തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നത് കേരള രാഷ്ട്രീയത്തിന്റെ പതിവു മുഖഛായതന്നെ. ഇടതുപക്ഷം തെല്ലു മുമ്പില്‍. തൊട്ടു താഴെ യു.ഡി.എഫ്. തീരെ താഴത്തെ തട്ടില്‍ ഒരേയൊരു സീറ്റുമായി ബി.ജെ.പി.
ഐക്യമുന്നണി രാഷ്ട്രീയം വര്‍ഷങ്ങളിലൂടെ ചുവടുറപ്പിച്ച കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ഐക്യ ജനാധിപത്യ മുന്നണിയും തന്നെ മുന്നില്‍. ഏറെക്കുറെ തുല്യ ശക്തികളായി. 10 ജില്ലകളിലായി 32 തദ്ദേശ സ്ഥാപനങ്ങളിലേക്കു നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി 16 സീറ്റില്‍ ജയിച്ചു. ഐക്യ ജനാധിപത്യ മുന്നണിക്കു കിട്ടിയത് 11 സീറ്റും.
കോണ്‍ഗ്രസ് ജയിച്ചിരുന്ന രണ്ടു സീറ്റുകള്‍ സി.പി.എം പിടിച്ചെടുത്തപ്പോള്‍ സി.പി.എമ്മിന്റെ രണ്ടു സീറ്റുകള്‍ മുസ്ലിം ലീഗ് പിടിച്ചെടുത്തു. ഒന്ന് ബി.ജെ.പിയും. തിരുവനന്തപുരം ജില്ലയിലെ വിതുര, കോട്ടയം ജില്ലയിലെ കാണക്കാരി എന്നീ സീറ്റുകളാണ് കോണ്‍ഗ്രസിന്റെ കൈയില്‍ നിന്ന് സി.പി.എം പിടിച്ചെടുത്തത്. തിരുവനന്തപുരം, കൊച്ചി എന്നീ കോര്‍പ്പറേഷനുകളില്‍ ഓരോ സീറ്റിലേയ്ക്കായിരുന്നു ഉപതെരഞ്ഞെടുപ്പ്. രണ്ടും സി.പി.എം നിലനിര്‍ത്തി.
സംസ്ഥാനത്താകെ പത്തു ജില്ലകളിലെ 32 സീറ്റുകളിലേയ്ക്കു മാത്രമാണ് ഉപതെരഞ്ഞെടുപ്പു നടന്നതെങ്കിലും സംസ്ഥാന രാഷ്ട്രീയം എവിടേയ്ക്ക് എന്നതിലേക്കു വ്യക്തമായ സൂചന തരുന്നുണ്ട് ഇത്. കേരള രാഷ്ട്രീയത്തിലെ ചേരി തിരിവ് വലിയ ഏറ്റക്കുറച്ചിലൊന്നുമില്ലാതെ അവിടെത്തന്നെ നില്ക്കുന്നുവെന്നു തന്നെയാണ് ഇതു വ്യക്തമാക്കുന്നത്.
ഒരു വശത്ത് ഇടതു പക്ഷ മുന്നണിയും മറുവശത്ത് ഐക്യജനാധിപത്യ മുന്നണിയുമെന്ന കേരള രാഷ്ട്രീയ ചിത്രത്തിന് ഒരു വ്യത്യാസവുമില്ലെന്നര്ത്ഥം. പരസ്പരം നോക്കിനില്ക്കുന്ന രണ്ടു കൊടുമുടികളെന്ന കണക്കെ ഉയര്‍ന്നു നില്ക്കുന്ന രണ്ടു മുന്നണികള്‍ കേരള രാഷ്ട്രീയത്തിന്റെ ഒരു വലിയ പ്രത്യേകത തന്നെ. ഏറ്റവും പ്രായം ചെന്ന ജനാധിപത്യ രാജ്യമായ അമേരിക്കയെപ്പോലെ, ജനാധിപത്യത്തിന്റെ ഇരിപ്പിടമായ വിവിധ യൂറോപ്യന്‍ രാജ്യങ്ങളെപ്പോലെ, എല്ലാ തെരഞ്ഞെടുപ്പിലും പരസ്പരം മാറ്റുരയ്ക്കുന്ന രണ്ടു മുന്നണികള്‍. ഐക്യമുന്നണി രാഷ്ട്രീയത്തിന്റെകൂടി പരീക്ഷണശാലയാണു കേരളമെന്നോര്ക്കുക.
ഈ രണ്ടു വലിയ കൊടുമുടികള്ക്കിടയിലൂടെ ഒരു ഇടമുണ്ടാക്കി വളരാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന ബി.ജെ.പി ഇനിയും എങ്ങുമെത്തിയിട്ടില്ലെന്ന സൂചനതന്നെ ഈ ഉപതെരഞ്ഞെടുപ്പും എടുത്തു കാട്ടുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൈയിലുണ്ടായിരുന്ന ഒരേയൊരു സീറ്റും കളഞ്ഞുകുളിച്ച ബി.ജെ.പിക്ക് ഉപതെരഞ്ഞെടുപ്പില്‍ കിട്ടിയ ഒരു സീറ്റ് ഒട്ടും ആശാവഹമല്ല തന്നെ.
എന്തിനും ഏതിലും രാഷ്ട്രീയം കാണുന്ന കേരളത്തില്‍ ചെറുതെങ്കിലും ഈ ഉപതെരഞ്ഞെടുപ്പും നല്കുന്ന രാഷ്ട്രീയ സൂചനകള്‍ വിലപ്പെട്ടതു തന്നെ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഒരു ഭരണത്തുടര്‍ച്ചയ്ക്കു വഴി തുറക്കുന്നതാണു കേരളം കണ്ടത്. കോണ്‍ഗ്രസിനെയും ഐക്യജനാധിപത്യ മുന്നണിയെയും അമ്പേ ഞെട്ടിച്ച തെരഞ്ഞെടുപ്പു ഫലം.
മുഖ്യമന്ത്രി പിണറായി വിജയന് രണ്ടാം പിണറായി സര്‍ക്കാരിന്റെ നേതൃത്വത്തിലേക്കു നടന്നു കയറുന്നത് കണ്ടുനില്‍ക്കേണ്ടി വന്ന പ്രതിപക്ഷം.
പ്രതിപക്ഷമാവട്ടെ, ആകെ ആടിയുലയുന്ന കാഴ്ച. മുഖ്യമന്ത്രിയാകാന്‍ കൊതിച്ചിരുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു പ്രതിപക്ഷ നേതാവുപോലുമാകാന് കഴിയാതിരുന്ന സാഹചര്യം. ആ സ്ഥാനത്തേയ്ക്കു തെരഞ്ഞെടുക്കപ്പെട്ട വി.ഡി സതീശനും താഴെ രമേശ് ഇന്നു ഒരു സാദാ മെമ്പര്‍ മാത്രം.
പിന്നെ ഹൈക്കമാന്റിന്റെ കനിവില്‍ കെ. സുധാകരന് കെ.പി.സി.സി അധ്യക്ഷപദത്തിലേയ്ക്ക്. പാര്‍ട്ടിയുടെ എല്ലാ തട്ടിലും അഴിച്ചുപണി, ജംബോ കമ്മിറ്റികളെ ഒഴിവാക്കല്‍, സെമി കേഡര്‍ പാര്‍ട്ടി ഉണ്ടാക്കുക ലക്ഷ്യം – പുതിയ കോണ്‍ഗ്രസ് നേതൃത്വം ഉഷാറോടെ മുന്നോട്ട്.
എതിര് ശബ്ദം ആരുയര്‍ത്തിയാലും നാവരിയുമെന്നു ഭീഷണി. പുതിയ നേതൃത്വത്തെ എതിര്‍ത്ത് ഉമ്മന്‍ ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും ഐക്യവും മുന്നേറ്റവും. സുധാകരന് നേതാവായതില്പ്പിന്നെ പാര്ട്ടിയിലെങ്ങും ഉണര്‍വെന്ന് ഒരു വിഭാഗം പ്രവര്‍ത്തകരുടെ സംസാരം.
കോണ്‍ഗ്രസില്‍ പുതിയ നേതൃത്വം വന്നിട്ടും ഒന്നു ഈ ഫലത്തില്‍ കാണാനില്ലല്ലോ എന്നു പറയാറായിട്ടില്ല. സംഘടനാ തെരഞ്ഞെടുപ്പുകൂടി പൂര്‍ത്തിയാക്കിയാലേ പുതിയ നേതൃത്വത്തിന് പാര്‍ട്ടിയെ ബലപ്പെടുത്താനുള്ള വഴികളിലേയ്ക്കു തിരിയാനാകൂ.
ഇതിനിടയ്ക്കു സഹകരണ മേഖലയില്‍ നടന്ന രണ്ടു പ്രധാന തെരഞ്ഞെടുപ്പുകളെക്കുറിച്ചു ദിവസങ്ങള്‍ക്കു മുമ്പു പരാമര്‍ശിച്ചിരുന്നു. തിരുവല്ലാ ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിലേയ്ക്കും തലശേരി ഇന്ദിരാഗാന്ധി സ്മാരക സഹകരണ ആശുപത്രിയിലേയ്ക്കുമായിരുന്നു തെരഞ്ഞെടുപ്പ്. തിരുവല്ലാ ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ ദശകങ്ങളായി ഭരണം കുത്തകയാക്കിയിരുന്ന കോണ്‍ഗ്രസില്‍ നിന്ന് സി.പി.എം ഭരണം പിടിച്ചെടുത്തു.
തലശേരിയില്‍ കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് മമ്പറം ദിവാകരന് ഓഹരിപിരിച്ചു പടുത്തുയര്‍ത്തിയ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണം കഴിഞ്ഞ ദിവസം ഡി.സി.സി പിടിച്ചെടുത്തു. ഓഹരിയുടമകളില്‍ ബഹുഭൂരിപക്ഷം പേരും കോണ്‍ഗ്രസുകാര്‍ തന്നെ. തെരഞ്ഞെടുപ്പിനു മുമ്പ് മമ്പറം ദിവാകരനെ കെ.പി.സി.സി നേതൃത്വം കോണ്‍ഗ്രസില്‍ നിന്നുതന്നെ പുറത്താക്കിയിരുന്നു.
തിരുവല്ലാ ഈസ്റ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഭരണം സി.പി.എം കോണ്‍ഗ്രസില്‍ നിന്നും പിടിച്ചെടുത്തപ്പോള്‍ തലശേരിയില്‍ കോണ്‍ഗ്രസ് ഇന്ദിരാ ഗാന്ധി ആശുപത്രി ഭരണം പിടിച്ചെടുത്തു. കോണ്‍ഗ്രസുകാരില്‍ നിന്ന്. പിണറായി വിജയന് തുടര്‍ഭരണം നേടിയതിനു ശേഷം നടന്ന തെരഞ്ഞെടുപ്പുകളുടെ നേര്‍ചിത്രമാണ് ഇത്.
തൃശൂര്‍: ബോബി ചെമ്മണ്ണൂര്‍ വേഷം മാറിയ തൃശൂര്‍ പൂരത്തിന് പോയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ തന്റെ മേക്കോവര്‍ വീഡിയോ ബോബി ചെമ്മണ്ണൂര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. ഒപ്പം, താന്‍ വേഷം മാറിയതിന്റെ ലക്ഷ്യവും അദ്ദേഹം പങ്കുവച്ചു. താന്‍ സ്കൂളിലും കോളേജിലുമൊക്കെ പഠിക്കുന്ന സമയത്ത് തൃശൂര്‍ പൂരത്തിന് രാവിലെ ആറു മണിക്ക് വീട്ടില്‍ നിന്നിറങ്ങുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പഴയതുപോലെ പുറത്തിറങ്ങുമ്പോള്‍ സ്വാതന്ത്ര്യത്തോടെ പലതും ചെയ്യാന്‍ പറ്റുന്നില്ല. ആരും ശ്രദ്ധിക്കാതെ പഴയതുപോലെ പൂരം ആസ്വദിക്കുന്നതിനാണ് […]
കൊച്ചി: നവി ടെക്നോളജീസ് ലിമിറ്റഡിന്റെ ഉപകമ്പനിയായ നവി ഫിന്‍സെര്‍വ് ലിമിറ്റഡിന്റെ ഓഹരിയാക്കി മാറ്റാന്‍ സാധിക്കാത്ത കടപ്പത്രം (എന്‍സിഡി) വഴി 600 കോടി രൂപ സ്വരൂപിക്കും. മുന്നൂറു കോടി രൂപയുടെ അധിക സബ്സിക്രിപ്ഷന് ഉള്‍പ്പെടെയാണിത്. ഇഷ്യു മേയ് 23-ന് ആരംഭിച്ച് ജൂണ്‍ പത്തിന് അവസാനിക്കും. ഇന്ത്യ റേറ്റിംഗ്സ് ആന്‍ഡ് റിസര്‍ച്ച് പ്രൈവറ്റ് ലിമിറ്റഡിന്റെ എ സ്റ്റേബിള്‍ റേറ്റിംഗ് ഉള്ള കടപ്പത്രത്തിന് 9.80 ശതമാനം വരെ വരുമാനം ലഭിക്കും. 18 മാസം, 27 മാസം കാലാവധിയില്‍ നിക്ഷേപം നടത്തുവാന്‍ അവസരമുണ്ട്. […]
കൊച്ചി: പൊതുമേഖലാ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യയുടെ ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്തു. ഓഹരിയുടെ ഇഷ്യു നിരക്കായ 949 രൂപയില്‍ 8.11 ശതമാനം ഡിസ്കൗണ്ടോടെ 872 രൂപ നിരക്കിലാണ് എന്‍എസ്ഇയില്‍ എല്‍ഐസി ഓഹരി ലിസ്റ്റ് ചെയ്തത്. 8.62 ശതമാനം ഡിസ്കൗണ്ടോടെ 867.20 രൂപ നിരക്കില്‍ ബിഎസ്ഇയിലും ലിസ്റ്റ് ചെയ്തു. ആദ്യ ദിവസം ബിഎസ്ഇയില്‍ ഓഹരി വില 875.45 രൂപയിലാണ് ക്ലോസ് ചെയ്തത്. എന്‍എസ്ഇയില്‍ 875.25 രൂപ നിരക്കിലും ക്ലോസ് ചെയ്തു. […]
ജിദ്ദ: വിശുദ്ധ ഖുർആനെഴുത്ത് കലയിൽ രാജ്യാന്തര മത്സരം വരുന്നു. അറബിക് കാലിഗ്രഫിക് രീതിയിലെ നൂതന എഴുത്ത് കലയിലൂടെ വിശുദ്ധ ഗ്രന്ഥം (മുസ്ഹഫ്) അവതരിപ്പിക്കാൻ ഈ രംഗത്ത് ചാതുര്യമുള്ളവർക്ക് അവസരം നൽകുകയാണ് സൗദി അറേബ്യ ഈ മത്സരത്തിലൂടെയെന്ന് ഇക്കാര്യം വെളിപ്പെടുത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടി. വിശുദ്ധ ഗ്രന്ഥം അവതരിച്ച നാട്ടിൽ അതിനെ അടിസ്ഥാനമാക്കിയുള്ള മറ്റൊരു ലോകോത്തര സംഭവം കൂടിയാകും സൗദി അറേബ്യ സംഘടിപ്പിക്കുന്ന ഖുർആനെഴുത്ത് മത്സരം. അടുത്ത വർഷം ഫെബ്രുവരി (ശഅബാൻ) യിലായിരിക്കും മത്സരം. സൗദി രാഷ്ട്ര സ്ഥാപകൻ “കിംഗ് […]
കുവൈറ്റ്സിറ്റി : ഫുട്ബോൾ ലോകകപ്പിന് സ്വാഗതമേകി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് അബുഹലിഫ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ടൗട്ട് മേളയിൽ മംഗഫ് ഡി യൂണിറ്റ് ജേതാക്കളായി. വാശിയേറിയ ഫൈനൽ മൽസരത്തിൽ മംഗഫ് യൂണിറ്റ് ടീമിനെ പരാജയപെടുത്തിയാണ് മംഗഫ് ഡി യൂണിറ്റ് ജേതാക്കളായത്. അബുഹലിഫ അറബിക് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ച മേളയിൽ വിവിധ മേഖലയിലെ യൂണിറ്റുകളെ പ്രതിനിധീകരിച്ചു കൊണ്ട് 32 ടീമുകൾ മാറ്റുരച്ചു. മംഗഫ് ടീമിലെ നഫീൽ മികച്ച ഗോൾ കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു. […]
മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ രണ്ട് റണ്‍സിന് തോല്പിച്ചു. ഇതോടെ ലഖ്നൗ പ്ലേ ഓഫില്‍ പ്രവേശിച്ചു. കൊല്‍ക്കത്ത പുറത്തായി. ആദ്യം ബാറ്റു ചെയ്ത ലഖ്നൗ 20 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 210 റണ്‍സെടുത്തു. ക്വിന്റോണ്‍ ഡി കോക്ക് (70 പന്തില്‍ 140), കെ.എല്‍. രാഹുല്‍ (51 പന്തില്‍ 68) എന്നിവരുടെ പ്രകടനമാണ് ലഖ്നൗവിനെ മികച്ച സ്കോറിലെത്തിച്ചത്. 29 പന്തില്‍ 50 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് കൊല്‍ക്കത്തയുടെ ടോപ് […]
കൊന്നത്തടി∙ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സ നടത്താന്‍ പണമില്ലാതെ സുമനസുകളുടെ സഹായം തേടുകയാണ് കൊന്നത്തടി മുള്ളേരിക്കുടി ധന്യാഭവനില്‍ തങ്കമ്മ എന്ന വീട്ടമ്മ. കൂലിപണിക്കു പോയി കുടുംബം പുലര്‍ത്തിയിരുന്ന തങ്കമ്മ 2016 മുതല്‍ കടുത്ത നടുവേദനയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. ഒരു വര്‍ഷം കഴിഞ്ഞാണ് തങ്കമ്മക്ക് നട്ടെല്ലില്‍ ക്യാന്‍സര്‍ ആണെന്ന് തിരിച്ചറിയുന്നത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തുടങ്ങി. നട്ടെല്ല് പൊടിഞ്ഞു പോകുന്ന രോഗാവസ്ഥയാണ് തങ്കമ്മയ്ക്കെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മകന്റെ പേരിലുള്ള വീടും സ്ഥലവും […]
കണ്ണൂരിൽ നടന്ന അഞ്ചാമത് അന്തർ സർവകലാശാല വടംവലി ചാമ്പ്യൻഷിപ്പിൽ എം .ജെ .യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് മെഡൽ കരസ്ഥമാക്കിയവർക്കും പരിശീലകർക്കും ഇടുക്കി ജില്ലാ വടംവലി അസോസിയേഷൻ സ്വീകരണം നൽകി. ആറ് വിഭാഗങ്ങളിലായി അറുപതോളം മത്സരാർത്ഥികൾ പങ്കെടുത്തു. ബോയ്സ് ,ഗേൾസ്,മിക്സഡ് വിഭാഗങ്ങളിലായി രണ്ടു ടീമുകൾക്ക് വെള്ളി മെഡലും രണ്ടു ടീമുകൾക്ക് വെങ്കലവും ലഭിച്ചു. തൊടുപുഴ സിസിലിയ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ .എസ്.ഫ്രാൻസീസ് ,പ്രസിഡന്റ് മാത്തുക്കുട്ടി ജോസഫ് ,ട്രെഷറർ ലിറ്റോ .പി .ജോൺ ,ഹെജി .പി […]
ഡെറാഢൂണ്‍: അജയ് കോഠിയാല്‍ ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. വിരമിച്ച സൈനികര്‍, വിരമിച്ച പാര്‍ലമെന്റംഗങ്ങള്‍, മുതിര്‍ന്ന പൗരര്‍ തുടങ്ങിയവരുടെ വികാരം കണക്കിലെടുത്ത് തന്റെ രാജിയെന്ന് അജയ് കോഠിയാല്‍ വ്യക്തമാക്കി. ഫെബ്രുവരിയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായിരുന്നു ഇദ്ദേഹം. ബി.ജെ.പിയുടെ സുരേഷ് ചൗഹാനോട് കോഠിയാല്‍ പരാജയപ്പെട്ടു. . സൈന്യത്തില്‍ കേണല്‍ പദവിയിലിരിക്കെ വിരമിച്ച കോഠിയാലിന് വിശിഷ്ടസേവനത്തിന് കീര്‍ത്തി ചക്ര, ശൗര്യ ചക്ര, വിശിഷ്ഠ് സേവാ മെഡല്‍ എന്നിവ ലഭിച്ചിട്ടുണ്ട്. രണ്ട് തവണ […]