Advertisment

ഡി.എം.കെ മുന്നണിയില്‍ സി.പി.എമ്മിന് ആറു സീറ്റ് നല്‍കാന്‍ ധാരണയായി

New Update

publive-image

Advertisment

ചെന്നൈ: ഡി.എം.കെ മുന്നണിയില്‍ സി.പി.എമ്മിന് ആറു സീറ്റ് നല്‍കാന്‍ ധാരണയായി. തിങ്കളാഴ്ച രാവിലെ ഡി.എം.കെ ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ നടന്ന ചടങ്ങില്‍ ഡി.എം.കെ അധ്യക്ഷന്‍ എം.കെ. സ്റ്റാലിനും സി.പി.എം തമിഴ്നാട് ജനറല്‍ സെക്രട്ടറി കെ. ബാലകൃഷ്ണനും ധാരണപത്രത്തില്‍ ഒപ്പുവെച്ചു.

കുറഞ്ഞ സീറ്റുകള്‍ അനുവദിച്ചതില്‍ അതൃപ്തിയുണ്ടെങ്കിലും ബി.ജെ.പി -അണ്ണാ ഡി.എം.കെ സഖ്യത്തെ പരാജയപ്പെടുത്തുകയും മതേതര മുന്നണി അധികാരത്തില്‍ വരുകയും വേണമെന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിെന്‍റ ഭാഗമായി വിട്ടുവീഴ്ചക്ക് തയാറാവുകയായിരുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണന്‍ അറിയിച്ചു. മതേതര മുന്നണിയിലെ മറ്റു ഘടകകക്ഷികളായ സി.പി.െഎ, എം.ഡി.എം.കെ, വിടുതലൈ ശിറുത്തൈകള്‍ കക്ഷി എന്നിവക്കും ആറു സീറ്റ് വീതമാണ് ലഭിച്ചത്. മുസ്ലിം ലീഗിന് മൂന്നു സീറ്റ് അനുവദിച്ചു.

ഇതിനിടെ, അണ്ണാ ഡി.എം.കെ സഖ്യത്തിലായിരുന്ന തമീമുന്‍ അന്‍സാരി നയിക്കുന്ന മനിതനേയ ജനനായക കക്ഷിയും കരുണാസിെന്‍റ മുകുലത്തോര്‍ പുലിപടൈയും ഇത്തവണ ഡി.എം.കെ മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇൗ രണ്ടു കക്ഷികള്‍ക്കും ഓരോ സീറ്റ് നല്‍കിയേക്കും.

Advertisment