അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് സംസ്ഥാനത്തെ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടത്താന്‍ കോണ്‍ഗ്രസ് നേതാവും കര്‍ണാടക എന്‍ഡോവ്മെന്റ് (മുസ്രയ്) മന്ത്രിയുമായ രാമലിംഗ റെഡ്ഡി. ജനുവരി 22ന് ഉച്ചയ്ക്ക് 12:29നും 1:32നും ഇടയിലാണ് അയോധ്യയില്‍ ശ്രീരാമ വിഗ്രഹ പ്രതിഷ്ഠാ ചടങ്ങ് നടക്കുക. ഈ സുപ്രധാന ചടങ്ങ് പ്രമാണിച്ച് എല്ലാ മുസ്രയ് ക്ഷേത്രങ്ങളിലും മഹാ മംഗളാരതിയും പ്രത്യേക പൂജകളും നടത്താന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 'ജനുവരി 22ന് അയോധ്യ രാമക്ഷേത്രത്തില്‍ ശ്രീരാമന്റെ വിഗ്രഹം സ്ഥാപിക്കുന്ന സമയത്ത് സംസ്ഥാനത്തെ എല്ലാ മുസ്രയ് ക്ഷേത്രങ്ങളിലും പ്രത്യേക പൂജ അര്‍പ്പിക്കാന്‍ ഞാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്' എക്‌സിലൂടെ മന്ത്രി പറഞ്ഞു.
അയോധ്യയിലെ രാമമന്ദിര്‍ വിഗ്രഹപ്രതിഷ്ഠയുടെ മഹത്തായ അവസരത്തിന്റെ സ്മരണയ്ക്കായി കര്‍ണാടകത്തിലുടനീളമുള്ള ക്ഷേത്രങ്ങളെ ഉള്‍പ്പെടുത്താനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. ജനുവരി 22ന് അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ തയ്യാറുള്ള പാര്‍ട്ടി നേതാക്കള്‍ക്ക് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നേരത്തെ അനുമതി നല്‍കിയതായി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. പാര്‍ലമെന്റിലെ പ്രതിപക്ഷ നേതാവ് (രാജ്യസഭ), കോണ്‍ഗ്രസ് പാര്‍ലമെന്ററി ബോര്‍ഡ് ചെയര്‍പേഴ്സണ്‍ എന്നീ സ്ഥാനങ്ങള്‍ പരിഗണിച്ചാണ് തനിക്കും സോണിയാ ഗാന്ധിക്കും ക്ഷണം ലഭിച്ചതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാരുജുന്‍ ഖാര്‍ഗെ സൂചിപ്പിച്ചിരുന്നു.
നേതാക്കള്‍ക്ക് നല്കാന്‍ പാര്‍ട്ടിക്ക് പ്രത്യേക നിര്‍ദ്ദേശമില്ലെന്നും ക്ഷേത്രത്തില്‍ പ്രാര്‍ഥിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും പോകാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ഖാര്‍ഗെ പറഞ്ഞു. ജനുവരി 20, 21 തീയതികളില്‍ കോണ്‍ഗ്രസ് ഉത്തര്‍പ്രദേശ് യൂണിറ്റ് പ്രസിഡന്റ് അജയ് റായിയും ബീഹാര്‍ യൂണിറ്റ് മേധാവി അഖിലേഷ് പ്രസാദ് സിംഗും യഥാക്രമം രാമക്ഷേത്രം സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിയുടെ ഉന്നത നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കുന്നതിനാല്‍ ഉദ്ഘാടന ചടങ്ങിനെ ബിജെപി രാഷ്ട്രീയവല്‍ക്കരിക്കുന്നത് തടയാന്‍ ഇത് ആവശ്യമാണെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ജനുവരി 22 ന് നടക്കുന്ന രാമക്ഷേത്ര ഉദ്ഘാടനത്തിനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മന്‍മോഹന്‍ സിംഗ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അധീര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ക്ക് ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്ര ക്ഷണം അയച്ചിട്ടുണ്ടെന്ന് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) വര്‍ക്കിംഗ് പ്രസിഡന്റ് അലോക് കുമാര്‍ പറഞ്ഞു.