എസ് സി ഒ യോഗത്തില്‍ തീവ്രവാദത്തിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

New Update

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്സിഒ) യോഗത്തിന് ആതിഥേയത്വം വഹിച്ച് ഇന്ത്യ. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ എന്നിവരും ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ജൂണ്‍ അവസാനത്തില്‍ വാഗ്നര്‍ വിമതസംഘത്തിന്റെ കലാപത്തിന് ശേഷം പുടിന്‍ ആദ്യമായി പങ്കെടുക്കുന്ന ഒരു അന്താരാഷ്ട്ര പരിപാടിയാണിത്.

Advertisment

publive-image

യുറേഷ്യയുടെ സമാധാനം, സമൃദ്ധി, വികസനം എന്നിവയുടെ പ്രധാന വേദിയായി എസ്സിഒ ഉയര്‍ന്നുവന്നിരിക്കുന്നുവെന്ന് ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി മോദി പറഞ്ഞു. അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിക്കുകയും തീവ്രവാദത്തിന് ധനസഹായം നല്‍കുന്നത് തടയാന്‍ രാജ്യങ്ങള്‍ സഹകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

'ഭീകരവാദം പ്രാദേശികവും ആഗോളവുമായ സമാധാനത്തിന് ഭീഷണിയാണ്. ഭീകരതയ്ക്കെതിരെ നാം പോരാടണം.. ചില രാജ്യങ്ങള്‍ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തെ തങ്ങളുടെ ഉപകരണമാക്കുകയും ഭീകരര്‍ക്ക് അഭയം നല്‍കുകയും ചെയ്യുന്ന. അത്തരം രാജ്യങ്ങളെ വിമര്‍ശിക്കാന്‍ എസ്സിഒ മടിക്കരുത്. എസ്സിഒ രാജ്യങ്ങള്‍ അതിനെ അപലപിക്കണം. ഭീകരതയുടെ കാര്യത്തില്‍ ഇരട്ടത്താപ്പ് പാടില്ല' എസ്സിഒ യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. എസ്സിഒയ്ക്കുള്ളിലെ ഭാഷാ തടസ്സങ്ങള്‍ നീക്കാന്‍ ഇന്ത്യയുടെ എഐ അടിസ്ഥാനമാക്കിയുള്ള ഭാഷാ പ്ലാറ്റ്ഫോമായ ഭാഷിണി പങ്കിടാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'എസ്സിഒയ്ക്കുള്ളിലെ ഭാഷാ തടസ്സങ്ങള്‍ നീക്കാന്‍ ഇന്ത്യയുടെ എഐ അടിസ്ഥാനമാക്കിയുള്ള ഭാഷാ പ്ലാറ്റ്ഫോമായ ഭാഷിണി എല്ലാവരുമായും പങ്കിടുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഇത് ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെയും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചയുടെയും ഒരു ഉദാഹരണമായി മാറും.

യുഎന്നിലും മറ്റ് ആഗോള സ്ഥാപനങ്ങളിലും എസ്സിഒയ്ക്ക് ഒരു പ്രധാന ശബ്ദമായി മാറാന്‍ കഴിയും. ഇറാന്‍ എസ്സിഒ കുടുംബത്തില്‍ പുതിയ അംഗമായി ചേരുന്നതില്‍ എനിക്ക് സന്തോഷമുണ്ട്' ഉച്ചകോടിയില്‍ മോദി പറഞ്ഞു. പാകിസ്ഥാനും ചൈനയും ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചുവെന്നത് ഉച്ചകോടിയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്.

Advertisment