ശ്രീകൃഷ്ണ ജന്മഭൂമി കേസ്: ഷാഹി ഈദ്ഗാ സമുച്ചയത്തിന്റെ സർവേയ്ക്ക് ഹൈക്കോടതി അനുമതി

മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബ് ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ 13.37 ഏക്കറില്‍ ക്ഷേത്രം തകര്‍ത്താണ് ഈദ്ഗാ മസ്ജിദ് നിര്‍മ്മിച്ചതെന്നാണ് ഹിന്ദു പക്ഷത്തിന്റെ വാദം.

author-image
shafeek cm
New Update
shahi eedga.jpg

 ശ്രീകൃഷ്ണ ജന്മഭൂമി കേസുമായി ബന്ധപ്പെട്ട് മഥുരയിലെ ഷാഹി ഈദ്ഗാഹില്‍ സര്‍വേ നടത്താന്‍ അലഹബാദ് ഹൈക്കോടതിയുടെ അനുമതി. കേസുമായി ബന്ധപ്പെട്ട അടുത്ത വാദം ഡിസംബര്‍ 18ന് കോടതി വീണ്ടും കേള്‍ക്കും. സര്‍വേയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ അന്ന് തീരുമാനിക്കുമെന്നും കോടതി അറിയിച്ചു. സര്‍വേക്കെതിരെ ഷാഹി ഈദ്ഗാഹ് മസ്ജിദ് നല്‍കിയ ഹര്‍ജി തള്ളികൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ ഹിന്ദു ക്ഷേത്രത്തിന്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ടെന്നായിരുന്നു ഹിന്ദു വിഭാഗം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഇതേക്കുറിച്ച് അറിയുന്നതിനായി അഭിഭാഷക കമ്മീഷണറുടെ നേതൃത്വത്തില്‍ പരിശോധന നടത്തണമെന്നും ഹിന്ദു വിഭാഗം ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. 

Advertisment

ഷാഹി ഈദ്ഗാ മസ്ജിദിന്റെ സര്‍വേയ്ക്ക് അഭിഭാഷക കമ്മീഷണറുടെ നേതൃത്വത്തില്‍ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സമര്‍പ്പിച്ച അപേക്ഷ അലഹബാദ് ഹൈക്കോടതി അംഗീകരിച്ചതായി ഹിന്ദു പക്ഷത്തിന്റെ അഭിഭാഷകന്‍ വിഷ്ണു ശങ്കര്‍ ജെയിന്‍ പറഞ്ഞു. ഷാഹി ഈദ്ഗാഹ് മസ്ജിദിന്റെ വാദങ്ങള്‍ കോടതി തള്ളിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഷാഹി ഈദ്ഗാ മസ്ജിദില്‍ ഹിന്ദു ക്ഷേത്രത്തിന്റെ നിരവധി അടയാളങ്ങളും ചിഹ്നങ്ങളും ഉണ്ട്. യഥാര്‍ത്ഥ സ്ഥാനം അറിയാന്‍, ഒരു അഭിഭാഷക കമ്മീഷണര്‍ ആവശ്യമാണ്. ഇത് കോടതിയുടെ സുപ്രധാന വിധിയാണ്,' ജെയിന്‍ പറഞ്ഞു. 

മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബ് ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ 13.37 ഏക്കറില്‍ ക്ഷേത്രം തകര്‍ത്താണ് ഈദ്ഗാ മസ്ജിദ് നിര്‍മ്മിച്ചതെന്നാണ് ഹിന്ദു പക്ഷത്തിന്റെ വാദം. ഇതുമായി ബന്ധപ്പെട്ട കേസ് നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. തര്‍ക്കത്തിലുള്ള ഭൂമി ശ്രീകൃഷ്ണ വിരാജ്മാനില്‍ നിക്ഷിപ്തമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രധാന ഹര്‍ജികള്‍ക്കൊപ്പം 17-ഓളം സ്യൂട്ടുകള്‍ ഹൈക്കോടതിയില്‍ തീര്‍പ്പാക്കുന്നുണ്ട്.

 

latest news
Advertisment