പിക്കാൻ ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല.

ടിഎംസിയുടെ യുവജനവിഭാഗം പ്രധാന യൂണിറ്റുമായി സഹകരിച്ച് സംസ്ഥാനത്തെ എല്ലാ ബ്ലോക്കുകളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും ടിഎംസി അധ്യക്ഷയുമായ മമത ബാനർജിയും സംഭവത്തെ ജനാധിപത്യത്തിന്റെ കറുത്ത ദിനമാണെന്ന് അപലപിച്ചിരുന്നു.

മഹാത്മാഗാന്ധിയുടെ ജന്മവാർഷിക ദിനത്തിൽ രാജ്ഘട്ടിൽ രണ്ട് മണിക്കൂർ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. അടുത്ത ദിവസമാണ് പോലീസ് സമരക്കാരെ നീക്കം ചെയ്തത്. പാർട്ടി നിയമസഭാംഗങ്ങൾ, സംസ്ഥാന മന്ത്രിമാർ, എംജിഎൻആർഇജിഎ പ്രവർത്തകർ ഉൾപ്പെടെയുള്ള അനുയായികൾ എന്നിവർക്കൊപ്പമാണ് അഭിഷേക് ബാനർജി ഡൽഹിയിലെ ജന്തർ മന്തറിൽ പ്രതിഷേധത്തിൽ പങ്കെടുത്തത്.

തുടർന്ന് കൃഷിഭവനിൽ ഗ്രാമവികസന മന്ത്രാലയത്തിലേക്ക് മാർച്ച് നടത്തി, സഹമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയ്ക്കും ഗ്രാമവികസന മന്ത്രിയ്ക്കുമായി എഴുതിയ കത്തുകൾ വാങ്ങാൻ മന്ത്രി വിസമ്മതിച്ചെന്നും തൃണമൂൽ നേതാക്കൾ പറയുന്നു. തുടർന്നാണ് സഹമന്ത്രിക്കെതിരെ പ്രതിഷേധ ധർണ നടത്തിയത്.

അഭിഷേക് ബാനർജിയുടെ നേതൃത്വത്തിൽ നിരവധി ടിഎംസി നേതാക്കൾ ധർണയിൽ പങ്കെടുത്തിരുന്നു. രാത്രി ഒൻപത് മണി വരെ ധർണ തുടർന്നിരുന്നു. പിന്നീട് പോലീസ് പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തുകൊണ്ട് മന്ത്രാലയ പരിസരത്ത് നിന്ന് നീക്കം ചെയ്തു. 

abhishek banerjee
Advertisment