ഇന്ത്യ സഖ്യ യോഗം നാളെ മുംബൈയിൽ; ഖാർഗെ കൺവീനറാകില്ല, നിർബന്ധമില്ലെന്ന് കോൺഗ്രസ്

ഖർഗെ കൺവീനറാകട്ടെയെന്ന് നേരത്തെ ജെഡിയു നിർദേശിച്ചിരുന്നു. അത് തള്ളിയാണ് കോൺഗ്രസ് ഇപ്പോൾ രംഗത്തു വന്നിരിക്കുന്നത്.

New Update
india meeting.

മുംബൈ; വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പോരാടാൻ രാജ്യത്തെ പ്രതിപക്ഷ പാർട്ടികൾ ചേർന്ന് രൂപീകരിച്ച സഖ്യമാണ് ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് എന്ന ഇന്ത്യ സഖ്യം.സഖ്യത്തിന്റെ കൺവീനർ സ്ഥാനത്തേക്ക് ആര് കടന്നുവരുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Advertisment

കൺവിനർ സ്ഥാനം വേണമെന്ന് കടും പിടത്തമില്ലെന്നും, മുതിർന്ന നേതാവ് മല്ലികാർജുൻ ഖർഗെ കൺവീനർ സ്ഥാനത്ത് എത്തില്ലെന്നും കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. ഖർഗെ കൺവീനറാകട്ടെയെന്ന് നേരത്തെ ജെഡിയു നിർദേശിച്ചിരുന്നു. അത് തള്ളിയാണ് കോൺഗ്രസ് ഇപ്പോൾ രംഗത്തു വന്നിരിക്കുന്നത്.

26 പാര്‍ട്ടികളുള്ള ‘ഇന്ത്യ’ സഖ്യം ഇക്കാര്യത്തിൽ ഒരു സമന്വയത്തിലെത്തുക എങ്ങനെയാകും എന്നതാണ് രാഷ്ട്രീയ നിരീക്ഷകരും ജനങ്ങളും ഉറ്റുനോക്കുന്നത്. ജെ ഡി യു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്‍റെ പേരാണ് ഇതിനിടെ ഉയർന്ന് കേട്ടത്.ഉദ്ദവ് വിഭാഗം ശിവസേന നേതാക്കളടക്കമുള്ളവർ അദ്ദേഹത്തിൻന്റെ പേര് പരസ്യമായി നിർദേശിച്ചിരുന്നു.

എന്നാൽ ഈ ആവശ്യം ജെഡിയു നിഷേധിച്ചു.പ്രതിപക്ഷ മുന്നണി ‘ഇന്ത്യ’യുടെ കൺവീനർ സ്ഥാനം കോൺഗ്രസ് ഏറ്റെടുക്കണമെന്നാണ് ജെ ഡി യു ആവശ്യപ്പെട്ടത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ കൺവീനറാകണമെന്ന ആവശ്യവും ജെ ഡി യു മുന്നോട്ട് വച്ചിരുന്നു.ഖർഗെ അല്ലെങ്കിൽ മറ്റൊരു കോൺഗ്രസ് നേതാവ് ആകട്ടെയെന്നും ജെഡിയു അറിയിച്ചു.ഇതിനോടാണ് കോൺഗ്രസ് ഇപ്പോൾ വിയോജിച്ചിരിക്കുന്നത്.

മുംബൈയില്‍ അടുത്ത യോഗം ഈ മാസം 31 ന് ചേരാനിരിക്കെ ഇക്കാര്യത്തിൽ ചർച്ചകൾ സജീവമാകുകയാണ്.യോഗത്തിൽ ‘ഇന്ത്യ’ മുന്നണിയുടെ സീറ്റ് വിഭജനവും പുതിയ പാർട്ടികളെ ഉള്‍പ്പെടുത്തുന്ന കാര്യത്തിലും വിശദമായ ചർച്ചകൾ ഉണ്ടാകും. യോഗത്തിൽ നിർണായക പ്രഖ്യാപനം വരുമെന്ന് എം കെ സ്റ്റാലിനും നേരത്തെ പറഞ്ഞിരുന്നു.

india latest news mallikarjun gharke
Advertisment