/sathyam/media/media_files/jfD9OgyXK7x3IsTYSkKW.jpg)
കോട്ടയം : ഉപതെരഞ്ഞെടുപ്പ് വേദിയിൽ വീണ്ടും മുഖ്യമന്ത്രിക്കും പൊതുമരാമത്ത് വകുപ്പു മന്ത്രിക്കുമെതിരെ ആഞ്ഞടിച്ചു വി ഡി സതീശൻ. പുതുപ്പള്ളിയിൽ പ്രചാരണത്തിനെത്താൻ തയ്യാറാകാത്ത മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രകോപിപ്പിച്ചു ആരോപണങ്ങൾക്ക് മറുപടി പറയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
ഇന്ന് മുഖ്യമന്ത്രിക്കും മരുമകൻ കൂടിയായ ആഭ്യന്തര മന്ത്രിക്കും എതിരെ നേർക്കുനേർ ആരോപണം ഉന്നയിച്ചുകൊണ്ടായിരുന്നു പുതുപ്പള്ളിയിലെ പാമ്പാടിയിൽ സതീശന്റെ പ്രസംഗം.
/sathyam/media/media_files/bqXMBoW9uuM30aBM8qDG.jpg)
സര്‍ക്കാരിനെതിരെ ആരോപണം ഉന്നയിക്കുന്നവര്‍ക്ക് മരുന്ന് കൊടുക്കണമെന്നാണ് മരുമോന്‍ പറയുന്നതെന്നും അധികാരത്തിന്റെ അഹങ്കാരം തലയ്ക്ക് പിടിച്ചതുകൊണ്ടാണ് ആരോപണം ഉന്നയിച്ചവര്‍ക്ക് മരുന്ന് കൊടുക്കണമെന്ന് പറയാനുള്ള ധൈര്യം ഒരു മന്ത്രിക്ക് കിട്ടിയതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
/sathyam/media/media_files/jPl8Vkr9tvEoG5BtSazl.jpg)
മറ്റു മന്ത്രിമാര്‍ക്കുള്ളതിനേക്കാള്‍ അമിതാധികാരം പൊതുമരാമത്ത് മന്ത്രി കൈയ്യാളുകയാണ്. ആഭ്യന്തര വകുപ്പിനെ ഹൈജാക്ക് ചെയ്തിരിക്കുന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘത്തിന്റെ നേതാവ് പൊതുമരാമത്ത് മന്ത്രിയാണ്. ആഭ്യന്തര വകുപ്പ് പൊതുമരാമത്ത് മന്ത്രിക്ക് കൈമാറിയോയെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും സതീശൻ പറഞ്ഞു.
/sathyam/media/media_files/CufYmXk4FPSSKMeGJC76.jpg)
അഴിമതിക്കാരനായ മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരെയും ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടുന്നതിനുള്ള അവസരം കൂടിയാണ് ഈ തെരഞ്ഞെടുപ്പ്. ഗുരുതരമായ ആറ് അഴിമതി ആരോപണങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്. ഈ ആറ് അഴിമതികള്‍ക്ക് പിന്നിലും മുഖ്യമന്ത്രിയുണ്ടെന്നത് തെളിവുകള്‍ സഹിതം ഉന്നയിച്ചിട്ടും മറുപടി പറയാന്‍ തയ്യാറായില്ലെന്നും വി ഡി സതീശൻ പറഞ്ഞു.
/sathyam/media/media_files/P7dYCzdA6erLYtdjKdUz.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us