എംഎല്‍എമാരുടെ അയോഗ്യത; മഹാരാഷ്ട്ര സ്പീക്കര്‍ക്കെതിരെ എന്‍സിപി സുപ്രിംകോടതിയില്‍

'ജൂണില്‍ ഏകനാഥ് ഷിന്‍ഡെ ശിവസേനയിലെ പിളര്‍പ്പിന് നേതൃത്വം നല്‍കുകയും ബിജെപിയില്‍ ചേരുകയും ചെയ്തപ്പോള്‍, എന്‍സിപിയിലെ 51 എംഎല്‍എമാര്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തില്‍ ചേരാന്‍ ആഗ്രഹിച്ചു.

New Update
supreme court

മഹാരാഷ്ട്ര നിയമസഭയില്‍ എംഎല്‍എമാരെ അയോഗ്യരാക്കിയ കേസില്‍ സ്പീക്കര്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച് എന്‍സിപി. സ്പീക്കര്‍ ബോധപൂര്‍വം കാലതാമസം വരുത്തിയെന്ന് ആരോപിച്ച് എന്‍സിപി എംഎല്‍എ ജയന്ത് പാട്ടീല്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിലനില്‍ക്കുന്ന കേസിനെ കുറിച്ചും ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

Advertisment

വിമത എംഎല്‍എമാര്‍ തിരഞ്ഞെടുപ്പ് കമ്മിഷനില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ജയന്ത് പാട്ടീല്‍ പറഞ്ഞു. മറുവശത്ത്, അച്ചടക്കലംഘനം ആരോപിച്ച് എംഎല്‍എമാരെ അയോഗ്യരാക്കുന്നതില്‍ നേരത്തെ തീരുമാനമെടുക്കാന്‍ ശരദ് പവാര്‍ വിഭാഗം നല്‍കിയ ഹര്‍ജിയില്‍ നിയമസഭാ സ്പീക്കര്‍ നടപടിയൊന്നും പൂര്‍ത്തിയാക്കിയിട്ടില്ല. ജൂലൈ 9ന് ആണ് ശരദ് പവാര്‍ വിഭാഗം ഹര്‍ജി സമര്‍പ്പിച്ചത്. 

രണ്ട് മാസത്തിലേറെ കഴിഞ്ഞിട്ടും സ്പീക്കര്‍ ഇതുവരെ ബന്ധപ്പെട്ട എം.എല്‍.എമാര്‍ക്ക് നോട്ടീസ് പോലും നല്‍കി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ലെന്ന് ജയന്ത് പാട്ടീല്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു. അയോഗ്യതയ്ക്കുള്ള അപേക്ഷ ജൂലൈ രണ്ടിനും റിമൈന്‍ഡറും റെപ്രസെന്റേഷനും യഥാക്രമം സെപ്റ്റംബര്‍ അഞ്ചിനും സെപ്റ്റംബര്‍ ഏഴിനുമാണ് നല്‍കിയത്. താന്‍ സ്പീക്കറെ നേരിട്ട് കണ്ട് ഇക്കാര്യത്തില്‍ നേരത്തെ തീരുമാനമെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും പാട്ടീല്‍ പറഞ്ഞു. തിങ്കളാഴ്ച സുപ്രീം കോടതി ഇക്കാര്യം പരിഗണിക്കുമെന്നാണ് കരുതുന്നത്.

'നിഷ്പക്ഷ മദ്ധ്യസ്ഥനെന്ന നിലയില്‍ ഭരണഘടനാപരമായ ചുമതല പൂര്‍ണ്ണമായും അവഗണിച്ചാണ് സ്പീക്കര്‍ അയോഗ്യതാ ഹര്‍ജികള്‍ പരിഗണിക്കുന്നത് വൈകിപ്പിച്ചത്. ഇത് ഹര്‍ജിക്കാരന്റെ രാഷ്ട്രീയ പാര്‍ട്ടിയുടെ (എന്‍സിപി) താല്‍പ്പര്യങ്ങള്‍ക്കും പൊതുസമൂഹത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കും വിരുദ്ധമാണ്.', ഹര്‍ജിയില്‍ പറയുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ വിഷയത്തില്‍ ത്വരിത നടപടി സ്വീകരിച്ചു. എന്‍സിപിയില്‍ രണ്ട് വിഭാഗങ്ങളുണ്ടെന്ന് 14.09.2023-ന് തന്നെ  നിഗമനത്തിലെത്തിയിരുന്നുവെങ്കിലും, ഖണ്ഡിക 15-ന്റെ ഹര്‍ജിയില്‍ അന്തിമ വാദങ്ങള്‍ക്കായി 06.10.2023-ന് നിശ്ചയിച്ചു. മറുവശത്ത്,  സ്പീക്കര്‍ നടപടി സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ടു. ജയന്ത് പാട്ടീലിന്റെ ഹര്‍ജി ഒക്ടോബര്‍ 9ന് പരിഗണിക്കും. അതേസമയം 2022ല്‍ എന്‍സിപി നേതാക്കളില്‍ ഭൂരിഭാഗവും മഹാരാഷ്ട്രയിലെ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ ചേരാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് എന്‍സിപി അജിത് പവാര്‍ വിഭാഗത്തിന്റെ നേതാവ് പ്രഫുല്‍ പട്ടേല്‍ വെളിപ്പെടുത്തി. ശിവസേനയിലെ പിളര്‍പ്പ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാരിന്റെ തകര്‍ച്ചയിലേക്ക് നയിച്ച സമയമായിരുന്നു ഇത്.

'ജൂണില്‍ ഏകനാഥ് ഷിന്‍ഡെ ശിവസേനയിലെ പിളര്‍പ്പിന് നേതൃത്വം നല്‍കുകയും ബിജെപിയില്‍ ചേരുകയും ചെയ്തപ്പോള്‍, എന്‍സിപിയിലെ 51 എംഎല്‍എമാര്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി നേതൃത്വത്തിലുള്ള സഖ്യത്തില്‍ ചേരാന്‍ ആഗ്രഹിച്ചു. എന്‍സിപി നേതാക്കള്‍ ഇത് ചൂണ്ടിക്കാട്ടി പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാറിന് കത്തെഴുതിയിരുന്നു- പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. 'ഏകനാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയാകുമെന്ന് ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ ചേരാന്‍ ഞങ്ങള്‍ ആഗ്രഹിച്ചു.' എന്‍സിപി അജിത് പവാര്‍ വിഭാഗത്തിന്റെ ഭാഗമായ പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.

ഈ നിര്‍ദ്ദേശത്തോടുള്ള ശരദ് പവാറിന്റെ പ്രതികരണത്തെക്കുറിച്ചും പട്ടേല്‍ സംസാരിച്ചു. മാധ്യമശ്രദ്ധ ഒഴിവാക്കാന്‍ കേന്ദ്രമന്ത്രി അമിത് ഷായെ പൊതുസ്ഥലത്ത് കാണരുതെന്ന് എന്‍സിപി നേതാക്കളോട് പവാര്‍ മുന്നറിയിപ്പ് നല്‍കിയതായും സ്വകാര്യമായി കാണാന്‍ അവരെ ഉപദേശിച്ചതായും പട്ടേല്‍ പറഞ്ഞു. 'എന്നാല്‍, 2-3 ദിവസത്തിന് ശേഷം ഏകനാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാകുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്' പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. ഈ സംഭവ വികാസമാണ് അന്ന് മഹാരാഷ്ട്രയില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരില്‍ ചേരാനുള്ള പദ്ധതികള്‍ എന്‍സിപി ഒഴിവാക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.

'യഥാര്‍ത്ഥ എന്‍സിപി' ആരാണെന്ന ചോദ്യത്തിന്, അത് തീരുമാനിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് പ്രഫുല്‍ പട്ടേല്‍ മറുപടി നല്‍കി. അതേസമയം, ഈ വര്‍ഷം ജൂലൈ രണ്ടിന്, ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയില്‍ അജിത് പവാര്‍ പിളര്‍പ്പുണ്ടാക്കുകയും ഏകനാഥ് ഷിന്‍ഡെ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായി ചേരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ശരദ് പവാറിന്റെ വിശ്വസ്തരായ ഛഗന്‍ ഭുജ്ബല്‍, ദിലീപ് വാല്‍സെ പാട്ടീല്‍ എന്നിവരുള്‍പ്പെടെ എട്ട് എന്‍സിപി എംഎല്‍എമാര്‍ മന്ത്രിമാരായി അധികാരമേറ്റെടുകയും ചെയ്തു.

ncp supreme court sarath pawar latest news
Advertisment