/sathyam/media/media_files/QHadQUccgeJDqHvVK25p.jpg)
മഥുര മസ്ജിദിന് പിന്നാലെ ആഗ്രയിലെ ഷാഹി ജുമാ മസ്ജിദില്‍ സര്‍വേ നടത്തണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനയായ അഖില ഭാരതീയ ഹിന്ദു മഹാസഭ. ജുമാ മസ്ജിദ് നമസ്‌കാരം കഴിഞ്ഞയുടനെയാണ് സര്‍വെ ആവശ്യവുമായി ഹിന്ദു മഹാസഭ രംഗത്ത് വന്നത്. സംഭവം മുസ്ലീം ഭൂരിപക്ഷമുള്ള പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഉത്തര്‍പ്രദേശിലെ ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള ഷാഹി ഈദ്ഗാ സമുച്ചയത്തിന്റെ പ്രാഥമിക സര്‍വേ അലഹബാദ് ഹൈക്കോടതി അനുവദിച്ചതിന് പിന്നാലെയാണ് ഹിന്ദു മഹാസഭയുടെ ആവശ്യം. മഥുരയിലെ കേശവദേവ് ക്ഷേത്രത്തില്‍ നിന്ന് എടുത്ത 'വിഗ്രഹം' ചക്രവര്‍ത്തി ഔറംഗസേബ്, പള്ളിയുടെ കോണിപ്പടിയില്‍ കുഴിച്ചിട്ടിട്ടുണ്ടെന്നും സര്‍വേ നടത്തണമെന്നും ആവശ്യപ്പെട്ട് ഹിന്ദു മഹാസഭ ദേശീയ വക്താവ് സഞ്ജയ് ജാട്ട് രംഗത്ത് വന്നു.
കൂടാതെ ഹിന്ദു മഹാസഭയുടെ ഒരു സംഘം ആളുകള്‍ ജുമാ മസ്ജിദിന് സമീപം മധുരപലഹാരങ്ങള്‍ വിതരണം ചെയ്തുവെന്നും പോലീസ് വൃത്തങ്ങള്‍ പറയുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണമെന്ന് ഭരണകൂടത്തിന്റെ ഉപദേശം അവഗണിച്ചാണ് നടപടി. സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് മുസ്ലീം ഭൂരിപക്ഷ പ്രദേശത്ത് വിവിധ പോലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. വികാരം ഇളക്കിവിടുന്ന നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആഗ്ര ഭരണകൂടം ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഇരുകൂട്ടരും തമ്മില്‍ ഉണ്ടായേക്കാവുന്ന സംഘര്‍ഷം അധികൃതരുടെയും മുതിര്‍ന്നവരുടെയും ഇടപെടലിലൂടെയാണ് തടയാന്‍ കഴിഞ്ഞത്. അലഹബാദ് ഹൈക്കോടതിയിലെ നിയമപോരാട്ടത്തില്‍ മുസ്ലിംകള്‍ പരാജയപ്പെട്ടിട്ടുണ്ടെങ്കിലും, ഇന്ത്യയുടെ നിയമവ്യവസ്ഥയുടെ നിഷ്പക്ഷതയിലുള്ള അവരുടെ വിശ്വാസം നിലനില്‍ക്കുമെന്ന് ഭാരതീയ മുസ്ലിം വികാസ് പരിഷത്ത് ചെയര്‍മാന്‍ സാമി അഘായി ഇന്ത്യാ ടുഡേയോട് പറഞ്ഞു.
1968ല്‍ ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള കൃഷ്ണ ജന്മഭൂമിയുടെ 13.37 ഏക്കര്‍ ഭൂമി വിഭജിച്ച് നല്‍കിയ കരാറിന് വിരുദ്ധമാണ് കോടതിയുടെ ഉത്തരവ് എന്നും അദ്ദേഹം വാദിച്ചു. കരാര്‍ പ്രകാരം കൃഷ്ണ ജന്മഭൂമിക്ക് 10.9 ഏക്കറും ഈദ്ഗാഹിന് 2.5 ഏക്കറുമാണ് അനുവദിച്ചത്. കോടതിയുടെ ഉത്തരവ് 1991-ലെ ആരാധനാലയ നിയമത്തിന്റെ ലംഘനമാണെന്നും അത് സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുമെന്നും അഘായി വ്യക്തമാക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us