ഓരോ വര്‍ഷവും കടന്നു വരുന്നത് പുതിയ പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും പൂക്കൂടകളുമായാണ്. അതുകൊണ്ടുതന്നെയാണ് ലോകമെങ്ങും ജനങ്ങള്‍ ആഹ്ളാദ തിമിര്‍പ്പോടെ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്.
ഓരോ വര്‍ഷവും കടന്നു പോകുന്നത് നഷ്ടങ്ങളും മുറിവുകളും വേദനകളും ഏല്പ്പിച്ചുകൊണ്ടാവും. ഒരു രാജ്യത്തിനായാലും സംസ്ഥാനത്തിനായാലും ചെറുതോ വലുതോ ആയ ഒരു പ്രദേശത്തിനായാലും, ഒരു കുടുംബത്തിനും വ്യക്തിക്കുമൊക്കെയും സ്ഥിതി ഇതു തന്നെ.
ലോകത്തിന്റെ മൊത്തം കാര്യമെടുത്താലും സ്ഥിതി വ്യത്യസ്തമല്ലെന്നു കാണാം. കോവിഡ് എന്ന മഹാമാരി ലോക ലോകജനതയ്ക്കേല്പ്പിച്ച ആഘാതം ചില്ലറയല്ല. അങ്ങേയറ്റം വികസിച്ച അമേരിക്കയ്ക്കും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കൊക്കെയും വലിയ കഷ്ട നഷ്ടങ്ങള്‍ നേരിട്ടു. ലക്ഷക്കണക്കിനാളുകള്‍ മരണമടഞ്ഞു. ബിസിനസുകള്‍ തകര്‍ന്നു. വിമാനങ്ങള്‍ പറക്കാതായി. ജനജീവിതം സ്തംഭിക്കുക തന്നെ ചെയ്തു. അനേകര്‍ക്കു ജോലി നഷ്ടപ്പെട്ടു.
കേരളത്തിന്റെ കാര്യം തന്നെ നോക്കാം. കേരള സമൂഹത്തിന്റെ പൊതു ശത്രുവായി കോവിഡ് ഇപ്പോഴും തുറിച്ചു നോക്കി നില്‍ക്കുകയാണ്. ഒപ്പം അതിന്റെ പുതിയ വകഭേദം ഒമിക്രോണുമുണ്ട്.
പൊതുവെ നോക്കിയാല്‍ ജനജീവിതം പൂര്വസ്ഥിതിയിലായിട്ടുണ്ടെന്നു തോന്നുമെങ്കിലും സമൂഹത്തിനുള്ളില്‍ കാര്യങ്ങള്‍ അത്ര പന്തിയല്ല. തകര്‍ന്ന ബിസിനസുകള്‍ ഏറെ. അതുവഴി ജോലി നഷ്ടപ്പെട്ടവരും കടക്കെണിയിലായവരും ധാരാളം. ബാങ്ക് ജപ്തി പേടിച്ച് ആത്മഹത്യയില്‍ രക്ഷ നേടുന്നവരുമുണ്ട്.
കേരളം കഴിഞ്ഞ വര്‍ഷം കണ്ട ഒരു സവിശേഷത ഗുണ്ടകളുടെ വിളയാട്ടമാണ്. ഏതു സമൂഹത്തിലും സമാധാനം നഷ്ടപ്പെടുന്നത് ഒരു ന്യൂനപക്ഷം നിയമം കൈയിലെടുക്കുന്നതു മൂലമാണ്.
അതിനു കാരണം പോലീസിന്റെ ശുഷ്കാന്തിക്കുറവും. പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിക്കുക മാത്രമല്ല ചെയ്യേണ്ടത്, രാപകല്‍ വ്യത്യാസമില്ലാതെ എപ്പോഴും പൂര്‍ണ ജാഗ്രത പുലര്‍ത്തുകയും വേണം.
ഗുണ്ടകളും ഗുണ്ടാ പ്രവര്‍ത്തനവും വര്‍ഗീയതയുമായി കൈകോര്‍ക്കുന്നതും കഴിഞ്ഞ വര്‍ഷം കേരളം കണ്ടു. കേരള സംസ്കാരത്തിന് ഒട്ടും യോജിക്കാത്തതാണു രണ്ടും. വര്‍ഗീയതയും രാഷ്ട്രീയവും തമ്മില്‍ വലിയ അകലമില്ലെന്ന കാര്യം കേരളീയര്‍ക്കു നന്നായറിയാം. അതുകൊണ്ടുതന്നെയാണു വര്‍ഗീയത പറഞ്ഞു വോട്ടു വാങ്ങുന്ന കക്ഷികളെ കേരള ജനത പോഷിപ്പിക്കാത്തത്. പക്ഷെ വര്‍ഗീയതയും മത-സമുദായ വികാരങ്ങളും ഒരു ചെറിയ വിഭാഗത്തെയാണെങ്കില്പ്പോലും ഇപ്പോഴും സ്വാധീനിച്ചുകൊണ്ടിരിക്കുന്നു.
ഇതിനൊക്കെ പ്രതിവിധി വിദ്യാഭ്യാസരംഗത്തു വളര്‍ച്ച ഉറപ്പു വരുത്തുക തന്നെയാണ്. ഒപ്പം പൊതുവായ വളര്‍ച്ചയും ഉണ്ടാവണം. കേരളത്തില്‍ മാറി മാറി വന്ന സര്‍ക്കാരുകള്‍ എപ്പോഴും വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ചയ്ക്കു വേണ്ടി പരിശ്രമിച്ചിരുന്നു. അതുകൊണ്ടു തന്നെ പൊതു വിദ്യാഭ്യാസ രംഗത്തും ഉന്നത വിദ്യാഭ്യാസ രംഗത്തും കേരളം വലിയ നേട്ടം തുടര്‍ന്നുകൊണ്ടിരിക്കുന്നു.
ഒരു നാട്ടില്‍ വികസനമുണ്ടാവണമെങ്കില്‍ രാഷ്ട്രീയ സ്ഥിരത ഉണ്ടാവണം. ജനാധിപത്യ വ്യവസ്ഥിതിയില്‍ രാഷ്ട്രീയ നേതാക്കളാണ് ജനങ്ങളുടെ ക്ഷേമം ഉറപ്പാക്കാന്‍ കടപ്പെട്ടവര്‍. തെരഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രീയക്കാര്‍ക്കു തന്നെയാണ് ഭരണം കൈയാളാന്‍ അവസരം ലഭിക്കുന്നത്. അതുകൊണ്ടുതന്നെ നാടിന്റെ ഭാവിയും പുരോഗതിയും സുരക്ഷിതത്വവുമെല്ലാം രാഷ്ട്രീയക്കാരുടെ പ്രവര്‍ത്തനത്തെ ആശ്രയിച്ചിരിക്കുന്നു.
ഐക്യമുന്നണി രീതി പരീക്ഷിച്ചു വിജയിച്ച നാടാണു കേരളം. രണ്ടു പ്രധാന മുന്നണികള്‍ നേര്‍ക്കു നേര് നോക്കി നില്ക്കുന്ന നാട്. ഒരുവശത്ത് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യു.ഡി.എഫ്. മറുവശത്ത് സി.പി.എം നേതൃത്വത്തില്‍ ഇടതു ജനാധിപത്യ മുന്നണി. ഈ രണ്ടു മുന്നണികളും രണ്ടു കൊടുമുടികളായി നിലയുറപ്പിച്ചു നില്ക്കുമ്പോള് ഒരിടം കണ്ടെത്താന്‍ പെടാപ്പാടു പെടുന്ന ബി.ജെ.പി.
രാഷ്ട്രീയം വളരെയധികം ഇഷ്ടപ്പെടുന്ന കേരള ജനത വലിയ രാഷ്ട്രീയ പ്രതീക്ഷയോടു കൂടിത്തന്നെയാണ് പുതുവര്‍ഷത്തെ കാണുന്നത്. സില്‍വര്‍ ലൈന്‍ പദ്ധതി മുതല്‍ ദേശീയ പാതകളുടെ വികസനം, പൊതു വിദ്യാഭ്യാസ രംഗത്തും ഉന്നത വിദ്യാഭ്യാസ രംഗത്തുമുള്ള വളര്‍ച്ച, കേരളത്തെ നിക്ഷേപസൗഹൃദ സംസ്ഥാനമാക്കാനുള്ള കഠിനാധ്വാനം എന്നിങ്ങനെ പല മേഖലകളില്‍ വളര്ച്ചകണ്ടെത്താന് രണ്ടാം പിണറായി സര്‍ക്കാര്‍ വലിയ ശ്രമത്തിലാണ്.
ഒന്നിടവിട്ടുള്ള ഇടവേളകളില്‍ ഭരണത്തിലെത്തിക്കൊണ്ടിരുന്ന യു.ഡി.എഫ് ആവട്ടെ, ഇത്തവണ ഭരണം കിട്ടാത്ത നഷ്ടബോധത്തിലാണ്. സില്‍വര്‍ ലൈന്‍ പദ്ധതി നാടിനാപത്താണെന്ന വാദവുമായി സമരത്തിനൊരുങ്ങുകയാണ് യു.ഡി.എഫ്. ഈ വര്‍ഷം കേരളം കാണാന്‍ പോകുന്ന പ്രധാന രാഷ്ട്രീയ വിഷയവും സില്‍വര്‍ ലൈന്‍ സംബന്ധിച്ച ഏറ്റുമുട്ടലുകളാകും.
കേരളത്തിന്റെ ഏറ്റവും വലിയ പ്രശ്നം യാത്രാ പ്രശനം തന്നെയാണ്. വിദ്യാഭ്യാസ രംഗത്തു വളര്‍ന്നു കഴിഞ്ഞ കേരളത്തില്‍ ഒരു മധ്യവര്‍ഗ സമൂഹം ശരിക്കും രൂപംകൊണ്ടിരിക്കുന്നു. ഈ പുതിയ തലമുറയ്ക്കു വേണ്ടി സര്‍ക്കാര്‍ അടിയന്തിരമായ നടപടികള്‍ സ്വീകരിച്ചേ മതിയാകൂ.
എല്ലാ വായനക്കാര്‍ക്കും ആഹ്ളാദകരമായ പുതുവര്‍ഷം ആശംസിക്കുന്നു.
കോഴിക്കോട്: കൂളിമാട് പാലത്തിന്റെ കോണ്‍ക്രീറ്റ് ബീമുകള്‍ തകര്‍ന്നുവീണ സംഭവത്തില്‍ വിശദീകരണവുമായി കിഫ്ബി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് വിശദീകരണം. ഗര്‍ഡറുകള്‍ തകര്‍ന്നുവീഴാന്‍ കാരണം ഹൈഡ്രോളിക് ജാക്കികളുടെ യന്ത്രത്തകരാറാണെന്നും ഗര്‍ഡറുകള്‍ ഉറപ്പുള്ളതാണെന്നും കിഫ്ബി പറയുന്നു. ഫേസ്ബുക്ക് പോസ്റ്റ്: കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം അസംബ്ലി നിയോജകമണ്ഡലത്തിൽ ചാലിയാർ പുഴയ്ക്ക് കുറുകെയുള്ള കൂളിമാട് പാലത്തിന്റെ നിർമാണവേളയിൽ ഗർഡറുകൾ വീണുണ്ടായ അപകടത്തിന്റെ കാരണങ്ങൾ വിശദമാക്കാനാണ് ഈ കുറിപ്പ്. നിർമാണത്തിൽ ഉപയോഗിച്ച ഏതെങ്കിലും വസ്തുക്കളുടെ ഗുണനിലവാരത്തിലോ നടപടിക്രമങ്ങളിൽ ഉണ്ടായ വീഴ്ചകളുടെയോ ഫലമല്ല അപകടം എന്നാണ് പ്രാഥമികകാന്വേഷണത്തിൽ മനസിലായിട്ടുള്ളത്. […]
തൃശൂര്‍: ബോബി ചെമ്മണ്ണൂര്‍ വേഷം മാറിയ തൃശൂര്‍ പൂരത്തിന് പോയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ തന്റെ മേക്കോവര്‍ വീഡിയോ ബോബി ചെമ്മണ്ണൂര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടു. ഒപ്പം, താന്‍ വേഷം മാറിയതിന്റെ ലക്ഷ്യവും അദ്ദേഹം പങ്കുവച്ചു. താന്‍ സ്കൂളിലും കോളേജിലുമൊക്കെ പഠിക്കുന്ന സമയത്ത് തൃശൂര്‍ പൂരത്തിന് രാവിലെ ആറു മണിക്ക് വീട്ടില്‍ നിന്നിറങ്ങുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പഴയതുപോലെ പുറത്തിറങ്ങുമ്പോള്‍ സ്വാതന്ത്ര്യത്തോടെ പലതും ചെയ്യാന്‍ പറ്റുന്നില്ല. ആരും ശ്രദ്ധിക്കാതെ പഴയതുപോലെ പൂരം ആസ്വദിക്കുന്നതിനാണ് […]
കൊച്ചി: നവി ടെക്നോളജീസ് ലിമിറ്റഡിന്റെ ഉപകമ്പനിയായ നവി ഫിന്‍സെര്‍വ് ലിമിറ്റഡിന്റെ ഓഹരിയാക്കി മാറ്റാന്‍ സാധിക്കാത്ത കടപ്പത്രം (എന്‍സിഡി) വഴി 600 കോടി രൂപ സ്വരൂപിക്കും. മുന്നൂറു കോടി രൂപയുടെ അധിക സബ്സിക്രിപ്ഷന് ഉള്‍പ്പെടെയാണിത്. ഇഷ്യു മേയ് 23-ന് ആരംഭിച്ച് ജൂണ്‍ പത്തിന് അവസാനിക്കും. ഇന്ത്യ റേറ്റിംഗ്സ് ആന്‍ഡ് റിസര്‍ച്ച് പ്രൈവറ്റ് ലിമിറ്റഡിന്റെ എ സ്റ്റേബിള്‍ റേറ്റിംഗ് ഉള്ള കടപ്പത്രത്തിന് 9.80 ശതമാനം വരെ വരുമാനം ലഭിക്കും. 18 മാസം, 27 മാസം കാലാവധിയില്‍ നിക്ഷേപം നടത്തുവാന്‍ അവസരമുണ്ട്. […]
കൊച്ചി: പൊതുമേഖലാ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യയുടെ ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്തു. ഓഹരിയുടെ ഇഷ്യു നിരക്കായ 949 രൂപയില്‍ 8.11 ശതമാനം ഡിസ്കൗണ്ടോടെ 872 രൂപ നിരക്കിലാണ് എന്‍എസ്ഇയില്‍ എല്‍ഐസി ഓഹരി ലിസ്റ്റ് ചെയ്തത്. 8.62 ശതമാനം ഡിസ്കൗണ്ടോടെ 867.20 രൂപ നിരക്കില്‍ ബിഎസ്ഇയിലും ലിസ്റ്റ് ചെയ്തു. ആദ്യ ദിവസം ബിഎസ്ഇയില്‍ ഓഹരി വില 875.45 രൂപയിലാണ് ക്ലോസ് ചെയ്തത്. എന്‍എസ്ഇയില്‍ 875.25 രൂപ നിരക്കിലും ക്ലോസ് ചെയ്തു. […]
ജിദ്ദ: വിശുദ്ധ ഖുർആനെഴുത്ത് കലയിൽ രാജ്യാന്തര മത്സരം വരുന്നു. അറബിക് കാലിഗ്രഫിക് രീതിയിലെ നൂതന എഴുത്ത് കലയിലൂടെ വിശുദ്ധ ഗ്രന്ഥം (മുസ്ഹഫ്) അവതരിപ്പിക്കാൻ ഈ രംഗത്ത് ചാതുര്യമുള്ളവർക്ക് അവസരം നൽകുകയാണ് സൗദി അറേബ്യ ഈ മത്സരത്തിലൂടെയെന്ന് ഇക്കാര്യം വെളിപ്പെടുത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടി. വിശുദ്ധ ഗ്രന്ഥം അവതരിച്ച നാട്ടിൽ അതിനെ അടിസ്ഥാനമാക്കിയുള്ള മറ്റൊരു ലോകോത്തര സംഭവം കൂടിയാകും സൗദി അറേബ്യ സംഘടിപ്പിക്കുന്ന ഖുർആനെഴുത്ത് മത്സരം. അടുത്ത വർഷം ഫെബ്രുവരി (ശഅബാൻ) യിലായിരിക്കും മത്സരം. സൗദി രാഷ്ട്ര സ്ഥാപകൻ “കിംഗ് […]
കുവൈറ്റ്സിറ്റി : ഫുട്ബോൾ ലോകകപ്പിന് സ്വാഗതമേകി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റ് അബുഹലിഫ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പെനാൽറ്റി ഷൂട്ടൗട്ട് മേളയിൽ മംഗഫ് ഡി യൂണിറ്റ് ജേതാക്കളായി. വാശിയേറിയ ഫൈനൽ മൽസരത്തിൽ മംഗഫ് യൂണിറ്റ് ടീമിനെ പരാജയപെടുത്തിയാണ് മംഗഫ് ഡി യൂണിറ്റ് ജേതാക്കളായത്. അബുഹലിഫ അറബിക് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ച മേളയിൽ വിവിധ മേഖലയിലെ യൂണിറ്റുകളെ പ്രതിനിധീകരിച്ചു കൊണ്ട് 32 ടീമുകൾ മാറ്റുരച്ചു. മംഗഫ് ടീമിലെ നഫീൽ മികച്ച ഗോൾ കീപ്പറായി തെരഞ്ഞെടുക്കപ്പെട്ടു. […]
മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ രണ്ട് റണ്‍സിന് തോല്പിച്ചു. ഇതോടെ ലഖ്നൗ പ്ലേ ഓഫില്‍ പ്രവേശിച്ചു. കൊല്‍ക്കത്ത പുറത്തായി. ആദ്യം ബാറ്റു ചെയ്ത ലഖ്നൗ 20 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 210 റണ്‍സെടുത്തു. ക്വിന്റോണ്‍ ഡി കോക്ക് (70 പന്തില്‍ 140), കെ.എല്‍. രാഹുല്‍ (51 പന്തില്‍ 68) എന്നിവരുടെ പ്രകടനമാണ് ലഖ്നൗവിനെ മികച്ച സ്കോറിലെത്തിച്ചത്. 29 പന്തില്‍ 50 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് കൊല്‍ക്കത്തയുടെ ടോപ് […]
കൊന്നത്തടി∙ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സ നടത്താന്‍ പണമില്ലാതെ സുമനസുകളുടെ സഹായം തേടുകയാണ് കൊന്നത്തടി മുള്ളേരിക്കുടി ധന്യാഭവനില്‍ തങ്കമ്മ എന്ന വീട്ടമ്മ. കൂലിപണിക്കു പോയി കുടുംബം പുലര്‍ത്തിയിരുന്ന തങ്കമ്മ 2016 മുതല്‍ കടുത്ത നടുവേദനയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. ഒരു വര്‍ഷം കഴിഞ്ഞാണ് തങ്കമ്മക്ക് നട്ടെല്ലില്‍ ക്യാന്‍സര്‍ ആണെന്ന് തിരിച്ചറിയുന്നത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തുടങ്ങി. നട്ടെല്ല് പൊടിഞ്ഞു പോകുന്ന രോഗാവസ്ഥയാണ് തങ്കമ്മയ്ക്കെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മകന്റെ പേരിലുള്ള വീടും സ്ഥലവും […]
കണ്ണൂരിൽ നടന്ന അഞ്ചാമത് അന്തർ സർവകലാശാല വടംവലി ചാമ്പ്യൻഷിപ്പിൽ എം .ജെ .യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ച് മെഡൽ കരസ്ഥമാക്കിയവർക്കും പരിശീലകർക്കും ഇടുക്കി ജില്ലാ വടംവലി അസോസിയേഷൻ സ്വീകരണം നൽകി. ആറ് വിഭാഗങ്ങളിലായി അറുപതോളം മത്സരാർത്ഥികൾ പങ്കെടുത്തു. ബോയ്സ് ,ഗേൾസ്,മിക്സഡ് വിഭാഗങ്ങളിലായി രണ്ടു ടീമുകൾക്ക് വെള്ളി മെഡലും രണ്ടു ടീമുകൾക്ക് വെങ്കലവും ലഭിച്ചു. തൊടുപുഴ സിസിലിയ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ .എസ്.ഫ്രാൻസീസ് ,പ്രസിഡന്റ് മാത്തുക്കുട്ടി ജോസഫ് ,ട്രെഷറർ ലിറ്റോ .പി .ജോൺ ,ഹെജി .പി […]