‘രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും’ ഹനിക്കുന്ന എന്തും സമൂഹമാധ്യമത്തിൽ കുറിക്കുന്നത് വിലക്കുന്ന തരത്തിൽ കോ‍ഡ് ഓഫ് എത്തിക്സ് നിലവിൽ വരും: കോടതിയുടെയോ കേന്ദ്രസർക്കാരിന്റെയോ നിർദേശം ലഭിച്ചാൽ മോശം സന്ദേശം ആരാണ് ആദ്യം പ്രചരിപ്പിച്ചതെന്ന് സമൂഹമാധ്യമങ്ങൾ പുറത്തുവിടണം: സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്ന പരാതികള്‍ വന്നാൽ 24 മണിക്കൂറിനകം അവ നീക്കം ചെയ്യണം: ഓൺലൈൻ മാധ്യമങ്ങൾക്ക് കടിഞ്ഞാണിട്ട് ദി ഇൻഫർമേഷൻ ടെക്നോളജി റൂൾസ്, 2021

New Update

ന്യൂഡൽഹി: കേന്ദ്ര സർക്കാർ ഡിജിറ്റൽ മീഡിയയെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പുതിയ നിയമങ്ങൾ പ്രഖ്യാപിച്ചു. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവരെ ശാക്തീകരിക്കുകയാണ് ഈ നിയമങ്ങൾ കൊണ്ട് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്.

Advertisment

publive-image

പുതിയ വെബ്സൈറ്റുകൾക്കും ഒടിടി പ്ലാറ്റ്ഫോമുകൾക്കും അടിസ്ഥാനപരമായ കോഡ് ഓഫ് എത്തിക്സ് ഏർപ്പെടുത്തുകയും പരാതി പരിഹാര ചട്ടക്കൂട് ഉണ്ടാക്കുകയുമാണ് പുതിയ നിയമങ്ങളുടെ ലക്ഷ്യമെന്ന് കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. സമൂഹമാധ്യമങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മധ്യസ്ഥരെക്കുറിച്ച് ഉടൻ ഉപയോക്താക്കൾക്കു വിവരം നൽകും. ഇവർക്ക് പരാതി പരിഹാര സംവിധാനം ഉണ്ടാകും. 24 മണിക്കൂറിനകം പരാതി റജിസ്റ്റർ ചെയ്ത് 15 ദിവസത്തിനുള്ളിൽ തീർപ്പുണ്ടാക്കണമെന്നും മന്ത്രി പറഞ്ഞു.

ഡിജിറ്റൽ വാർത്താ മാധ്യമങ്ങൾ, സമൂഹമാധ്യമങ്ങൾ, ഒടിടി പ്ലാറ്റ്ഫോമുകൾ എന്നിവ എങ്ങനെയാണ് സർക്കാർ നിയന്ത്രണങ്ങളുടെ ഭാഗമാകുന്നതെന്നു വ്യക്തമാക്കുന്ന നിയമത്തിന്റെ പേര് ദി ഇൻഫർമേഷൻ ടെക്നോളജി (ഗൈഡ്‌ലൈൻസ് ഫോർ ഇന്റർമീഡിയറീസ് ആൻഡ് ഡിജിറ്റൽ മീഡിയ എത്തിക്സ് കോഡ്) റൂൾസ്, 2021 എന്നാണ്.

രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും’ ഹനിക്കുന്ന എന്തും സമൂഹമാധ്യമത്തിൽ കുറിക്കുന്നത് വിലക്കുന്ന തരത്തിൽ കോ‍ഡ് ഓഫ് എത്തിക്സ് നിലവിൽ വരും. ഇതിൽ നിരവധി മന്ത്രാലയങ്ങളുടെ ശക്തമായ പങ്കാളിത്തമുണ്ടാകും.

കോടതിയുടെയോ കേന്ദ്രസർക്കാരിന്റെയോ നിർദേശം ലഭിച്ചാൽ മോശം സന്ദേശം ആരാണ് ആദ്യം പ്രചരിപ്പിച്ചതെന്ന് സമൂഹമാധ്യമങ്ങൾ പുറത്തുവിടണം. ഇതിൽ രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും, പൊതു വ്യവസ്ഥ (പബ്ലിക് ഓർഡർ), വിദേശ രാജ്യങ്ങളുമായുള്ള ബന്ധം, ബലാത്സംഗം, അശ്ലീല ഉള്ളടക്കം തുടങ്ങിയവ ഉൾപ്പെടുന്നു.

ഉപയോക്താവിന്റെ, പ്രത്യേകിച്ച് സ്ത്രീകളുടെ അന്തസ്സിനെ ഹനിക്കുന്ന പരാതികള്‍ ഉയർന്നാൽ (വ്യക്തികളുടെ സ്വകാര്യ ദൃശ്യങ്ങൾ, നഗ്നത, ലൈംഗികത, ആൾമാറാട്ടം), പരാതി ലഭിച്ച് 24 മണിക്കൂറിനകം അവ നീക്കം ചെയ്യണം. സ്ത്രീകളുടെ അന്തസ് ഉയർത്തിപ്പിടിക്കാനായി തയാറാക്കിയ നിയമമാണിത്.

Advertisment