പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ പോലെ ആറ് സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പുകൾ ഉടന്‍ എത്തുന്നു. ആദ്യ പരീക്ഷണം മെയിൽ കർണാടകത്തിൽ; പരമാവധി സംസ്ഥാനങ്ങൾ പിടിച്ച് ആധിപത്യം നിലനിർത്താൻ ബി.ജെ.പി. തിരിച്ചടി നൽകാൻ പ്രതിപക്ഷം. രാഷട്രീയ പാർട്ടികൾക്ക് ഇനി വിശ്രമമില്ലാത്ത ദിനങ്ങൾ !

author-image
jayasreee
New Update

ന്യൂഡൽഹി: ഒരു വർഷമപ്പുറം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സെമിഫൈനൽ പോലെ ആറ് സംസ്ഥാനങ്ങളിൽ ഉടൻ നിയമസഭാ തിരഞ്ഞെടുപ്പുകൾ വരികയാണ്. മേയിൽ കർണാടകയിലും തുടർന്ന് മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, തെലങ്കാന, മിസോറാം എന്നിവിടങ്ങളിൽലും നിയമസഭാ തെരഞ്ഞെടുപ്പുകൾ വരുന്നു. ഇതിനിടെ കേന്ദ്രഭരണ പ്രദേശമായ ജമ്മുകാശ്‌മീരിലും നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിടയുണ്ട്. അതിനാൽ വിശ്രമമില്ലാത്ത ദിവസങ്ങളാണ് രാഷ്‌ട്രീയ പാർട്ടികളെ കാത്തിരിക്കുന്നത്.

Advertisment

publive-image


ത്രിപുരയിലും നാഗലാൻഡിലും ഭരണത്തുടർച്ചയുറപ്പാക്കിയ ബി.ജെ.പി കർണാടകയിലും മധ്യപ്രദേശിലും അധികാരം നിലനിറുത്താനും രാജസ്ഥാനും ഛത്തീസ്ഗഡും തിരിച്ചു പിടിക്കാനും തെലങ്കാനയിൽ കരുത്തുകാട്ടാനും ശ്രമിക്കും. ത്രിപുര, നാഗലാൻഡ്, മേഘാലയ പോരാങ്ങൾക്ക് ശേഷം ഇനി ശ്രദ്ധ കർണാടകയാണ്.


കോൺഗ്രസ്-ജെ.ഡി.എസ് സഖ്യത്തിൽ നിന്ന് ഭരണം പിടിച്ചു വാങ്ങിയ സംസ്ഥാനത്ത് അന്ന് അധികാരത്തിലേറാൻ സഹായിച്ച മുൻമുഖ്യമന്ത്രി യെദിയൂരപ്പയിൽ പ്രതീക്ഷയൂന്നി അഭിമാന പോരാട്ടത്തിനൊരുങ്ങുകയാണ് ബി.ജെ.പി. മധ്യപ്രദേശിലും ബി.ജെ.പിയുടെ ശിവ്‌രാജ് സിംഗ് ചൗഹാൻ സർക്കാരിനെതിരായ ഭരണവിരുദ്ധ തരംഗം മുതലാക്കിയ കോൺഗ്രസ് ആണ് 2018ൽ ആദ്യം അധികാരത്തിലേറിയത്. പിന്നീട് രാഷ്‌ട്രീയ നീക്കങ്ങളിലൂടെ അവരെ താഴെയിറക്കുകയായിരുന്നു മോദി സർക്കാരിന്റെ വികസന നേട്ടങ്ങൾ ഉയർത്തി പ്രാദേശിക വികാരങ്ങൾ മറികടക്കാനായിരിക്കും ഇവിടങ്ങളിൽ ബി.ജെ.പി നീക്കം.

രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസ് സർക്കാരുകൾക്കെതിരായ ഭരണവിരുദ്ധ വികാരമാണ് ബി.ജെ.പിയുടെ പ്രതീക്ഷ. അതേസമയം പാർട്ടി ഏറെ പ്രതീക്ഷയർപ്പിക്കുന്ന തെലങ്കാനയിൽ ചന്ദ്രശേഖര റാവുവിന്റെ ബി.ആർ.എസുമായി കടുത്ത പോരാട്ടം വേണ്ടിവരും. മിസോറാമിൽ തങ്ങളുടെ സാന്നിധ്യം കൂട്ടാനും ബി.ജെ.പി ശ്രമിക്കും. ഇതെല്ലാം 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അധികാര തുടർച്ച നേടാൻ അവർക്ക് നിർണായകമാണ്. അതേസമയം സമാന സ്വഭാവമുള്ള കക്ഷികളുമായി ചേർന്ന് ബി.ജെ.പിയെ നേരിടാനുള്ള റായ്‌പൂർ പ്ളീനറി സമ്മേളനം അംഗീകരിച്ച തന്ത്രത്തിന് ത്രിപുരയിൽ അടിതെറ്റിയത് കോൺഗ്രസിന് തലവേദനയാണ്. സി.പി.എമ്മുമായി സഹകരിച്ചതിനാൽ മൂന്ന് സീറ്റ് ലഭിച്ചത് മാത്രം മിച്ചം.

ഇനി തിരഞ്ഞെടുപ്പ് നടക്കാനുള്ള കർണാടകയിലും മധ്യപ്രദേശിലും ഒറ്റയ്‌ക്ക് പോരാടി തിരിച്ചുവരാമെന്ന് പ്രതീക്ഷയുള്ള സംസ്ഥാനങ്ങളാണ്. കർണാടകയിൽ ബി.ജെ.പിയും മറുവശത്ത് ജെ.ഡി.എസും ഉയർത്തുന്ന എതിർപ്പ് മറികടക്കുകയും വേണം.

publive-image


മധ്യപ്രദേശിൽ പാർട്ടിക്ക് കമൽനാഥിനെ വിശ്വാസമർപ്പിക്കേണ്ടി വരും. രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടിനും യുവ നേതാവ് സച്ചിൻ പൈലറ്റിനുമിടയിലെ ഭിന്നത പരിഹരിക്കുന്നത് പോലെയിരിക്കും. പ്ളീനറി സമ്മേളനത്തിന് വേദിയായ ഛത്തീസ്ഗഡിൽ അധികാരം നിലനിറുത്താമെന്ന പ്രതീക്ഷയും നേതൃത്വം പുലർത്തുന്നു. നാലു സംസ്ഥാനങ്ങളിലും കോൺഗ്രസും ബി.ജെ.പിയും നേരിട്ടായിരിക്കും പോരാട്ടം.


തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ ജമ്മുകാശ്‌മീരിലും കോൺഗ്രസിന് വലിയ പ്രതീക്ഷയുള്ള സംസ്ഥാനമാണ്. ഭാരത് ജോഡോ യാത്രയുടെ സമാപന വേദിയായ ശ്രീനഗറിൽ ലഭിച്ച വലിയ പ്രതികരണം ജനങ്ങളുടെ പിന്തുണയായി പാർട്ടി കരുതുന്നു. എന്നാൽ മിസോറാം തിരിച്ചുവരവിന് അനുകൂലമല്ല. മൂന്നാം മുന്നണിയോട് തലതിരിച്ചു നിൽക്കുന്ന കോൺഗ്രസ് തെലങ്കാനയിൽ ബി.ആർ.എസിനെ എതിരാളിയായി കാണുമെന്നുമുറപ്പാണ്.

Advertisment