ഡല്‍ഹി: ഈ വർഷം അവസാനം നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിക്കാനുള്ള തന്ത്രത്തെക്കുറിച്ചും തയ്യാറെടുപ്പുകളെക്കുറിച്ചും രാജസ്ഥാനിലെ പാർട്ടി നേതാക്കളുമായി മുതിർന്ന കോൺഗ്രസ് നേതാക്കൾ വ്യാഴാഴ്ച ചർച്ച നടത്തി. മുഖ്യമന്ത്രി അശോക് ഗെലോട്ടും മുൻ ഉപമുഖ്യമന്ത്രി സച്ചിൻ പൈലറ്റും തമ്മിലുള്ള തർക്കം പരിഹരിക്കാനുമായിരുന്നു യോഗം.
/sathyam/media/post_attachments/rwoXr3UE5PetALcQ22L8.jpg)
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പാർട്ടി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, എഐസിസി സംസ്ഥാന ചുമതലയുള്ള സുഖ്ജീന്ദർ രൺധാവ, സംസ്ഥാന ഘടകം മേധാവി ഗോവിന്ദ് സിങ് ദോതസ്ര, സച്ചിൻ പൈലറ്റ്, രാജസ്ഥാനിലെ മുതിർന്ന നേതാക്കൾ എന്നിവരാണ് ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിൽ പങ്കെടുത്തത്.
രാവിലെ 11 മണിക്ക് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. ചികത്സയിലിരിക്കുന്ന അശോക് ഗെലോട്ട് യോഗത്തിൽ വെർച്യുൽ ആയി പങ്കെടുത്തതായി വൃത്തങ്ങൾ അറിയിച്ചു. വ്യാഴാഴ്ച വൈകീട്ട് 3.30ന് രാഹുൽ ഗാന്ധി വാർത്താസമ്മേളനം നടത്തും.
മല്ലികാർജുൻ ഖാർഗെ തന്റെ ട്വിറ്ററിൽ മീറ്റിംഗിന്റെ വീഡിയോ പോസ്റ്റ് ചെയ്തു. "എല്ലാ വീടുകളിലും എത്തിച്ചേർന്ന കോൺഗ്രസ് സർക്കാരിന്റെ എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനവും പൊതുജനക്ഷേമവും കാരണം രാജസ്ഥാൻ പുരോഗതിയുടെ പാതയിലാണെന്ന് മല്ലികാർജുൻ ഖാർഗെ തന്റെ ട്വിറ്ററിൽ മീറ്റിംഗിന്റെ വീഡിയോ പോസ്റ്റ് ചെയ്തു. വരുന്ന തെരഞ്ഞെടുപ്പുകളിൽ പാർട്ടി ഒറ്റക്കെട്ടായി ജനങ്ങൾക്കിടയിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
"രാജസ്ഥാനിലെ എല്ലാ വിഭാഗവും - കർഷകർ, തൊഴിലാളികൾ, യുവാക്കൾ, സ്ത്രീകൾ - കോൺഗ്രസ് പാർട്ടിയിൽ വിശ്വാസം പ്രകടിപ്പിക്കുന്നു.-" കോൺഗ്രസ് അധ്യക്ഷൻ കൂട്ടിച്ചേർത്തു.