ഗ്യാൻവാപിയിൽ ആരാധന നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി നൽകിയ ഹർജി അലഹബാദ് ഹൈക്കോടതി തള്ളി

കേസില്‍ ആറ് മാസത്തിനകം വാദം പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്റെ സിംഗിള്‍ ബെഞ്ച് കീഴ്‌ക്കോടതിയോട് ആവശ്യപ്പെട്ടു.

New Update
gyan vyapi case

വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ ആരാധന നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി നല്‍കിയ എല്ലാ ഹര്‍ജികളും അലഹബാദ് ഹൈക്കോടതി തള്ളി. ഗ്യാന്‍വാപി പള്ളിയുടെയും കാശി വിശ്വനാഥ ക്ഷേത്രത്തിന്റെയും ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കം തുടരുന്നതിനിടെയാണ് ഈ സംഭവ വികാസം. സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും അഞ്ജുമാന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റിയുമാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചത്.

Advertisment

1991-ല്‍ ഹിന്ദു ആരാധകര്‍ക്കെതിരെ വാരാണസി കോടതിയില്‍ നിലനില്‍ക്കുന്ന രണ്ട് സിവില്‍ കേസുകളുടെ ഹര്‍ജികളും 2021 ലെ എഎസ്ഐ സര്‍വേ ഉത്തരവിനെതിരെ സമര്‍പ്പിച്ച മൂന്ന് ഹര്‍ജികളും കോടതി തള്ളി. കേസില്‍ ആറ് മാസത്തിനകം വാദം പൂര്‍ത്തിയാക്കണമെന്നും ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്റെ സിംഗിള്‍ ബെഞ്ച് കീഴ്‌ക്കോടതിയോട് ആവശ്യപ്പെട്ടു.

സര്‍വേ നടത്തുമ്പോള്‍ എന്തെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അത് വീണ്ടും നടത്താമെന്നും വാരാണസി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ആരാധനയ്ക്കുള്ള അവകാശം ആവശ്യപ്പെട്ടുള്ള സിവില്‍ സ്യൂട്ടിനെയും 2021ലെ വാരണാസി കോടതിയുടെ മസ്ജിദ് സമുച്ചയത്തില്‍ എഎസ്‌ഐ സര്‍വേ നടത്താനുള്ള ഉത്തരവിനെയും മുസ്ലീം പക്ഷം വെല്ലുവിളിച്ചിരുന്നു. 1991ലെ ആരാധനാലയ നിയമപ്രകാരമാണ് സിവില്‍ കേസ് തടഞ്ഞതെന്നാണ് അവര്‍ വാദിച്ചിരുന്നത്.

gyanvapi
Advertisment