നിലനിര്‍ത്താന്‍ കോണ്‍ഗ്രസ്, തിരിച്ചുപിടിക്കാന്‍ ബിജെപി; രാജസ്ഥാനില്‍ കടുത്ത മത്സരം

അശോക് ഗെഹ്ലോട്ട്-സച്ചിന്‍ പൈലറ്റ് ആഭ്യന്തര കലഹങ്ങള്‍ മാറ്റിവച്ച് തിരഞ്ഞെടുപ്പിന് ഒറ്റക്കെട്ടായെന്ന് പറയുമ്പോഴും കോണ്‍ഗ്രസിന് വിജയം അത്ര എളുപ്പമാകില്ല.

New Update
raja elect.jpg

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. രാജസ്ഥാനില്‍ ബിജെപി അധികാരത്തിലേറുമെന്നാണ് ഭൂരിപക്ഷം എക്സിറ്റ് പോള്‍ സര്‍വേകളും പ്രവചിക്കുന്നതെങ്കിലും ഉറച്ച ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. ഇരുഭാഗത്തും ശക്തമായ പ്രചാരണമാണ് നടന്നത്. കടുത്ത മത്സരമായിരിക്കും രാജസ്ഥാനിലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Advertisment

അശോക് ഗെഹ്ലോട്ട്-സച്ചിന്‍ പൈലറ്റ് ആഭ്യന്തര കലഹങ്ങള്‍ മാറ്റിവച്ച് തിരഞ്ഞെടുപ്പിന് ഒറ്റക്കെട്ടായെന്ന് പറയുമ്പോഴും കോണ്‍ഗ്രസിന് വിജയം അത്ര എളുപ്പമാകില്ല. രാജസ്ഥാനില്‍ ബിജെപി തിരിച്ചുവരുമെന്നാണ് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. 200 സീറ്റില്‍ 100 സീറ്റ് നേടിയായിരുന്നു 2018ല്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയത്. 73 സീറ്റാണ് ബിജെപിയും നേടിയത്. 100 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലമാണ് ഇന്നറിയുക. രാവിലെ എട്ട് മണി മുതല്‍ വോട്ടെണ്ണല്‍ ആരംഭിക്കും. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് - ബിജെപി നേര്‍ക്കുനേര്‍ പോരാട്ടമാണ്.

rajasthan
Advertisment