'ഞാൻ പഴയ എസ്എഫ്‌ഐക്കാരൻ, സംഘിയായി കാണരുത്, വിജയൻ സഖാവിനും നായനാർ സഖാവിനും അത് അറിയാം...' സുരേഷ് ഗോപി

കമ്മ്യൂണിസമല്ല, ലോകത്തിന് എപ്പോഴും ആവശ്യം സോഷ്യലിസമാണ്. അവർക്ക് സോഷ്യലിസമില്ല ,പകരം കമ്മ്യൂണിസത്തിൻറെ തിമിരം ബാധിച്ചിരിക്കുകയാണ്'.

New Update
suresh gopi latest

പഴയ എസ്എഫ്‌ഐക്കാരനാണ് താനെന്നും സംഘിയായി കാണരുതെന്നും നടനും ബിജെപിയുടെ മുൻ എംപിയുമായ സുരേഷ് ഗോപി. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് നടത്തിയ പദയാത്രയോട് അനുബന്ധിച്ച് മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ലോകത്തിന് ആവശ്യം കമ്മ്യൂണിസമല്ല, സോഷ്യലിസമാണെന്നും സുരേഷ് ഗോപി വ്യക്തമാക്കി. 

Advertisment

സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ 'ഞാൻ പഴയ എസ്.എഫ്. ഐക്കാരനാണ്, അത് വിജയൻ സാറിനും കൊടിയേരി സഖാവിനും ഇ.കെ നായനാർക്കും അറിയാം. ഗോവിന്ദൻ സാറിന് അറിയുമോ എന്നറിയില്ല. എന്റെ സഖാവ് ഇ.കെ.നായനാരാണ്. കമ്മ്യൂണിസമല്ല, ലോകത്തിന് എപ്പോഴും ആവശ്യം സോഷ്യലിസമാണ്. അവർക്ക് സോഷ്യലിസമില്ല ,പകരം കമ്മ്യൂണിസത്തിൻറെ തിമിരം ബാധിച്ചിരിക്കുകയാണ്'.

പദയാത്രയുടെ ചില വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പദയാത്രയ്ക്ക് ശരീരം പൂർണ്ണമായും വഴങ്ങിയിരുന്നില്ല. അതുമാത്രമാണ് ഉണ്ടായ അസ്വസ്ഥതയെന്നും മറ്റിടങ്ങളിലും പദയാത്രകൾക്കൊപ്പമുണ്ടാകുമെന്നും സുരേഷ് ഗോപി അറിയിച്ചു. സത്യജിത്ത് റായ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നതിനെ സംബന്ധിച്ചും സുരേഷ് ഗോപി പ്രതികരിച്ചു. 

'സ്ഥാനം ഏറ്റെടുക്കുന്നതിൽ ഒരു തടസ്സവുമില്ല. മൂന്ന് മാസം കൂടുമ്പോൾ ഒരു മീറ്റിങ്ങുണ്ട്. അതിന് രണ്ട് ദിവസം കൂടുമ്പോൾ അജണ്ട തയ്യാറാക്കണം.ശമ്പളമില്ലാത്ത ജോലിയാണ്. എനിക്ക് എന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാം. എന്റെ സ്വാതന്ത്ര്യം പൂർണമായി ഉപയോഗിക്കാൻ സാധിക്കും. കാര്യ കർത്താവ് മാത്രമാണ് ഞാൻ. അതിന്റെ അഡ്മിനിസ്റ്ററേഷൻ എന്റെ ബാധ്യതയില്ല' സുരേഷ് ഗോപി പറഞ്ഞു. 

കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട ഇഡി അന്വേഷണം തന്നെ സഹായിക്കാനെന്ന സിപിഎം ആരോപണം സുരേഷ് ഗോപി തള്ളി. ഇഡി വന്നതിനു ശേഷമല്ല കരുവന്നൂർ വിഷയം താനേറ്റെടുത്തത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ തന്നെ ഇരകളായ സഹകാരികളുടെ വീടുകളിൽ എത്തിയിരുന്നു. കഴിഞ്ഞ മാസം മാവേലിക്കരയിൽ സഹകരണ തട്ടിപ്പിനെതിരെ നിരാഹാരം അനുഷ്ഠിച്ചു. 

കൊട്ടിയൂരിലും കൊട്ടിയത്തും സമാനരീതിയിൽ പദയാത്ര നടത്തി. കണ്ണൂരിലെ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ ഇടപെടണം എന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവർത്തകർ തന്നെ ബന്ധപ്പെട്ടിരുന്നു. രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടിയാണ് താൻ ഈ വിഷയം ഏറ്റെടുത്തത് എന്നത് മാധ്യമപ്രചരണം മാത്രമാണെന്നും സുരേഷ് ഗോപി പറഞ്ഞു.

bjp suresh gopi
Advertisment