ഡല്‍ഹി: സ്വാതന്ത്ര്യത്തിന് ശേഷം ആദ്യമായി റിപ്ലബ്ലിക് ദിന പരേഡിൽ ബിഎസ്എഫിന്റെ ഒട്ടക സവാരി സംഘത്തിൽ സ്ത്രീകളും ഉണ്ടാകും. ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു നീക്കം നടക്കുന്നത്. ജനുവരി 26ന് നടക്കുന്ന പരേഡിൽ അർദ്ധസൈനിക സേനയുടെ വനിതാ സംഘമായ മഹിളാ പ്രഹാരിസ്ഒട്ടകപ്പുറത്ത് പുരുഷ സൈനികർക്കൊപ്പം ഉണ്ടാകും.
/sathyam/media/post_attachments/U4fN3wavobmIpQVDa7Y6.jpg)
ഇന്ത്യയിൽ ഒട്ടകങ്ങളെ ആചാരപരമായും പ്രവർത്തനപരമായും ഉപയോഗിക്കുന്ന ഒരേയൊരു സേനയാണ് ബിഎസ്എഫ്. രാജസ്ഥാനിലെ താർ മരുഭൂമിയിൽ ഇന്ത്യ-പാക് അന്താരാഷ്ട്ര അതിർത്തിയിൽ പട്രോളിംഗ് നടത്താൻ ബിഎസ്എഫ് ഉദ്യോഗസ്ഥർ ഉപയോഗിക്കുന്നത് ഒട്ടകങ്ങളെയാണ്. ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ രാഷ്ട്രപതി ഭവനിൽ നിന്നും ഇന്ത്യാ ഗേറ്റ് വഴി ചെങ്കോട്ടയിലേക്കുള്ള കർത്തവ്യ പാതയിലൂടെ നീങ്ങുന്ന കാൽനട മാർച്ചിംഗ് സംഘത്തെ ഇവർ പിന്തുടരും.
വനിതാ ഒട്ടക സവാരിക്കാരുടെ യൂണിഫോം രൂപകൽപ്പന ചെയ്തിരിക്കുന്നത് പ്രശസ്ത ഡിസൈനർ രാഘവേന്ദ്ര റാത്തോഡാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ നാടോടി സംസ്‌കാരത്തിന്റെ ഒരു നേർക്കാഴ്ച്ച തന്നെ യൂണിഫോമിൽ കാണാനാകും ഒപ്പം തലപ്പാവും വേഷത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.