ഡല്‍ഹിയില്‍ വീണ്ടും അക്രമം എന്നത് വ്യാജ സന്ദേശം, വിശ്വസിക്കരുത്: പോലീസ്

New Update

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പലയിടത്തും ഇന്നലെ വീണ്ടും അക്രമം അരങ്ങേറിയതായുള്ള റിപ്പോര്‍ട്ട് തള്ളി പൊലീസ്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വിശ്വസിക്കരുതെന്നു പോലീസ് ട്വിറ്റര്‍ പേജില്‍ കുറിച്ചു. ഇന്നലെ വൈകിട്ടാണ് ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ അക്രമങ്ങള്‍ നടന്നതായുള്ള വാര്‍ത്ത പ്രചരിച്ചത്.

Advertisment

publive-image

'തെക്കുകിഴക്കന്‍ ഡല്‍ഹിയിലും പടിഞ്ഞാറന്‍ ഡല്‍ഹിയിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇതെല്ലാം വ്യാജമാണ്. ഇത്തരം അഭ്യൂഹങ്ങള്‍ ശ്രദ്ധിക്കരുത്. വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവരെ നിരീക്ഷിക്കുകയും കര്‍ശനമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.' - ഡല്‍ഹി പോലീസ് ഔദ്യോഗിക ട്വിറ്ററില്‍ കുറിച്ചു.

വീണ്ടും സംഘര്‍ഷം തുടങ്ങിയെന്ന വാര്‍ത്തയ്ക്കു പിന്നാലെ ഡല്‍ഹി മെട്രോ തിലക് നഗര്‍, നങ്ലോയി, സൂര്‍ജ്മല്‍ സ്റ്റേഡിയം, ബദര്‍പുര്‍, തുഗ്ലകാബാദ്, ഉത്തം നഗര്‍ വെസ്റ്റ്, നവാഡ സ്റ്റേഷനുകളിലേക്കുള്ള പ്രവേശനം വിലക്കിയിരുന്നെങ്കിലും പിന്നീട് പുനഃരാരംഭിച്ചു.

പൗരത്വ നിയമ പ്രശ്‌നവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ഞായറാഴ്ചയാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സംഭവത്തില്‍ ഇതുവരെ 46 പേര്‍ മരിച്ചു. മുന്നൂറിലേറേ പേര്‍ക്കാണ് പരുക്കേറ്റത്.

ഇന്നലെ നാലുപേരുടെ മൃതദേഹം കൂടി കണ്ടെത്തിയതിനു പിന്നാലെയാണ് മരണസംഖ്യ ഉയര്‍ന്നത്. അക്രമസംഭവങ്ങള്‍ക്ക് അയവ് വന്നെങ്കിലും ജനജീവിതം സാധാരണ നിലയില്‍ ആയിട്ടില്ല.

പ്രദേശത്തെ സ്‌കൂളുകള്‍ മാര്‍ച്ച് ഏഴു വരെ അടിച്ചിടാന്‍ തീരുമാനിച്ചിരുന്നു. ബാങ്കുകളും എ.ടി.എമ്മുകളും പ്രവര്‍ത്തിക്കുന്നില്ല. അക്രമസംഭവങ്ങളില്‍ പോലീസ് ഇതുവരെ 254 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 903 പേരേ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

delhi police attack fake news
Read the Next Article

വഹിച്ച സ്ഥാനങ്ങൾ കൊണ്ട് അളക്കാൻ കഴിയാത്ത നിലയിൽ ഉയർന്ന വ്യക്തിത്വങ്ങളുണ്ട്. അവർക്കിടയിലാണ് ജനനേതാവായിരുന്ന ഉമ്മൻചാണ്ടിയുടെ സ്ഥാനം; ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് മന്ത്രിസഭാ യോഗം

New Update
umman chandi

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ മന്ത്രിസഭാ യോഗം അനുശോചിച്ചു. ഉമ്മന്‍ ചാണ്ടി കേരളത്തിന് നല്‍കിയ സംഭാവനകളെ ആദരവോടെ ഈ ഘട്ടത്തില്‍ സ്മരിക്കുക്കുന്നതായി മന്ത്രിസഭ പാസാക്കിയ അനുശോചന പ്രമേയത്തില്‍ പറയുന്നു. 

Advertisment

umman chandi

അനുശോചന പ്രമേയത്തിന്റെ പൂര്‍ണരൂപം:

''മുന്‍ മുഖ്യമന്ത്രിയും നിലവില്‍ പുതുപ്പള്ളി നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എല്‍.എയുമായിരുന്ന ശ്രീ ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ മന്ത്രിസഭ യോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന് പ്രിയപ്പെട്ടവരെയാകെ അനുശോചനം അറിയിക്കുകയും ചെയ്യുന്നു.

ഉമ്മന്‍ ചാണ്ടി കേരളത്തിന് നല്‍കിയ സംഭാവനകളെ ആദരവോടെ ഈ ഘട്ടത്തില്‍ ഈ മന്ത്രിസഭായോഗം സ്മരിക്കുന്നു. വഹിച്ച സ്ഥാനങ്ങള്‍ കൊണ്ട് അളക്കാന്‍ കഴിയാത്ത നിലയില്‍ ഉയര്‍ന്ന വ്യക്തിത്വങ്ങളുണ്ട്. അവര്‍ക്കിടയിലാണ് ജനനേതാവായിരുന്ന ഉമ്മന്‍ചാണ്ടിയുടെ സ്ഥാനം. കെ.എസ്.യുവിലൂടെ കോണ്‍ഗ്രസിലെത്തി ആ പാര്‍ട്ടിയുടെ നേതൃത്വത്തിലും ഗവണ്‍മെന്റിലും പ്രതിപക്ഷത്തും ഒക്കെ പ്രവര്‍ത്തിച്ച ഉമ്മന്‍ചാണ്ടി ജനാധിപത്യ പ്രക്രിയയെ മുമ്പോട്ട് കൊണ്ടുപോകുന്നതില്‍ വലിയ പങ്കുവഹിച്ചു.

ജനക്ഷേമത്തിലും സംസ്ഥാന വികസനത്തിലും ശ്രദ്ധയൂന്നുന്ന ഭരണാധിപന്‍ എന്നനിലക്കും ജനകീയ പ്രശ്‌നങ്ങള്‍ സമര്‍ഥമായി ഉന്നയിക്കുന്ന പ്രതിപക്ഷ നേതൃത്വത്തിലെ പ്രമുഖന്‍ എന്ന നിലക്കുമൊക്കെ ശ്രദ്ധേയനായി. 1970ല്‍ പുതുപ്പള്ളി നിയോജകമണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തിയ ശ്രീ ഉമ്മന്‍ചാണ്ടി പിന്നീടിങ്ങോട്ടെക്കാലവും അതേ മണ്ഡലത്തിന്റെ പ്രതിനിധിയായിരുന്നു.

53 വര്‍ഷങ്ങള്‍ തുടര്‍ച്ചയായി എം.എല്‍.എ ആയിരിക്കുക, അതും ഒരേ മണ്ഡലത്തില്‍ നിന്നുതന്നെ തെരഞ്ഞെടുക്കപ്പെടുക, ഒരിക്കലും തോല്‍വി അറിയാതിരിക്കുക എന്നിവയൊക്കെ ഉമ്മന്‍ചാണ്ടിയുടെ റെക്കോഡാണ്. പന്ത്രണ്ട് തവണയാണ് അദ്ദേഹം തുടര്‍ച്ചയായി വിജയിച്ചത്. ധനം, ആഭ്യന്തരം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ മന്ത്രിയെന്ന നിലയിലും മുഖ്യമന്ത്രി എന്ന നിലയിലും അദ്ദേഹം നല്‍കിയ സംഭാവനകള്‍ അവിസ്മരണീയമാണ്. യു.ഡി.എഫ് കണ്‍വീനര്‍ എന്ന നിലയില്‍ നടത്തിയ രാഷ്ട്രീയപ്രവര്‍ത്തനവും സ്മരണീയമാണ്'.

Advertisment