ടീസ്റ്റ സെതൽവാദിന്റെ ഇടക്കാല ഇളവ്; സുപ്രീം കോടതി ജൂലൈ 19 വരെ നീട്ടി

New Update

ഡല്‍ഹി:ഗുജറാത്ത് കലാപക്കേസിൽ വ്യാജ തെളിവുകൾ ഉണ്ടാക്കിയതിൽ പങ്കുണ്ടെന്ന് ആരോപിച്ച് ആക്ടിവിസ്റ്റ് ടീസ്റ്റ സെതൽവാദിന് നൽകിയ ഇടക്കാല സംരക്ഷണം സുപ്രീം കോടതി ബുധനാഴ്ച നീട്ടി. കേസിന്റെ അടുത്ത വാദം ജൂലൈ 19ന് നടക്കും. ഉടൻ കീഴടങ്ങണമെന്ന ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ് ജൂലൈ 19 വരെ സുപ്രീം കോടതി സ്റ്റേ ചെയ്തു.

Advertisment

publive-image

ജസ്‌റ്റിസ് ബിആർ ഗവായ്, ജസ്‌റ്റിസ് എ എസ് ബൊപ്പണ്ണ, ദീപാങ്കർ ദത്ത എന്നിവരടങ്ങിയ മൂന്നംഗ സുപ്രീം കോടതി ബെഞ്ച് ഉച്ചയ്ക്ക് 12.30ഓടെയാണ് ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്‌തത്. 2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ഉയർന്ന സർക്കാർ ഉദ്യോഗസ്ഥരെ പ്രതിക്കൂട്ടിലാക്കാൻ വ്യാജരേഖകൾ ചമച്ചുവെന്നാരോപിച്ച് ഗുജറാത്ത് പോലീസ് ടീസ്റ്റ സെതൽവാദിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.

ടീസ്റ്റ സെതൽവാദ്, മുൻ ഉന്നത പോലീസ് ഉദ്യോഗസ്ഥൻ ആർബി ശ്രീകുമാർ എന്നിവരെ വ്യാജ തെളിവുകൾ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. 2002ലെ ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടർന്ന് 2022 സെപ്റ്റംബറിൽ ടീസ്റ്റ ഗുജറാത്തിലെ സബർമതി ജയിലിൽ നിന്ന് പുറത്തിറങ്ങി.

ഗുജറാത്ത് എടിഎസ് ഫയൽ ചെയ്ത എഫ്‌ഐആറിൽ സാക്ഷികളുടെ തെറ്റായ മൊഴികൾ ടീസ്റ്റ സെതൽവാദ് തയ്യാറാക്കിയിട്ടുണ്ടെന്നും കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ രൂപീകരിച്ച നാനാവതി കമ്മീഷനു മുമ്പാകെ ഫയൽ ചെയ്തതായും പറയുന്നു.

Advertisment