Advertisment

സ്ത്രീകള്‍ കോണ്ടം കൈവശം കരുതണം, ബലാത്സംഗത്തോട് സഹകരിക്കണം: വിവാദ പ്രസ്താവനയുമായി സംവിധായകന്‍, ഒടുവില്‍ 'ഫേസ്ബുക്ക്' ഉപേക്ഷിച്ച് കണ്ടംവഴി ഓടി

New Update

സ്ത്രീകള്‍ എപ്പോഴും കോണ്ടം കൈവശം കരുതണമെന്നും ബലാത്സംഗം ചെയ്യുന്നവരുമായി സഹകരിക്കണമെന്നും സംവിധായകന്‍ ഡാനിയേല്‍ ശ്രാവണ്‍. ഇങ്ങനെ ചെയ്താല്‍ അക്രമം ഒഴിവാക്കാമെന്നും ഇയാള്‍ 'ഉപദേശിച്ചു'. തെലങ്കാനയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരിക്കവെയാണ് സംവിധായകന്റെ വിവാദപരാമര്‍ശം.

Advertisment

publive-image

'ബലാത്സംഗം നേരിടാന്‍ സ്ത്രീകളെടുക്കേണ്ട മുന്‍കരുതലുകള്‍' എന്ന മുഖവുരയോടെയാണ് സംവിധായകന്‍ അഭിപ്രായം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. അക്രമമില്ലാത്ത ബലാത്സംഗം സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കണമെന്നു ഇയാള്‍ അഭിപ്രായപ്പെട്ടു. ഇതിനെതിരേ ശക്തമായ വിമര്‍ശനം ഉയരുകയാണ്.

ബലാത്സംഗമെന്ന് പറയുന്നത് അത്ര വലിയ കാര്യമല്ല. പക്ഷേ, ബലാത്സംഗത്തിനുശേഷമുള്ള കൊലപാതകം ഒഴിവാക്കേണ്ടതാണ്. സമൂഹവും വനിതാ സംഘടനകളുമാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതിന്റെ പ്രധാനകാരണക്കാര്‍. ബലാത്സംഗം ചെയ്യുന്ന ആള്‍ക്ക് നിയമം ഇളവ് നല്‍കിയാല്‍ കൊലപാതകമെന്ന ചിന്ത ഇത്തരക്കാരുടെ മനസില്‍ വരില്ല. വനിതാ സംഘടനകളും സമൂഹവും മാത്രമാണ് ഈ ക്രൂരമായ കൊലപാതകങ്ങളുടെ കാരണക്കാര്‍. ബലാത്സംഗം ചെയ്യുന്നവരെ സമൂഹവും കോടതിയും വെറുതെവിട്ടാല്‍ കൊലപാതകമെന്ന ക്രൂരകൃത്യത്തില്‍നിന്നു സ്ത്രീകള്‍ക്ക് രക്ഷപ്പെടാം.

അക്രമമില്ലാത്ത ബലാത്സംഗം സര്‍ക്കാര്‍ നിയമവിധേയമാക്കണം. 18 വയസിന് മുകളില്‍ പ്രായമുള്ള പെണ്‍കുട്ടികളെ ബലാത്സംഗത്തെക്കുറിച്ച് ബോധവതികളാക്കണം. പെണ്‍കുട്ടികള്‍ പുരുഷന്‍മാരുടെ ലൈംഗികാഭിലാഷത്തെ വിലക്കാന്‍ പാടില്ല. എന്നാലേ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കൂ. ''വീരപ്പനെ കൊന്നാല്‍ കള്ളക്കടത്ത് ഇല്ലാതവുമെന്ന് കരുതുന്നത് മണ്ടത്തരമാണ്. ലാദനെ കൊന്നാല്‍ തീവ്രവാദം ഇല്ലാതാവില്ല. ഇതുപോലെ തന്നെയാണ് നിര്‍ഭയ ആക്ട് കൊണ്ട് ബലാത്സംഗമോ ലൈംഗികാതിക്രമമോ തടയാന്‍ സാധിക്കില്ല'' - ഡാനിയേല്‍ പറയുന്നു.

ഇന്ത്യയിലെ പെണ്‍കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കുക. 18 വയസ് കഴിഞ്ഞവര്‍ കോണ്ടവും ഡെന്റല്‍ ഡാമുകളും കൈവശം വെയ്ക്കുക. ലൈംഗികാഭിലാഷം പൂര്‍ത്തിയായി കഴിഞ്ഞാല്‍ ഒരു പുരുഷനും സ്ത്രീയേ കൊലപ്പെടുത്തില്ല. ഇത്തരത്തിലുള്ള എന്തെങ്കിലുമൊരു പദ്ധതി സര്‍ക്കാര്‍ പാസാക്കേണ്ടിയിരിക്കുന്നു - ഇതായിരുന്നു ഡാനിയേല്‍ ശ്രാവണിന്റെ കുറിപ്പ്. സംഭവം വിവാദമായതോടെ ഇയാള്‍ കുറിപ്പ് ഫേസ്ബുക്കില്‍നിന്ന് കുറിപ്പ് നീക്കം ചെയ്യുകയും ക്ഷമ പറഞ്ഞ് പുതിയ പോസ്റ്റ് ഇടുകയും ചെയ്തു. പിന്നീട് ഫേസ്ബുക്ക് അക്കൗണ്ട് ഡിലിറ്റ് ചെയ്യുകയും ചെയ്തു.

director controversy
Advertisment