ആഘാതം താങ്ങാനായില്ല; കുനാ നാഷണല്‍ പാര്‍ക്കില്‍ ചത്ത ചീറ്റയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

New Update

ഡല്‍ഹി: മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ ചത്ത ദക്ഷിണാഫ്രിക്കന്‍ ചീറ്റ തേജസിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവിട്ടു. ചീറ്റ ആന്തരികമായി ദുര്‍ബലാവസ്ഥയിലായിരുന്നെന്നും പെണ്‍ചീറ്റയുമായുളള അക്രമാസക്തമായ പോരാട്ടത്തിന് ശേഷമുളള ആഘാതത്തില്‍ നിന്ന് കരകയറാനായിരുന്നില്ലെന്നുമാണ് റിപ്പോര്‍ട്ട്. പ്രഥമദൃഷ്ട്യാ ഈ ആഘാതമാണ് മരണകാരണം എന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

Advertisment

publive-image

ചീറ്റയ്ക്ക് ശ്വാസകോശത്തിലും വൃക്കയിലും അണുബാധയുണ്ടെന്ന് റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചതായും വനംവകുപ്പ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ചീറ്റയുടെ കഴുത്തില്‍ ചില മുറിവുകളുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് തേജസ് എന്ന ചീറ്റയെ കൊണ്ടുവന്നത്. അഞ്ചര വയസ്സായിരുന്നു. നമീബിയന്‍ ചീറ്റയായ 'ജ്വാല'യില്‍ ജനിച്ച മൂന്ന് കുഞ്ഞുങ്ങളുള്‍പ്പെടെ കുനാ നാഷണല്‍ പാര്‍ക്കില്‍ നാല് മാസത്തിനിടെ ചത്ത ഏഴാമത്തെ ചീറ്റയാണ് തേജസ്.

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തേജസിന്റെ ആന്തരികാവയവങ്ങളുടെ സാമ്പിളുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി ജബല്‍പൂര്‍ ആസ്ഥാനമായുള്ള സ്‌കൂള്‍ ഓഫ് വൈല്‍ഡ് ലൈഫ് ഫോറന്‍സിക് ആന്‍ഡ് ഹെല്‍ത്തിലേക്ക് അയച്ചു.

ചീറ്റയ്ക്ക് 43 കിലോഗ്രാം ഭാരമാണുണ്ടായിരുന്നത്. ഇത് സാധാരണ ആണ്‍ചീറ്റകള്‍ക്ക് ഉണ്ടാകേണ്ടതിനേക്കാള്‍ കുറവാണ്. ചീറ്റയുടെ അന്തരികാവയവങ്ങള്‍ ശരിയായി പ്രവര്‍ത്തിച്ചിരുന്നില്ല.
അത്തരമൊരു സാഹചര്യത്തില്‍ ചീറ്റ വീണ്ടും ആരോഗ്യവാനായി മാറാനുള്ള സാധ്യത വളരെ കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisment