നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇ.ഡി കോണ്‍ഗ്രസിനു മേല്‍ പിടിമുറുക്കുകയാണ്. സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ദിവസങ്ങളോളം ചോദ്യം ചെയ്ത ഇ.ഡി ഉദ്യോഗസ്ഥര്‍ പാര്‍ട്ടി രാജ്യസഭാ കക്ഷി നേതാവ് മല്ലികാര്‍ജുന്‍ കാര്‍ഗെയെയും ചോദ്യം ചെയ്തിരിക്കുന്നു. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം നടക്കുന്ന സമയമായിട്ടും ഇ.ഡി അയവൊന്നും കാട്ടിയില്ല.
കോണ്‍ഗ്രസിനു മേല്‍ ഇ.ഡി പിടി മുറുക്കുമ്പോള്‍ കോണ്‍ഗ്രസിന് എന്തു ചെയ്യാനാവും ? ദേശീയ തലത്തില്‍ തീരെ ദുര്‍ബലമാണു കോണ്‍ഗ്രസ്. പാര്‍ട്ടി നേതൃത്വം സോണിയാ ഗാന്ധിയുടെയും മക്കളായ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും കൈകള്ക്കുള്ളില്ത്തന്നെ. ഹെറാള്‍ഡ് കേസില്‍ പെടുത്തി സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും വരിഞ്ഞു മുറുക്കുകതന്നെയാണ് ഇ.ഡിയുടെ ലക്ഷ്യം. അതില്‍ അവര്‍ വിജയിക്കുകയും ചെയ്തിരിക്കുന്നു.
കോണ്‍ഗ്രസില്ലാത്ത ഭാരതം എന്ന പ്രഖ്യാപിത ലക്ഷ്യവുമായി മുന്നോട്ടു നീങ്ങുന്ന ബി.ജെ.പിക്ക് കൈയില്‍ കിട്ടിയ വലിയൊരു ആയുധം തന്നെയാണ് നാഷണല്‍ ഹെറാള്‍ഡ് കേസ്.
വെള്ളിയാഴ്ച കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിലക്കയറ്റത്തിനെതിരെ ഡല്‍ഹിയില്‍ വലിയ പ്രകടനമാണു നടന്നത്. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രധാന മന്ത്രിയുടെ വസതിക്കു മുന്നിലേയ്ക്കായിരുന്നു പ്രകടനം. വലിയ ജന മുന്നേറ്റത്തെ തടയാന്‍ വന്‍ പോലീസ് സന്നാഹം ഏറെ പണിപ്പെട്ടു. ബി.ജെ.പിക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ച് കോണ്‍ഗ്രസ് നടുറോഡിലേയ്ക്കിറങ്ങിയിരിക്കുന്നുവെന്നര്ത്ഥം.
പക്ഷേ ഇതുപോലെയുള്ള പ്രക്ഷോഭങ്ങള്‍ കൊണ്ട് ബി.ജെ.പിയെ ഫലപ്രദമായി നേരിടാന്‍ കോണ്‍ഗ്രസിന് എത്രകണ്ടു കഴിയും ? ഗുലാം നബി ആസാദ്, ശശി തരൂര്‍ എന്നിങ്ങനെ കോണ്‍ഗ്രസിന്റെ തലപ്പത്തുള്ള ഈ മുതിര്‍ന്ന നേതാക്കള്‍ ഇപ്പോഴും പാര്‍ട്ടി ദേശീയ നേതൃത്വത്തിനോടു മുഖം തിരിച്ചു നില്‍ക്കുകയാണെന്ന കാര്യം ഓര്‍ക്കണം.
ദേശീയ തലത്തില്‍ ഒരു പ്രതിപക്ഷ നേതൃനിരയ്ക്കു നേതൃത്വം കൊടുക്കാന്‍ ഇപ്പോഴും ശേഷിയുള്ള പാര്‍ട്ടി കോണ്‍ഗ്രസ് തന്നെയാണ്. രാജസ്ഥാന്, കര്‍ണാടക, ഗോവ, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ് എന്നിങ്ങനെ പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് വളരെ സജീവം തന്നെ. പഞ്ചാബില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പു വരെ സ്വസ്ഥമായി ഭരണം നടത്തിയിരുന്ന കോണ്‍ഗ്രസിനെ ആം ആദ്മി പാര്‍ട്ടിയാണു തോല്‍പ്പിച്ച് ഭരണം പിടിച്ചെടുത്തത്. അതാവട്ടെ, ദേശീയ നേതൃത്വത്തിന്റെ പിടിപ്പുകേടു കൊണ്ടു മാത്രവും.
പക്ഷേ വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഘടകങ്ങളെ ഏകോപിപ്പിച്ചു നിര്‍ത്താനുള്ള ശേഷി അതതു സംസ്ഥാനങ്ങളില്‍ ഇല്ല എന്നതാണു ദേശീയ നേതൃത്വത്തെ അലട്ടുന്ന ഏറ്റവും വലിയ പ്രശ്നം. കേരളത്തില്‍ പോലും പാര്‍ട്ടി വളരെ ദുര്‍ബലമായിത്തന്നെ തുടരുന്നു. രണ്ടാമതും ഭരണം നേടിയ മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതു മുന്നണിയെയും നേരിടാന്‍ വിവിധ സമര മുഖങ്ങള്‍ തുറക്കാന്‍ കോണ്‍ഗ്രസിനു കഴിയുന്നുണ്ടെങ്കിലും സംഘടനാപരമായി ശക്തിയും ഓജസും നേടാന്‍ ഇനിയും പാര്‍ട്ടിക്കായിട്ടില്ല. ഒരു മുന്നണിയെന്ന നിലയ്ക്ക് ഐക്യജനാധിപത്യ മുന്നണിക്കും വേണ്ടത്ര കെട്ടുറപ്പോ കരുത്തോ കൈവന്നിട്ടുമില്ല.
ദേശീയ തലത്തില്‍ പ്രതിപക്ഷ കക്ഷികളുടെ ഒരു ഐക്യനിര കെട്ടിപ്പടുത്താല് മാത്രമേ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ ഫലപ്രദമായൊരു മുന്നേറ്റം നടത്താനാവൂ. പക്ഷേ കോണ്‍ഗ്രസിനെ ഒരു നേതൃപാര്‍ട്ടിയായി അംഗീകരിക്കാന്‍ മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്, അരവിന്ദ് കെജ്രിവാളിന്റെ ആംആദ്മി പാര്‍ട്ടി എന്നിങ്ങനെ ചില കക്ഷികള്‍ക്ക് ഒരു താല്പര്യവുമില്ല. ഇക്കഴിഞ്ഞ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ നല്ല പ്രകടനം കാഴ്ചവെച്ച സമാജ് വാദി പാര്‍ട്ടിയുമായി പോലും ഒരു കൂട്ടുകെട്ടുണ്ടാക്കാന്‍ കോണ്‍ഗ്രസിനും കഴിഞ്ഞില്ല.
കോണ്‍ഗ്രസിന് വിവിധ സംസ്ഥാനങ്ങളില്‍ അവശേഷിക്കുന്ന സ്വാധീനം കൂടി കൊഴിച്ചുകളയുക എന്നതു തന്നെയാണ് ഇ.ഡിയുടെ നാഷണല്‍ ഹെറാള്‍ഡ് കേസിലൂടെ ബി.ജെ.പി സര്‍ക്കാര്‍ ലക്ഷ്യം വെയ്ക്കുന്നത്.
മുന്‍ ബി.ജെ.പി നേതാവും അഭിഭാഷകനും സാമ്പത്തിക വിദഗ്ദ്ധനുമായ ഡോ. സുബ്രഹ്മണ്യന് സ്വാമി 2012 -ല്‍ ഡല്‍ഹി മെട്രോപ്പോലിത്തന്‍ മജിസ്ട്രേറ്റ് മുമ്പാകെ സമര്‍പ്പിച്ച ഹര്‍ജിയാണ് ഇപ്പോള്‍ കോണ്‍ഗ്രസിനു പ്രതിസന്ധിയായിരിക്കുന്നത്. നഷ്ടത്തിലായ നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തെ രക്ഷിക്കാന്‍ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ് (എ.ജെ.എല്‍) എന്ന സ്ഥാപനം കോണ്‍ഗ്രസിന്റെ പക്കല്‍ നിന്ന് 90.25 കോടി രൂപാ പലിശയില്ലാ വായ്പയായി സ്വീകരിച്ചുവെന്നും ഈ വായ്പ തിരിച്ചടയ്ക്കാഞ്ഞതിനേ തുടര്‍ന്ന് 2010 നവംബറില്‍ രൂപീകരിച്ച യങ്ങ് ഇന്ത്യന്‍ എന്ന കമ്പനി എ.ജെ.എല്ലിന്റെ എല്ലാ ഓഹരികളും വാങ്ങിയെന്നും ഇത് വലിയ സാമ്പത്തിക തിരിമറിയാണെന്നുമായിരുന്നു സുബ്രഹ്മണ്യന് സ്വാമിയുടെ കേസ്.
1937 നവംബര്‍ 20 നു ജവര്‍ലാല്‍ നെഹ്റു രൂപം നല്കിയ സ്ഥാപനമാണ് അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ്. ഏതാണ്ട് 5000 വരുന്ന സ്വാതന്ത്ര്യ സമര സേനാനികളായിരുന്നു ഈ കമ്പനിയിലെ ഓഹരിയുടമകള്‍. അഞ്ചുലക്ഷം രൂപയായിരുന്നു കമ്പനിയുടെ ആദ്യ മൂലധനം. ജവഹര്‍ലാല്‍ നെഹ്റുവിനെ കൂടാതെ കമ്പനിയുടെ സ്ഥാപകരില്‍ പുരുഷോത്തം ദാസ് ടാന്ഡന്, ആചാര്യ നരേന്ദ്ര ദേവ്, കൈലാഷ് നാഥ് കാട്ജു, ഗോവിന്ദ വല്ലഭ് പന്ത് തുടങ്ങിയ പ്രമുഖരും ഉള്‍പ്പെടുന്നു.
കമ്പനിക്ക് ഇന്നുള്ള ആസ്തികളുടെ മൊത്തം മൂല്യം 5000 കോടി രൂപ വരുമെന്നാണു കണക്ക്. സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കു സ്വാധീനമുള്ള യങ്ങ് ഇന്ത്യന്‍ എന്ന സ്ഥാപനം കുറുക്കുവഴിയിലൂടെ ഈ സ്ഥാപനം ഏറ്റെടുക്കുകയായിരുന്നുവെന്നാണ് ഇ.ഡി ചുമത്തുന്ന കുറ്റം.
2012 -ല്‍ സുബ്രഹ്മണ്യന് സ്വാമി നല്കിയ കേസ് ഇന്ന് ഇ.ഡിയുടെ കൈയില്‍ കോണ്‍ഗ്രസിനെത്തന്നെ വിഴുങ്ങാനുള്ള രാഷ്ട്രീയ ഉപകരണമായി വളര്‍ന്നിരിക്കുന്നു. 2024 -ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ബി.ജെ.പി പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നുവെന്നു സാരം.
ഫ്ളോറിഡ: അഞ്ചാം ടി20യില്‍ വിന്‍ഡീസിനെ 88 റണ്‍സിന് തകര്‍ത്ത് ഇന്ത്യ 4-1ന് പരമ്പര സ്വന്തമാക്കി. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റിന് 188 റണ്‍സെടുത്തു. വിന്‍ഡീസ് 15.4 ഓവറില്‍ 100 റണ്‍സിന് പുറത്തായി. 40 പന്തില്‍ 64 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഇഷന്‍ കിഷന്-11, ദീപക് ഹൂഡ-38, സഞ്ജു സാംസണ്-15, ഹാര്‍ദ്ദിക് പാണ്ഡ്യ-28, ദിനേശ് കാര്‍ത്തിക്-12, അക്സര്‍ പട്ടേല്‍-9, ആവേശ് ഖാന്-1 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. […]
പട്ന: എന്‍ഡിഎയുമായി പിണങ്ങി നില്ക്കുന്ന ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ സോണിയാ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി സംസാരിച്ചതായി റിപ്പോര്‍ട്ട്. ഇതിന് പിന്നാലെ ജെഡിയു എംപിമാരെ നിതീഷ് പട്നയിലേക്ക് വിളിപ്പിച്ചു. ബിഹാറിലെ രാഷ്ട്രീയ വിഷയങ്ങളെ ചൊല്ലി എന്‍ഡിഎയുമായി ഇടഞ്ഞു നില്‍ക്കുകയാണ് ജെഡിയു. ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ വിളിച്ചു ചേർത്ത നിതി ആയോഗ് യോഗത്തിൽ നിന്നടക്കം അദ്ദേഹം വിട്ടു നിന്നിരുന്നു.
കുവൈറ്റ് സിറ്റി: വ്യാഴം, ശനി ഗ്രഹങ്ങളുടെ അപൂര്‍വ സംഗമത്തിന് ഇന്ന് കുവൈറ്റ് സാക്ഷിയാകും. രാത്രി 10 മുതല്‍ സൂര്യോദയം വരെയുള്ള സമയങ്ങളിലാണ് ഈ അപൂര്‍വ പ്രപഞ്ച വിസ്മയത്തിന് കുവൈറ്റിന്റെ ആകാശം സാക്ഷിയാവുകയെന്ന് അൽ ഉഐജീരി സയന്റിഫിക് സെന്റർ അറിയിച്ചു. നഗ്ന നേത്രങ്ങൾ കൊണ്ട് ഇത് കാണാം. കാഴ്ചയില്‍ ഇരു ഗ്രഹങ്ങളും ചേർന്ന് നിൽക്കുന്നതായി തോന്നാമെങ്കിലും ഏകദേശം 60 കോടി കിലോമീറ്ററുകൾ അകലെയാണു ഇവ തമ്മിലുള്ള ദൂരം എന്ന് കേന്ദ്രത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡയറക്ടർ ഖാലിദ് […]
കോഴിക്കോട്: പന്തിരിക്കരയില്‍ സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഇര്‍ഷാദിന്റെ മൃതദേഹാവശിഷ്ടം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്ക്കരിച്ചു. മേപ്പയൂർ സ്വദേശി ദീപക്കിന്റേതെന്ന് കരുതി ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ച മൃതദേഹമാണ് ഇർഷാദിന്റേതാണെന്ന് തെളിഞ്ഞതിനെ തുടർന്ന് ബന്ധുക്കള്‍ക്ക് കൈമാറിയത്. കാണാതായ ദീപക്കിന്റേതെന്ന് കരുതി ഇർഷാദിന്റെ മൃതദേഹം ബന്ധുക്കൾ സംസ്കരിച്ചിരുന്നു. എന്നാൽ ഡി എൻ എ പരിശോധനയിൽ മൃതദേഹം ദീപക്കിന്റേതല്ലെന്നും ഇർഷാദിന്റേതാണെന്നും വ്യക്തമായി. പിന്നാലെയാണ് വടകര ആർ ഡി ഒയുടെ നേൃത്വത്തിൽ ഇർഷാദിന്റെ മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് കൈമാറിയത്.
കൽപറ്റ: വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിലും ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സാഹചര്യത്തിലുമാണ് അവധി പ്രഖ്യാപിച്ചത്.
മനാമ : കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം ലോകമെമ്പാടും ആരംഭിച്ച ഒഐസിസി മെമ്പർഷിപ്പ് വിതരണം ബഹ്റൈനിലും ആരംഭിച്ചു. ഒഐസിസി ആക്ടിങ് പ്രസിഡന്റ് രവി കണ്ണൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ മെമ്പർഷിപ്പ് വിതരണോദ്ഘാടനം ഒഐസിസി ഗ്ലോബൽ ജനറൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ് ജനറൽ കൺവീനറുമായ രാജു കല്ലുംപുറം മുതിർന്ന അംഗം സി.പി. വർഗീസിന് ആദ്യ മെമ്പർഷിപ് നൽകി നിർവഹിച്ചു. ഗ്ലോബൽ സെക്രട്ടറിയും, മിഡിൽ ഈസ്റ്റ് കൺവീനർ റഷീദ് കുളത്തറ മെമ്പർഷിപ്പ് വിതരണം സംബന്ധിച്ച വിശദമായ വിവരങ്ങൾ […]
തൊടുപുഴ: ചിറ്റൂര്‍ പാലക്കാട്ട് മാണി ജോസഫ് (78) നിര്യാതനായി. സംസ്ക്കാരം നാളെ തിങ്കളാഴ്ച രാവിലെ 10.30 ന് ചിറ്റൂർ സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: ചിന്നമ്മ ആരക്കുഴ പൂക്കാട്ട് കുടുംബാംഗം. മക്കൾ: ബീന (മുംബൈ), ബിന്ദു (ഖത്തർ), ബിജോ (ദുബായ്). മരുമക്കൾ: ഗ്യാരി ജെയിംസ്, ചക്കാലപ്പാടത്ത് (മുംബൈ), ബെനോ ജെയിംസ്, മുട്ടത്ത് (കാഞ്ഞിരപ്പിള്ളി), നിഷ വടക്കേവീട്ടിൽ (മൈസൂർ).
തിരുവനന്തപുരം: വർക്കല അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ് അപകടം. അപകടത്തിൽ രണ്ട് മത്സ്യത്തൊഴിലാളികളെ കാണാതായി. പെരുമാതുറ ചേരമാൻ തുരുത്ത് സ്വദേശികളായ സബീർ (35( ഷമീർ (33) എന്നിവരെയാണ് അപകടത്തിൽപ്പെട്ട് കാണാതായത്. ഒപ്പമുണ്ടായിരുന്ന അൻസാരി (40) നീന്തി രക്ഷപ്പെട്ടു. കോസ്റ്റൽ പോലീസും മത്സ്യത്തൊഴിലാളികളും തിരച്ചിൽ തുടരുകയാണ്.
ആലപ്പുഴ: കനത്ത മഴ മൂലം ആലപ്പുഴ ജില്ലയില്‍ അവധി പ്രഖ്യാപിച്ചുകൊണ്ട് ആലപ്പുഴ ജില്ലാ കളക്ടര്‍ കൃഷ്ണ തേജ നേരത്തെ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പുകള്‍ വൈറലായിരുന്നു. ഇപ്പോഴിതാ, വിദ്യാര്‍ത്ഥികള്‍ക്കായി കളക്ടര്‍ പങ്കുവച്ച പുതിയ ഫേസ്ബുക്ക് പോസ്റ്റും പതിവു പോലെ വൈറലാണ്. ഫേസ്ബുക്ക് പോസ്റ്റ്: പ്രിയപ്പെട്ട കുട്ടികളെ, എനിക്കറിയാം നിങ്ങളിൽ ചിലരൊക്കെ നാളെ കൂട്ടുകാരെ വീണ്ടും കാണാൻ പോകുന്ന സന്തോഷത്തിലും ചിലർ അവധിയില്ലാത്ത സങ്കടത്തിലുമാണെന്ന്. കുഴപ്പമില്ല.. ഇന്ന് രാത്രി എല്ലാവരും അടിപൊളിയായിട്ട് ഭക്ഷണമൊക്കെ കഴിച്ച് നേരത്തെ ഉറങ്ങണം കേട്ടോ… ഉറങ്ങാൻ […]