എൻജിഒ ഫണ്ട് കേസിൽ ടീസ്റ്റ സെതൽവാദിന്റെ മുൻകൂർ ജാമ്യം സുപ്രീം കോടതി ശരിവച്ചു

കേസുമായി ബന്ധപ്പെട്ട് ഗുജറാത്ത് പോലീസിനോട് സഹകരിക്കണമെന്ന് സെതല്‍വാദിനോടും ഭര്‍ത്താവിനോടും ജസ്റ്റിസ് എസ് കെ കൗള്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആവശ്യപ്പെട്ടു.

New Update
teestha


എന്‍ജിഒ ഫണ്ട് കേസില്‍ ടീസ്റ്റ സെതല്‍വാദിന്റെയും ഭര്‍ത്താവ് ജാവേദ് ആനന്ദിന്റെയും മുന്‍കൂര്‍ ജാമ്യം ശരിവച്ച് സുപ്രീം കോടതി. എന്‍ജിഒ സബ്രാംഗ് ട്രസ്റ്റുമായി ബന്ധപ്പെട്ട 1.4 കോടി രൂപയുടെ ഫണ്ട് തട്ടിപ്പ് കേസില്‍ ഇരുവര്‍ക്കും ജാമ്യം അനുവദിച്ചതിനെ ചോദ്യം ചെയ്ത് ?ഗുജറാത്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. 

Advertisment

കേസുമായി ബന്ധപ്പെട്ട് ഗുജറാത്ത് പോലീസിനോട് സഹകരിക്കണമെന്ന് സെതല്‍വാദിനോടും ഭര്‍ത്താവിനോടും ജസ്റ്റിസ് എസ് കെ കൗള്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആവശ്യപ്പെട്ടു. അന്വേഷണത്തില്‍ ഇരുവരും സഹകരിക്കുന്നില്ലെന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവിന്റെ സബ്മിഷനോട് പ്രതികരിക്കുകയായിരുന്നു കോടതി. 

കേസുമായി ബന്ധപ്പെട്ട കുറ്റപത്രം ഇതുവരെ സമര്‍പ്പിച്ചിട്ടില്ലെന്നും ജസ്റ്റിസുമാരായ സുധാന്‍ഷു ധൂലിയ, പി കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. സഹകരണമില്ലായ്മയുടെ ഒരു ഘടകമുണ്ടെന്ന് എസ് വി രാജു പറഞ്ഞു. ''ജാമ്യ ഘട്ടത്തില്‍ നടത്തുന്ന ഏതൊരു നിരീക്ഷണത്തിനും കേസിന്റെ വിചാരണയെ സ്വാധീനിക്കാന്‍ കഴിയില്ലെന്ന് പറയുന്നത് വളരെ നിസ്സാരമാണ്. ഞങ്ങള്‍ കൂടുതലൊന്നും പറയേണ്ടതില്ല,''- ടീസ്റ്റയുടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചുകൊണ്ട് ബെഞ്ച് പറഞ്ഞു. 

2008നും 2013നും ഇടയില്‍ എന്‍ജിഒ സബ്രാംഗ് ട്രസ്റ്റ് വഴി കേന്ദ്ര സര്‍ക്കാരില്‍ നിന്ന് 1.4 കോടി രൂപയുടെ ഗ്രാന്റുകള്‍ സെതല്‍വാദും ആനന്ദും വഞ്ചനാപരമായി നേടിയെന്ന പരാതിയില്‍ അഹമ്മദാബാദ് ക്രൈംബ്രാഞ്ചാണ് ഫണ്ട് ദുരുപയോഗം ആരോപിച്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. 

gujarat teestha sethalvad
Advertisment