ജി20 അത്താഴ വിരുന്ന്; ക്ഷണം ലഭിക്കാത്തതിൽ പ്രതികരിച്ച് ഖാർഗെ

കോൺഗ്രസ് അധ്യക്ഷനും രാജ്യസഭാ എംപിയുമായ മല്ലികാർജുൻ ഖാർഗെയെയും സർക്കാർ ക്ഷണിച്ചിരുന്നില്ല, ഇത് കോൺഗ്രസ് നേതാക്കളിൽ നിന്ന് വൻ പ്രതിഷേധം ഉയരാൻ കാരണമായിരുന്നു

New Update
garkhe treat

പ്രസിഡന്റ് ദ്രൗപതി മുർമു സംഘടിപ്പിക്കുന്ന ജി 20 അത്താഴ വിരുന്നിൽ പ്രതിപക്ഷത്ത് നിന്നുള്ള ഉന്നത നേതാക്കൾക്ക് ക്ഷണം ലഭിക്കാത്തതിനെത്തുടർന്ന് വലിയ രാഷ്ട്രീയ ഏറ്റുമുട്ടലിനാണ് കളമൊരുങ്ങിയിരിക്കുന്നത്.  കോൺഗ്രസ് അധ്യക്ഷനും രാജ്യസഭാ എംപിയുമായ മല്ലികാർജുൻ ഖാർഗെയെയും സർക്കാർ ക്ഷണിച്ചിരുന്നില്ല, ഇത് കോൺഗ്രസ് നേതാക്കളിൽ നിന്ന് വൻ പ്രതിഷേധം ഉയരാൻ കാരണമായിരുന്നു.

Advertisment


ഇപ്പോഴിതാ വിഷയത്തിൽ മൗനം വെടിഞ്ഞിരിക്കുകയാണ് ഖാർഗെ. "അവർ അതിൽ രാഷ്ട്രീയം കലർത്തരുതായിരുന്നു" ഭരണകക്ഷിയായ ബിജെപിക്കെതിരായ പ്രതികരണത്തിൽ അദ്ദേഹം പറഞ്ഞു.  മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ ഖാർഗെയെ അപമാനിച്ചത് ജനാധിപത്യത്തിനെതിരായ ആക്രമണമാണെന്ന് വിശേഷിപ്പിച്ചിരുന്നു. ഇന്ത്യയിലെ ജനസംഖ്യയുടെ 60 ശതമാനം പേരെ പ്രതിനിധാനം ചെയ്യുന്ന നേതാവിനെ വിലമതിക്കാത്ത സർക്കാരിന്റെ ചിന്തയുടെ പ്രതിഫലനമാണ് ഇതെന്നും രാഹുൽ ആരോപിച്ചു.

ശനിയാഴ്‌ചത്തെ അത്താഴ വിരുന്നിന് ഖാർഗെയെയും മറ്റ് പ്രതിപക്ഷ നേതാക്കളെയും ക്ഷണിച്ചില്ലെങ്കിലും പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിലെ മുഖ്യമന്ത്രിമാർക്കും കേന്ദ്രമന്ത്രിമാർക്കും ക്ഷണം ലഭിച്ചിട്ടുണ്ട്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും അത്താഴ വിരുന്നിൽ പങ്കെടുക്കുമെന്ന് ഇതിനകം സ്ഥിരീകരിച്ചപ്പോൾ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ദേശീയ തലസ്ഥാനത്തേക്ക് പുറപ്പെട്ടു കഴിഞ്ഞു.

ശനിയാഴ്‌ച നടത്താൻ നിശ്ചയിച്ചിരിക്കുന്ന രാഷ്ട്രപതിയുടെ ജി20 അത്താഴ വിരുന്ന് പ്രഗതി മൈതാനിലെ പുതിയ ഭാരത് മണ്ഡപത്തിൽ നടക്കും. രാജ്യം പ്രോത്സാഹിപ്പിക്കുന്ന ധാന്യമായ തിനയ്ക്ക് പ്രത്യേക ഊന്നൽ നൽകി ഇന്ത്യൻ പാചകരീതികൾ ഉൾക്കൊള്ളുന്ന മെനുവാണ് തയ്യാറാക്കുന്നത്. പരിപാടിയുടെ പ്രൗഢി വർധിപ്പിച്ചു കൊണ്ട്, ലോകനേതാക്കൾക്കായി ശാസ്ത്രീയവും സമകാലികവുമായ സംഗീതത്തിന്റെ വ്യത്യസ്‌ത ശൈലികൾ ഉൾക്കൊള്ളുന്ന മൂന്ന് മണിക്കൂർ കച്ചേരിയും അവതരിപ്പിക്കും.

latest news mallikarjun gharkhe
Advertisment