യൂത്ത് കോൺഗ്രസ് വ്യാജരേഖ കേസ്: രാഹുൽ മാങ്കൂട്ടത്തെ ചോദ്യം ചെയ്തേക്കും, ഒരാൾ കൂടി കസ്റ്റഡിയിൽ

നിലവിൽ തിരുവനന്തപുരം ഡിസിപി നിധിൻ രാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

New Update
rahul mankoottathil new.jpg

 സംഘടനാ തിരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച കേസിൽ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൂടി കസ്റ്റഡിയിൽ. അടൂർ സ്വദേശി വികാസ് കൃഷ്ണയാണ് കസ്റ്റഡിയിലായത്. ഇതോടെ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ കസ്റ്റഡിയിലായവരുടെ എണ്ണം നാലായി. 

Advertisment

അതേസമയം, വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ അന്വേഷണം സംസ്ഥാന നേതാക്കളിലേക്കും. യൂത്ത് കോൺ​ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തെ ചോദ്യം ചെയ്തേക്കുമെന്നും സൂചനയുണ്ട്. കൂടുതൽ ജില്ലകളിൽ നിന്ന് പരാതികൾ ഉയർന്ന സാഹചര്യത്തിൽ കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. നിലവിൽ തിരുവനന്തപുരം ഡിസിപി നിധിൻ രാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

കേസിൽ മൂന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ നേരത്തെ പോലീസിന്റെ പിടിയിലായിരുന്നു. പത്തനംതിട്ട സ്വദേശികളായ അഭി വിക്രം, ബിനിൽ, ഫെനി എന്നിവരാണ് നേരത്തെ പിടിയിലായത്. അഭി വിക്രം യൂത്ത് കോൺ​ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറിയായിരുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിന്റെ അടുത്ത അനുയായികളാണ് പിടിയിലായത്.

പിടിയിലായവരിൽ നിന്നു വ്യാജ തിരിച്ചറിയൽ രേഖകൾ കണ്ടെടുത്തു. അഭി വിക്രമിന്റെ ലാപ് ടോപ്പും മൊബൈൽ ഫോണുമടക്കം പിടിച്ചെടുത്തിട്ടുണ്ട്. ഇവ ഉപയോ​ഗിച്ച് വ്യാജ തിരിച്ചറിയൽ രേഖകളുണ്ടാക്കിയെന്നാണ് സംശയിക്കുന്നത്. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമായിരിക്കും പൊലീസിന്റെ തുടർ നടപടികൾ.  ‌

rahul mankoottathil
Advertisment