Advertisment

പോക്‌സോ നിയമം ദുരുപയോഗം ചെയ്യുന്നു: ബ്രിജ് ഭൂഷണ്‍ സിംഗ്

New Update

ഡല്‍ഹി: പോക്‌സോ നിയമം വലിയ തോതില്‍ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും അതില്‍ മാറ്റം വരുത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുമെന്നും റെസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിംഗ് പറഞ്ഞു. പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുള്ളയാളാണ് ബ്രിജ് ഭൂഷണ്‍. ഉത്തര്‍പ്രദേശിലെ ബഹ്റൈച്ചില്‍ നടന്ന ഒരു യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

Advertisment

publive-image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഉള്‍പ്പെടെയുള്ള വനിതാ ഗുസ്തിക്കാരെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ അന്വേഷണം നേരിടുന്നയാളാണ് ബ്രിജ് ഭൂഷണ്‍ സിംഗ്. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്റംഗ് പുനിയ എന്നിവരുള്‍പ്പെടെ രാജ്യത്തെ പ്രമുഖ താരങ്ങള്‍ ഏപില്‍ 23 മുതല്‍ ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ ബ്രിജ് ഭൂഷണെതിരെ പ്രതിഷേധിക്കുകയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്യുകയാണ്.

'കുട്ടികള്‍ക്കും പ്രായമായവര്‍ക്കും എതിരെ ഈ നിയമം ദുരുപയോഗം ചെയ്യപ്പെടുന്നു. ഉദ്യോഗസ്ഥര്‍ പോലും അതിന്റെ ദുരുപയോഗത്തില്‍ നിന്ന് ഒഴിവാകുന്നില്ല. പോക്സോ നിയമം മാറ്റാന്‍ ഞങ്ങള്‍ സര്‍ക്കാരിനെ നിര്‍ബന്ധിക്കും' അദ്ദേഹം പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ പറഞ്ഞു.

ജൂണ്‍ അഞ്ചിന് നടക്കുന്ന അയോധ്യയില്‍ നടക്കുന്ന റാലിയില്‍ 11 ലക്ഷം പേര്‍ പങ്കെടുക്കുമെന്നും ബ്രിജ് ഭൂഷണ്‍ സിംഗ് അവകാശപ്പെട്ടു. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം തെറ്റാണെന്ന് ബ്രിജ് ഭൂഷണ്‍ സിംഗ് ആവര്‍ത്തിച്ചു. പോക്സോ നിയമം കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്നത് അതിന്റെ വിവിധ വശങ്ങള്‍ പരിശോധിക്കാതെയാണെന്നും അദ്ദേഹം ആരോപിച്ചു.

Advertisment