ഡല്‍ഹി: ഉത്തര്‍ പ്രദേശിലെ പ്രതാപ്ഗാര്‍ഗില്‍ വാഹനാപകടത്തില്‍ മാധ്യമപ്രവര്‍ത്തകന് ദാരുണാന്ത്യം. 42കാരനായ സുലഭ് ശ്രീവാസ്തവയാണ് മരിച്ചത്. പ്രദേസത്തെ ഒരു ഇഷ്ടിക ചൂളയുടെ തൂണിലേക്ക് ബൈക്ക് ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. മദ്യമാഫിയയ്‌ക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയതിന് ഇയാള്‍ക്കെതിരെ ഭീഷണി ഉണ്ടായിരുന്നു, തുടര്‍ന്ന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടതിനു പിന്നാലെയാണ് മരണം.
നിയമവിരുദ്ധ ആയുധ നിർമാണ യൂണിറ്റിനെക്കുറിച്ച് റിപ്പോർട്ട് നൽകി ലാൽഗഞ്ച് പോലീസ് സ്റ്റേഷൻ പരിസരത്ത് നിന്ന് മടങ്ങുമ്പോൾ ഞായറാഴ്ചയാണ് അപകടമുണ്ടായതെന്ന് അഡീഷണൽ എസ്പി സുരേന്ദ്ര ദ്വിവേദി പറഞ്ഞു.
അപകടത്തെക്കുറിച്ച് നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ആംബുലൻസുമായി ഒരു സഹ റിപ്പോർട്ടർ സംഭവസ്ഥലത്തെത്തി ശ്രീവാസ്തവയെ ജില്ലാ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ വഴി മധ്യേ ഇദ്ദേഹം മരിച്ചിരുന്നു
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.ശ്രീവാസ്തവ അടുത്തിടെ ജില്ലയിലെ മദ്യ മാഫിയയ്‌ക്കെതിരെ ഒരു വാർത്ത നടത്തി. സംരക്ഷണം ആവശ്യപ്പെട്ട് ജൂൺ 12 ന് അദ്ദേഹം പ്രയാഗ്രാജ് സോണിലെ അഡീഷണൽ ഡിജിപി പ്രേം പ്രകാശിന് കത്തെഴുതിയിരുന്നു.