കൊച്ചി: കത്തോലിക്കാ സഭയിലെ ഒരു സന്യാസ സമൂഹത്തിന്റെ സാമ്പത്തിക ഇടപാടുകളില്‍ സംശയത്തോടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും എന്‍ഐഎയും.
നേരത്തെ ഈ സന്യാസ സമൂഹം നടത്തുന്ന സ്ഥാപനങ്ങളിലും ഓഫീസുകളിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ( ഇഡി) പരിശോധന നടത്തിയിരുന്നു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും നടത്തുന്ന സന്യാസ സമൂഹമാണിത്.
കേരളത്തിലും പുറത്തും വിദേശ രാജ്യങ്ങളിലും ഈ സന്യാസ സമൂഹത്തിന്റെ പ്രവര്‍ത്തനം ശക്തമാണ്. ഇവരുടെ സ്ഥാപനങ്ങള്‍ പലതും മികവിന്റെ കേന്ദ്രങ്ങളാണെന്നു പൊതു സമൂഹം തന്നെ വിലയിരുത്തിരുന്നു. ഇതിന്റെയൊക്കെ മറവിലാണ് ഇവര്‍ കേരളത്തിലെ പല സ്ഥലങ്ങളിലും ഭൂമി വാങ്ങിച്ചു കൂട്ടിയിട്ടുള്ളതെന്നാണ് പരാതി.
സന്യാസ സമൂഹത്തിന് ചില മതതീവ്രവാദ സ്വഭാവമുള്ള സംഘടനകളുമായായിട്ട് ബന്ധമുണ്ടെന്നും ഇവരുടെ പണമാണ് സഭ ഉപയോഗിക്കുന്നതെന്നും പരാതി ഉയര്‍ന്നിരുന്നു. സഭ നടത്തുന്ന കൊച്ചിയിലെ രണ്ടു സ്ഥാപനങ്ങളില്‍ ഒരു പ്രത്യേക മത വിഭാഗത്തിലെ കുട്ടികളാണ് എഴുപതു ശതമാനത്തിലേറെയും. ഇവരില്‍ നിന്നും തലവരിയടക്കം വലിയ തുക സഭ കൈപ്പറ്റിയിട്ടുണ്ട്.
ഈ തുകയുപയോഗിച്ചാണ് സഭ സമ്പത്തേറെയും സമ്പാദിക്കുന്നതെന്നാണ് വിമര്‍ശനം. കൊച്ചിയില്‍ കുറച്ചു നാള്‍ മുമ്പ് തുടങ്ങിയ ആതുരാലയത്തിന്റെ ഭൂമിയിടപാടിലും ചില ബിനാമി കച്ചവടം നടന്നുവെന്നാണ് സൂചന. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇഡി സന്യാസസഭയുടെ ഓഫീസിലടക്കം പരിശോധന നടത്തിയത്.
ചില സുപ്രധാനമായ ഭൂമി ഇടപാടിന്റെ രേഖകളും ഇഡിക്ക് ലഭിച്ചിരുന്നു. എന്നാല്‍ ഇതിനു പിന്നാലെയുണ്ടായ ചില ഇടപെടലുകളെ തുടര്‍ന്ന് തുടരന്വേഷണം കാര്യമായി നടന്നില്ല.
എന്നാല്‍ ഇപ്പോള്‍ ഇതു സംബന്ധിച്ച് എന്‍ഐഎ ചില പ്രാഥമിക അന്വേഷണം നടത്തിയെന്നാണ് സൂചന. നേരത്തെ സന്യാസ സമൂഹത്തിന്റെ പ്രൊവിന്‍ഷ്യാള്‍ സുപ്പീരിയറായിരുന്ന വ്യക്തി ഇപ്പോള്‍ കത്തോലിക്കാ സഭയുടെ താക്കോല്‍ പദവികളിലുണ്ട്.
സഭയുടെ ഇത്തരം രീതികളില്‍ ചില വൈദീകര്‍ കടുത്ത എതിര്‍പ്പിലാണ്. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഈ വൈദീകര്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നാണ് സൂചന.
കത്തോലിക്കാ സഭയെ പ്രതിസന്ധിയിലാക്കുന്ന ചില വിവാദങ്ങളും ഈ സന്യാസസഭയുടെ ഇടപാടുകളും തമ്മില്‍ ബന്ധമുണ്ടെന്നാണ് സൂചന. ഇതിന്റെ വിശദാംശങ്ങളും വരും ദിവസങ്ങളില്‍ പുറത്തു വരും.
ഭൂവനേശ്വര്‍: ഒഡിഷയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പേര്‍ക്ക് പരിക്കേറ്റു. ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്നു കോറോമാണ്ടല്‍ എക്‌സ്പ്രസും ചരക്ക് ട്രെയിനുമാണ് കൂട്ടിയിടിച്ചത്. ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് അപകടമെന്നാണ് പ്രാഥമിക വിവരം. കൂട്ടിയിടിയില്‍ കോറോമാണ്ടല്‍ എക്‌സ്പ്രസിന്റെ നിരവധി ബോഗികള്‍ പാളം തെറ്റി.
എറണാകുളം : വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർദ്ധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സമരത്തിലേയ്‌ക്ക്. ജൂൺ 5 മുതൽ സെക്രട്ടറിയേറ്റിനു മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തും. സർവീസ് നിർത്തിവെച്ചുള്ള സമരത്തിലേക്ക് കടക്കേണ്ടതില്ലെന്നാണ് തീരുമാനം. വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർദ്ധിപ്പിക്കുക, ദൂരപരിധി നോക്കാതെ സ്വകാര്യ ബസുകളുടെ പെർമിറ്റ് പുതുക്കി നൽകുക, സ്വകാര്യ ബസ് വ്യവസായത്തെക്കുറിച്ച് പഠിക്കാൻ കമ്മീഷനെ നിയോഗിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ സമരത്തിനൊരുങ്ങുന്നത്. ജൂൺ […]
കൊച്ചി: ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമായ ഫ്ളിപ്കാര്‍ട്ട് ബിഗ് എന്‍ഡ് ഓഫ് സീസണ്‍ സെയില്‍ ആരംഭിച്ചു. ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്കായി ഫാഷന്‍, ബ്യൂട്ടി, ലൈഫ് സ്‌റ്റൈല്‍ വിഭാഗങ്ങളില്‍ വൈവിധ്യമാര്‍ന്ന കളക്ഷനുകളുമായി 200,000 വില്‍പനക്കാരെയും 10,000-ലധികം ബ്രാന്‍ഡുകളുടേയും ഉല്‍പ്പന്നങ്ങള്‍ ലഭിക്കും. ഇമേജ് സെര്‍ച്ച്, വീഡിയോ കാറ്റലോഗ്, വെര്‍ച്വല്‍ ട്രൈ-ഓണ്‍, വീഡിയോ കൊമേഴ്‌സ്, ടോപ്പ് ഫില്‍ട്ടറുകള്‍ എന്നിവയിലൂടെ വ്യത്യസ്തമായ ഷോപ്പിംഗ് അനുഭവം ലഭിക്കും. ലക്ഷക്കണക്കിന് വില്‍പ്പനക്കാരെയും ബ്രാന്‍ഡുകളെയും ഉപഭോക്താക്കളെയും ഒരിക്കല്‍ക്കൂടി ഒരുമിച്ച് കൊണ്ടുവരുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ഫ്ളിപ്കാര്‍ട്ട് ഫാഷന്‍ സീനിയര്‍ ഡയറക്ടര്‍ അഭിഷേക് മാലൂ […]
ഭുവനേശ്വർ∙ ഒഡീഷയിൽ പാസഞ്ചർ ട്രെയിൻ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് അപകടം. ചെന്നൈ–കൊൽക്കത്ത കോറമണ്ഡൽ എക്സ്പ്രസ് ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആറു പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. അൻപതിലധികം പേർക്ക് പരുക്കുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പൊലീസും റെയിൽവേ ഉദ്യോഗസ്ഥരും നാട്ടുകാരുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ബാലസോർ ജില്ലയിലെ ബഹനാഗ റെയിൽവേ സ്റ്റേഷനിൽ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് വിവരം. പരുക്കേറ്റവരെ ബലാസോർ ജില്ലാ ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പാളം തെറ്റിയ ട്രെയിനിന്റെ നാലു ബോഗികൾ മറിഞ്ഞു. കൂടുതൽ രക്ഷാപ്രവർത്തകരെ അപകട […]
സിഎംപി നേതാവ് സിപി ജോണ്‍ യുഡിഎഫ് സെക്രട്ടറി പദത്തിലേയ്ക്ക്. രാഷ്ട്രീയം നന്നായി അറിയുന്ന സിപി ജോണ്‍ മുന്നണി നേതൃത്വത്തിലേയ്ക്കു വരുന്നത് ഐക്യ മുന്നണി രാഷ്ട്രീയത്തിന് ഏറെ ഗുണം ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. കേരള രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുന്ന രണ്ടു മുന്നണികളാണ് ഐക്യ ജനാധിപത്യ മുന്നണി എന്ന യുഡിഎഫും ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന എല്‍ഡിഎഫും. രണ്ടും ഉയരമുള്ള രണ്ടു കൊടുമുടികളായി നില്‍ക്കുമ്പോള്‍ അല്പം ഇടം കണ്ടെത്താന്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി ശ്രമം തുടങ്ങിയിട്ടു കാലം കുറെയായെങ്കിലും ഇനിയും […]
നോണ്‍ വെജിറ്റേറിയൻ ഭക്ഷണം കഴിക്കുന്നവര്‍ക്കെല്ലാം ഏറെ ഇഷ്ടപ്പെട്ട വിഭവമാണ് ചിക്കൻ. പതിവായി തന്നെ ചിക്കൻ കഴിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ നിലവില്‍ ഈ ചിക്കൻ പ്രേമം അത്ര ഗുണകരമല്ലെന്നാണ് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നത്. എന്തെന്നാല്‍ ചിക്കൻ കഴിക്കുമ്പോള്‍ ഇന്ന് ലോകത്ത് തന്നെ അസുഖങ്ങളുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ പത്താമതായി നില്‍ക്കുന്ന ‘ആന്‍റി മൈക്രോബിയല്‍ റെസിസ്റ്റൻസ്’ (എഎംആര്‍) എന്ന രോഗാവസ്ഥയിലേക്ക് എത്തിക്കാമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. എഎംആര്‍ എന്നാല്‍ നമ്മുടെ ശരീരത്തില്‍ മരുന്നുകളുടെ ‘എഫക്ട്’ കുറയുന്ന, അഥവാ മരുന്നുകള്‍ ഏല്‍ക്കുകയോ […]
പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം ഏറുന്ന ഈ കാലഘട്ടത്തിൽ വീണ്ടുമൊരു പരിസ്ഥിതിദിനം കൂടി എത്തുകയാണ്. ജൂൺ 5 ലോക പരിസ്ഥിതിദിനത്തിൽ നാം ചെയ്യുന്ന പരിസ്ഥിതി സംരക്ഷണ പ്രവർത്തികൾ നല്ലൊരു നാളേക്കുള്ള കരുതലാണ്. മനുഷ്യനും പ്രകൃതിയിലെ എല്ലാ ജീവജാലങ്ങൾക്കും സുഗമമായി നിലനിൽക്കുന്നതിന് ഈ പ്രകൃതിയെ സംരക്ഷിച്ചേ മതിയാവു. ഐക്യരാഷ്ട്ര സഭ 1974 മുതൽ പ്രകൃതിക്കായി മാറ്റിവെച്ച ദിനമാണ് ജൂൺ അഞ്ച്. പരിസ്ഥിതി സംരക്ഷണത്തിനായി കർമപരിപാടികൾ ആസൂത്രണം ചെയ്യുന്നതിനായാണ് ഈ ദിനം. ഈ പരിസ്ഥിതി ദിനത്തിൽ നമുക്കും ചെയ്യാൻ ഏറെ കാര്യങ്ങളുണ്ട്. […]
നാല് കോടി പിഴയ്ക്കെതിരായ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹർജി തള്ളി അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍. ഓൾ ഇന്ത്യ ഫുട്‍ബോൾ ഫെഡറേഷൻ പിഴയിട്ടത് ഐഎസ്എൽ പ്ലേ ഓഫിൽ വാക്ക് ഔട്ട് നടത്തിയതിന്. 10 മത്സരങ്ങളിലെ വിലക്കിനെതിരായ കോച്ച് ഇവാൻ വുകോമനോവിച്ചിന്റെ ഹർജിയും തള്ളി. 4 കോടി രൂപയുടെ പിഴ കുറയ്ക്കണമെന്ന ബ്ലാസ്റ്റേഴ്‌സിന്‍റെ ആവശ്യം അംഗീകരിക്കാനാവില്ലെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്‍റെ അപ്പീൽ കമ്മിറ്റി വ്യക്തമാക്കി. മത്സരത്തിനിടെ താരങ്ങളെ തിരിച്ചുവിളിച്ച ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമനോവിച്ചിന്‍റെ 10 മത്സരങ്ങളിലെ വിലക്കും 5 ലക്ഷം […]
പ്യോങ്‌യാങ്: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന് ഉറക്കമില്ലെന്ന് റിപ്പോർട്ട്. ഉറക്കം നഷ്ടപ്പെടുന്ന ഇൻസോംനിയ എന്ന അസുഖമായിരിക്കാം കിമ്മിനെ ബാധിച്ചതെന്നും അദ്ദേഹം മദ്യപാനത്തിനും പുകവലിക്കും അടിമയാണെന്നും ദക്ഷിണ കൊറിയൻ ചാരസംഘമായ ‘നാഷനൽ ഇന്റലിജൻസ് സർവിസി’നെ(എൻ.ഐ.എസ്) ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ ‘ബ്ലൂംബെർഗ്’ റിപ്പോർട്ട് ചെയ്തു. അസുഖത്തിന് വിദേശത്തുനിന്നടക്കം വിദഗ്ധമായ ചികിത്സ തേടുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. വിദേശത്തുനിന്ന് സോൽപിഡം അടക്കമുള്ള മരുന്നുകൾ എത്തിക്കുന്നുണ്ട്. എൻ.ഐ.എസിനു ലഭിച്ച വിവരങ്ങൾ ദക്ഷിണ കൊറിയൻ പാർലമെന്റ് അംഗവും പാർലമെന്റ് ഇന്റലിജൻസ് കമ്മിറ്റി സെക്രട്ടറിയുമായ […]