പാലക്കാട് : പ്രമുഖ ദേശീയ മാധ്യമമായ ന്യൂസ് ലോണ്ടറിയ്ക്ക് അനുവദിച്ച അഭിമുഖത്തിനിടെ ക്ഷുഭിതനായി പാതിവഴിയില്‍ വെച്ച് ഇറങ്ങിപ്പോയി പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ഇ ശ്രീധരന്‍. ബീഫ് നിരോധനം, ലൗ ജിഹാദ് നിയമം, കെ സുരേന്ദ്രമനെതിരായ ക്രിമിനല്‍ കേസുകള്‍ മുതലായവ ചൂണ്ടിക്കാട്ടി മാധ്യമപ്രവര്‍ത്തക ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോഴാണ് ഇവയെല്ലാം അനാവശ്യ വിഷയങ്ങളാണെന്ന് സൂചിപ്പിച്ച് ഇ ശ്രീധരന്‍ ഇറങ്ങിപ്പോയത്.
ഇത്തരം അനാവശ്യമായതും നിസാരമായതുമായ വിഷയങ്ങള്‍ ഉന്നയിച്ച് ഒരു വ്യക്തിയേയും പാര്‍ട്ടിയേയും മാത്രം ലക്ഷ്യമാക്കുന്നത് ശരിയല്ലെന്നും മെട്രോമാന്‍ ഇ ശ്രീധരന്‍ പറഞ്ഞു. കേരളത്തിലെ ബീഫ് വിവാദവുമായി ബന്ധപ്പെട്ട മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് ഇതൊരു നിസാര വിഷയമാണെന്നായിരുന്നു ശ്രീധരന്റെ മറുപടി.
എന്തിനാണ് ഇത്തരം അപ്രധാനമായ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്നതെന്ന് ചോദിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തക കേരളത്തിലെ ബിജെപി നേതാക്കള്‍ തന്നെ വിഷയത്തില്‍ സ്വീകരിച്ച നിലപാടുകളിലെ വൈരുധ്യം ചൂണ്ടിക്കാട്ടുകയായിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ അഭിപ്രായം പറയാനോ വിലയിരുത്താനോ താന്‍ ആളല്ലെന്ന് പറഞ്ഞ് ശ്രീധരന്‍ ഒഴിഞ്ഞുമാറി.
അഴിമതിയും അക്രമവും നിറഞ്ഞുനില്‍ക്കുന്ന എല്‍ഡിഎഫ്, യുഡിഎഫ് ഭരണത്തിന് ബദലെന്ന രീതിയില്‍ കേരളത്തില്‍ അവതരിക്കപ്പെട്ട ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്റെ പേരിലുള്ള 250 കേസുകള്‍ ചൂണ്ടിയായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ അടുത്ത ചോദ്യം.
കെ സുരേന്ദ്രനെതിരായ എല്ലാ കേസുകളും മനപൂര്‍വ്വം കെട്ടിച്ചമച്ചതാണെന്നായിരുന്നു ശ്രീധരന്റെ മറുപടി. സ്വര്‍ണ്ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ വന്ന കേസുകളേക്കാള്‍ വലുതാണ് സുരേന്ദ്രനെതിരായ കേസുകള്‍ എന്ന് കരുതുന്നുണ്ടോ എന്ന് ശ്രീധരന്‍ തിരിച്ച് ചോദിച്ചു.
നിര്‍ബന്ധിതമതപരിവര്‍ത്തനത്തിനെതിരായ യുപി മോഡല്‍ നിയമം കേരളത്തില്‍ കൊണ്ടുവന്നില്ലെങ്കില്‍ കേരളം മിനി സിറിയ ആയി മാറുമെന്ന കെ സുരേന്ദ്രന്റെ പ്രസ്താവനെയെക്കുറിച്ചും മാധ്യമപ്രവര്‍ത്തക ചോദിച്ചു. ചോദ്യത്തിന് മറുപടി പറയാനില്ലെന്നും നിങ്ങള്‍ വീണ്ടും ഒരോ കാര്യത്തില്‍ തന്നെ കടിച്ചുതൂങ്ങുകയാണെന്നും പറഞ്ഞുകൊണ്ട് ശ്രീധരന്‍ അഭിമുഖം ബഹിഷ്‌കരിക്കുകയായിരുന്നു.
രാമസിംഹന്‍ (അലി അക്ബര്‍) സംവിധാനം ചെയ്ത ‘പുഴ മുതല്‍ പുഴ വരെ’ അമേരിക്കയിൽ റിലീസിന് ഒരുങ്ങുന്നുവെന്ന വാർത്തകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ നോർത്ത് അമേരിക്കയിലെ റിലീസ് തിയതി പുറത്തുവിട്ടിരിക്കുകയാണ് സംവിധായകൻ. പുഴ കേരളത്തിൽ നിന്നും പതുക്കെ പുറത്തോട്ട് ഒഴുകുകയാണ്. ആ ഒഴുക്കിന്റെ കൂടെ, ആ ഒഴുക്കിനെ സുഗമമാക്കാൻ, എന്റെ എല്ലാ മലയാളി സുഹൃത്തുക്കളും സഹായിക്കണമെന്നും രാമസിംഹൻ ആവശ്യപ്പെട്ടു. മാർച്ച് മുപ്പത്തി ഒന്നിന് പുഴ മുതൽ പുഴ വരെ നോർത്ത് അമേരിക്കയിൽ റിലീസ് ചെയ്യും. റിലീസ് വിവരം പങ്കുവച്ചുകൊണ്ടുള്ള പോസ്റ്ററും […]
ചെറുതോണി: അയൽവാസിയെ വെട്ടി പരിക്കേൽപ്പിച്ചശേഷം ഒളിവിൽപോയ പ്രതി പൊലീസ് പിടിയിൽ. കനകക്കുന്ന് സ്വദേശി തേവർകുന്നേൽ ടിജോ ജോൺ (34)ആണ് അറസ്റ്റിലായത്. മുരിക്കാശേരി പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരി 15-നാണ് കേസിനാസ്പദമായ സംഭവം. അതിർത്തിതർക്കത്തെ തുടർന്ന് അയൽവാസിയെ ഇയാൾ വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിനുശേഷം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി മുൻകൂർ ജാമ്യത്തിനു ശ്രമിച്ചെങ്കിലും ലഭിക്കാതെ വന്നതിനാൽ പൊലീസിൽ കീഴടങ്ങുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
ബെംഗലുരു: മുസ്ലിം വിഭാഗത്തിനുള്ള 4% ന്യൂനപക്ഷ സംവരണം റദ്ദാക്കി കർണാടക സർക്കാർ. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജോലികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉള്ള സംവരണമാണ് റദ്ദാക്കിയത്. സാമ്പത്തിക പിന്നോക്കാവസ്ഥയുള്ള മുസ്ലിങ്ങൾക്ക് മാത്രമേ ഇനി സംവരണം ലഭിക്കൂ. മുസ്ലിം വിഭാഗത്തിന്റെ 4% ശതമാനം സംവരണം 2% വീതം വൊക്കലിംഗ, ലിംഗായത്ത് വിഭാഗങ്ങൾക്ക് വീതിച്ച് നൽകാനും തീരുമാനമായിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്തയാഴ്ച പ്രഖ്യാപിക്കാനിരിക്കേ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കർണാടകത്തിലെത്തും. ബെംഗളുരുവിൽ കെ ആർ പുരം മുതൽ […]
മുട്ടം: മലങ്കര ജലാശയത്തിൽ ശുചിമുറിമാലിന്യം തള്ളിയ സംഭവത്തിൽ ഒരാൾ പിടിയിൽ. ആലപ്പുഴ അഴീക്കൽ സ്വദേശി അഴിക്കൽതറ ശ്രീകാന്ത് (30) ആണ് അറസ്റ്റിലായത്. മുട്ടം പൊലീസാണ് ഇയാളെ പിടികൂടിയത്. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. ശങ്കരപ്പള്ളി പാലത്തിനു സമീപത്തുനിന്നു മലങ്കര ജലാശയത്തിലേക്ക് മാലിന്യം തള്ളിയ കേസിലാണ് അറസ്റ്റ്. കുടയത്തൂരിലെ ഒരു ഹോട്ടലിൽ നിന്നു ശേഖരിച്ച മാലിന്യമാണ് മുട്ടത്ത് എത്തിച്ച് ജലാശയത്തിൽ തള്ളിയത്. മാലിന്യം കൊണ്ടുവന്ന ടാങ്കർ ഉൾപ്പെടെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. പിടിച്ചെടുത്ത ടാങ്കർ കോടതിക്കു […]
കൊച്ചി: ഇലക്ട്രിക് ചാർജിംഗ് സ്റ്റേഷനുമായി ബിപിസിഎൽ. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബിപിസിഎൽ പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് 110 ചാർജിംഗ് സ്റ്റേഷനുകളാണ് തുറക്കുക. കേരളത്തിൽ മൂന്ന് ഇടനാഴികളിലായി 19 ചാർജിംഗ് സ്റ്റേഷനുകളാണ് തുറക്കുക. കർണാടകത്തിൽ 33 ഉം തമിഴ്നാട്ടിൽ 58 ഉം ഇന്ധന സ്റ്റേഷനുകളിലായാണ് ചാർജിംഗ് പോയിന്‍റ്. മൊത്തം അയ്യായിരം കിലോമീറ്ററിന് ഇടയിൽ 110 വൈദ്യുത ചാർജിംഗ് സ്റ്റേഷനുകളാണ് തുടങ്ങുക. എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാണ് കേരളത്തിലെ ഒന്നാമത്തെ വൈദ്യുത ഇടനാഴി. കോഴിക്കോട്-വയനാട്, എറണാകുളം-തൃശ്ശൂർ-പാലക്കാട് എന്നീങ്ങനെയാണ് മറ്റ് രണ്ടെണ്ണം. പ്രധാന […]
ഇടുക്കി: അരിക്കൊമ്പനെ തളയ്ക്കാനായി രണ്ട് കുങ്കിയാനകൾ കൂടി ഇന്ന് ചിന്നക്കനാലിലെത്തും. കോന്നി സുരേന്ദ്രൻ, കുഞ്ചു എന്നീ കുങ്കിയാനകളാണെത്തുന്നത്. അരിക്കൊമ്പനെ പിടികൂടുന്നത് താത്കാലികമായി തടഞ്ഞിരിക്കുകയാണ്. ആനയെ മയക്കുവെടി വെക്കുന്നതൊഴികെയുള്ള നടപടികൾ വനം വകുപ്പ് തുടരും. ഹർജി പരിഗണിക്കുന്ന 29 ആം തിയതിയിലെ തീരുമാനം അനുസരിച്ചായിരിക്കും മയക്കുവെടി വെക്കുന്ന നടപടി ഉണ്ടാകൂ. കോടതി നടപടിയിൽ പ്രതിഷേധിച്ച് അരിക്കൊമ്പന്റെ ആക്രമണം രൂക്ഷമായ ബിഎൽ റാവിൽ രാവിലെ പ്രതിഷേധ പരിപാടികൾ നടക്കും. ഹൈക്കോടതിയിൽ സമർപ്പിക്കാനിയി ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ കാട്ടാനയാക്രമണം ഉണ്ടായ സംഭവങ്ങളുടെ […]
ഡൽഹി: ആയിരക്കണക്കിന് ദൂരദർശിനികളുടെയും ഉപഗ്രഹങ്ങളുടെയും സഹായത്തോടെ ബഹിരാകാശത്തെ അതിമനോഹരമായ ചിത്രങ്ങൾ പകർത്തി ബഹിരാകാശ ഏജൻസിയായ നാസ സ്ഥിരമായി പങ്കുവയ്‌ക്കാറുണ്ട്. ഇപ്പോഴിതാ ഭൂമിയിലെ ‘നൈറ്റ് ലൈറ്റുകൾ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രമാണ് നാസ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ഭൂമിയുടെ ഇരുണ്ട വശത്തെ ഇതിൽ കാണാം. രാത്രി സമയത്തെ ഭൂമിയുടെ ഈ ചിത്രം ഗ്രഹത്തിലുടനീളമുള്ള മനുഷ്യവാസത്തിന്റെ പാറ്റേണുകളുടെ വ്യക്തമായ കാഴ്ച നൽകുന്നതാണെന്ന് നാസ വ്യക്തമാക്കി. മനുഷ്യർ എങ്ങനെയാണ് ഗ്രഹത്തെ രൂപപ്പെടുത്തുന്നതെന്നും ഇരുട്ടിൽ പ്രകാശത്തെ കൊണ്ടുവരുന്നതെന്നും വ്യക്തമാക്കുന്ന മനോഹര ചിത്രമാണിത്.
തിരുവനന്തപുരം: അഴിമതിക്കേസിലെ പ്രതികളെ രക്ഷിക്കാൻ അര ലക്ഷം കൈക്കൂലി വാങ്ങിയ വിജിലൻസ് ഡിവൈ.എസ്.പിയെ പൂട്ടാൻ ഉറച്ച് വിജിലൻസ്. 25000 രൂപ കൈക്കൂലി വാങ്ങിയ കേസിൽ ഉദ്യോഗസ്ഥരെ രക്ഷിക്കാൻ അര ലക്ഷം കൈക്കൂലി വാങ്ങിയ കേസിൽ പ്രതിയായ വിജിലൻസ് സ്പെഷ്യൽ സെൽ ഡിവൈ.എസ്.പി വേലായുധൻ നായർ എഴുതിത്തള്ളിയ കേസ് പുനരന്വേഷിക്കും. ഇക്കാര്യം വിജിലൻസ് ഡിവൈ.എസ്.പി കോടതിയെ അറിയിക്കാൻ തീരുമാനമായി. തിരുവല്ല മുനിസിപ്പൽ സെക്രട്ടറി നാരായണന്റെ അനധികൃത സ്വത്ത് കേസ് വേലായുധൻ നായർ ഒതുക്കിതീർത്തെന്നാണ് വിജിലൻസ് കണ്ടെത്തിയത്. ഡിവൈ.എസ്.പി ശ്യാംകുമാറിനാണ് […]
നോമ്പുതുറകള്‍ക്കായി പ്രത്യേകം തയ്യാറാക്കുന്ന എത്രയോ വിഭവങ്ങള്‍ നാം കേട്ടിട്ടുണ്ട്… റംസാന്‍ ആകുമ്പോള്‍ പലര്‍ക്കും ഓര്‍മ്മയില്‍ വരുന്ന ഒരു രുചിയെ പറ്റിയാണ് ഇപ്പോള്‍ പറയുന്നത്. പലരും കേട്ടുകാണും, ഒരു തവണ കഴിച്ചവര്‍ പിന്നീടൊരിക്കലും മറന്നുപോകാന്‍ സാധ്യതയില്ലാത്ത ഈ വിഭവത്തെ പറ്റി. അറേബ്യയില്‍ നിന്ന് മുഗള്‍ കാലഘട്ടത്തില്‍ കപ്പലേറി ഹൈദരാബാദില്‍ വന്നിറങ്ങിയ ‘ഹലീം’. ഇറച്ചിയും, ധാന്യങ്ങളും, നെയ്യുമാണ് ഇതിലെ മുഖ്യചേരുവകള്‍. ഇന്ത്യയിലത്തിയപ്പോള്‍ സ്വാഭാവികമായും ഹലീമിന്റെ രൂപത്തില്‍ ചില മാറ്റങ്ങളൊക്കെ വന്നു. നമ്മള്‍ നമ്മുടെ തനത് മസാലകളും മറ്റ് സ്‌പൈസുകളുമെല്ലാം ഇതിലേക്ക് […]